UPDATES

വായിച്ചോ‌

ഡയാനയെ ഞങ്ങള്‍ കൊന്നു, രാജകുടുംബത്തിനുവേണ്ടി; ബ്രിട്ടീഷ് ഏജന്റിന്റെ വെളിപ്പെടുത്തല്‍

‘ഡയാന രാജകുടുംബത്തിന് ഭീഷണിയായിരുന്നു’

ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സിക്കുവേണ്ടി താനടക്കമുള്ള സംഘം ഡയാന രാജകുമാരിയെ കൊലപ്പെടുത്തിയെന്നാണ് വിരമിച്ച എംഐ-5 ഏജന്റിന്റെ വെളിപ്പെടുത്തല്‍. മരണക്കിടക്കയില്‍ നിന്നാണ് മുന്‍ ഏജന്റായ എണ്‍പതുകാരനായ ജോണ്‍ ഹോപ്കിന്‍സിന്റെ ഈ വെളിപ്പെടുത്തല്‍. ബ്രിട്ടീഷ് ചാരസംഘടനയായ എംഐ-5 ഏജന്റായി 35 വര്‍ഷം ജോണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണ് എന്ന് പ്രചരിക്കുന്നുണ്ട്. മുന്‍ ഏജന്റ് ജോണിന്റെ വെളിപ്പെടുത്തല്‍-

‘താനടക്കമുള്ള ഏഴംഗ സംഘം ബ്രിട്ടീഷ് ഭരണകൂടത്തിനു വേണ്ടി പല കൊലപാതകങ്ങളും നടത്തിയിട്ടുണ്ട്. 1973 ജൂണിനും 1999 ഡിസംബറിനും ഇടയില്‍ ഡയാന രാജകുമാരി അടക്കം 23 പേരെ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ പലരും രാഷ്ട്രീയപ്രവര്‍ത്തകരും ജേര്‍ണലിസ്റ്റുകളും ട്രേഡ് യൂണിയന്‍ നേതാക്കളും പൊതുപ്രവര്‍ത്തരുമാണ്. ഞാന്‍ കൊലപ്പെടുത്തിയ ഏക വനിതയും രാജകുടുംബാംഗമായ ഏകവ്യക്തിയും ഡയാന രാജകുമാരിയായിരുന്നു. അവര്‍ ആ മരണം അര്‍ഹിച്ചിരുന്നില്ല. പക്ഷേ, ഡയാന രാജകുടുംബത്തിന് ഭീഷണിയായിരുന്നു.


രാജകുമാരിക്ക് ഒട്ടേറെ രാജകുടുംബ രഹസ്യങ്ങള്‍ അറിയാമായിരുന്നു. പലതും അവര്‍ പരസ്യപ്പെടുത്തുമെന്ന് രാജകുടുംബം ഭയന്നിരുന്നു. എന്റെ മേധാവി പറഞ്ഞു, ‘ഡയാന മരിച്ചേ തീരൂ’ എന്ന് ഫിലിപ്പ് രാജകുമാരനില്‍ നിന്നു നേരിട്ട് ഉത്തരവുണ്ടായിരുന്നു. അതൊരു അപകട മരണമാക്കി മാറ്റണമായിരുന്നു. ഞാനത് ചെയ്തതു രാജ്യത്തിനും രാജ്ഞിക്കും വേണ്ടിയാണ്. ഇത് തെളിയിക്കാന്‍ രേഖകളില്ല. സാക്ഷിയായ മേധാവി ഏതാനും വര്‍ഷംമുന്‍പു മരിച്ചു.’

അസുഖബാധിതനായ ജോണ്‍ അധികനാള്‍ ജീവിച്ചിരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ആശുപത്രി വിട്ടശേഷമാണു ഇയാള്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയെന്നതെന്നാണ് വാര്‍ത്ത.


കൂടുതല്‍ വായനയ്ക്ക്-https://goo.gl/Dd9YUb , https://goo.gl/yyhGcH

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍