UPDATES

വായിച്ചോ‌

സംപത് നെഹ്ര: സല്‍മാന്‍ ഖാനെ കൊല്ലാന്‍ പ്ലാനിട്ട കുപ്രസിദ്ധ ഗുണ്ട

കുപ്രസിദ്ധരായ ബിഷ്‌ണോയ് ഗാംഗിന്റെ ഭാഗമായ ഷാര്‍പ്പ് ഷൂട്ടറാണ് സംപത് നെഹ്ര. സല്‍മാനെ വധിച്ച ശേഷം ഇന്ത്യ വിടാനായിരുന്നു നെഹ്രയുടെ പദ്ധതിയെന്നും പൊലീസ് എഎന്‍ഐയോട് പറഞ്ഞു.

വാണ്ടഡ് ക്രിമിനല്‍ സംപത് നെഹ്രയെ ഹരിയാന പൊലീസ് ഹൈദരാബാദില്‍ അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. ഇയാള്‍ സല്‍മാന്‍ ഖാനെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായാണ് പൊലീസ് പറയുന്നത്. 28കാരനായ സംപത് നെഹ്ര സല്‍മാനെ വകവരുത്താനുള്ള പദ്ധതിയുമായാണ് മുംബൈയിലേയ്ക്ക് പോയതെന്ന് പൊലീസ് പറയുന്നു. സല്‍മാന്‍ ഖാന്റെ വീടിന്റെ ചിത്രങ്ങളും വീട്ടിലേയ്ക്കുള്ള റോഡിന്റേയും വഴികളുടേയും ചിത്രങ്ങളും നെഹ്ര മൊബൈലില്‍ പകര്‍ത്തിയിരുന്നു. സല്‍മാനെ വധിച്ച ശേഷം ഇന്ത്യ വിടാനായിരുന്നു നെഹ്രയുടെ പദ്ധതിയെന്നും പൊലീസ് എഎന്‍ഐയോട് പറഞ്ഞു.

കുപ്രസിദ്ധരായ ബിഷ്‌ണോയ് ഗാംഗിന്റെ ഭാഗമായ ഷാര്‍പ്പ് ഷൂട്ടറാണ് സംപത് നെഹ്ര. രാജസ്ഥാനിലെ ബിഷ്‌ണോയ് സമുദായത്തില്‍ നിന്നുള്ളവരാണ് ഈ ക്രിമിനല്‍ സംഘം. ഫേസ്ബുക്കിലും വാട്സ് ആപ്പിലുമെല്ലാം ഇവര്‍ സജീവമാണ്. ജനുവരിയില്‍ തന്നെ സല്‍മാനെ ഖാനെ കൊല്ലുമെന്ന് ബിഷ്‌ണോയ് ഗ ഭീഷണി മുഴക്കിയിരുന്നു.

1998ല്‍ രാജസ്ഥാനിലെ ജോധ്പൂരില്‍ കൃഷ്ണമൃഗത്തെ വെടിവച്ച് വീഴ്ത്തിയ സംഭവത്തില്‍ സല്‍മാനെതിരെ കേസുമായി കോടതിയിലെത്തിയത് ബിഷ്‌ണോയ് ഗാംഗാണ്. സല്‍മാന് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ കോടതി വിധിച്ചിരുന്നു. എന്നാല്‍ രണ്ട് ദിവസം ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ശേഷം സല്‍മാന്‍ ഖാന്‍ ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു.

വായനയ്ക്ക്: https://goo.gl/DWHdNo

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍