UPDATES

ന്യൂസ് അപ്ഡേറ്റ്സ്

50 പാകിസ്ഥാന്‍ പട്ടാളക്കാരുടെ തല വേണം: മൃതദേഹം വികൃതമാക്കപ്പെട്ട ജവാന്റെ മകള്‍

അതേസമയം മൃതദേഹം കണ്ട് കൊല്ലപ്പെട്ടത് പരംജിത് ആണെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ സംസ്്കാരം നടത്തൂ എന്നാണ് ബന്ധുക്കളുടെ നിലപാട്.

പിതാവിന്റെ കൊലയ്ക്ക് പ്രതികാരമായി 50 പാകിസ്ഥാന്‍ പട്ടാളക്കാരുടെ തല വേണമെന്ന് ഇന്നലെ പാകിസ്ഥാന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിഎസ്എഫ് ജവാന്‍ പ്രേം സാഗറിന്റെ മകള്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ പ്രേം സാഗറിന്റേയും പഞ്ചാബ് സ്വദേശിയായ ആര്‍മി ജവാന്‍ പരംജിത് സിംഗിന്റേയും മൃതദേഹം പാക് സൈന്യം വികലമാക്കിയതായാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ആരോപണം. എന്റെ പിതാവിന്റെ ത്യാഗത്തിന് പകരമായി എനിക്ക് 50 തലകള്‍ വേണം – പ്രേം സാഗറിന്റെ മകള്‍ പറഞ്ഞു.

അതേസമയം മൃതദേഹം കണ്ട് കൊല്ലപ്പെട്ടത് പരംജിത് ആണെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ സംസ്്കാരം നടത്തൂ എന്നാണ് ബന്ധുക്കളുടെ നിലപാട്. പഞ്ചാബിലെ താന്‍ തരണ്‍ ഗ്രാമമാണ് പരംജിത്തിന്റെ സ്വദേശം. ഇവിടേയ്ക്ക് മൃതദേഹം എത്തിച്ചിട്ടുണ്ട്. അതേ സമയം ബന്ധുക്കള്‍ക്ക് മൃതദേഹം കാണാന്‍ കഴിഞ്ഞിട്ടില്ല. ദേശീയപതാക പുതച്ച പെട്ടിയില്‍ അടച്ചിരിക്കുകയാണ് മൃതദേഹം. ഇത് പരംജിത്തിന്റെ മൃതദേഹമാണെന്ന് തങ്ങള്‍ എങ്ങനെ ഉറപ്പിക്കും എന്ന് ബന്ധുക്കള്‍ ചോദിക്കുന്നു.

പട്രോളിംഗ് നടത്തുകയായിരുന്നു ജവാന്മാരെ പാക് സൈനികര്‍ നിയന്ത്രണരേഖ മറികടന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് ഇന്ത്യയുടെ ആരോപണം. എന്നാല്‍ പാക് സൈന്യം ഇത്. തള്ളി. പാക് സൈന്യം വളരെ പ്രൊഫഷണലായ ഒന്നാണെന്നും ഇന്ത്യക്കാരോ മറ്റേത് രാജ്യക്കാരോ ആയാലും സൈനികരോടോ അവരുചടെ മൃതദേഹങ്ങളോടോ തങ്ങള്‍ ഇത്തരത്തില്‍ പെരുമാറാറില്ലെന്നുമാണ് അവരുടെ അവകാശവാദം. അതേസമയം പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ സൈന്യവും കേന്ദ്രസര്‍ക്കാരും വ്യക്തമാക്കി. ഇന്ത്യന്‍ ഡിജിഎംഒ (ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ്) പാക് ഡിജിഎംഒയെ വിളിച്ച് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍