സംഭവത്തില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഹോസ്റ്റല്‍ ലിഫ്റ്റില്‍ വിദ്യാര്‍ത്ഥിനിക്ക് മുന്നില്‍ ഉദ്യോഗസ്ഥന്‍ സ്വയം ഭോഗം ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം. തമിഴ്‌നാട്ടിലെ എസ്ആര്‍എം സര്‍വകലാശാലയ്ക്ക് കീഴലുള്ള കോളജിലാണ് സംഭവം. ഹോസ്റ്റലിന്റെ ലിഫ്റ്റിനുള്ളില്‍ 28കാരന്‍ സ്വയംഭോഗം ചെയ്യുകയായിരുന്നെന്നാണ് ആരോപണം. എന്നാല്‍ വിദ്യാര്‍ഥിനിയുടെ വസ്ത്രധാരണമാണ് നടപടിക്ക് കാരണമായതെന്ന് കോളജ് അധികൃതര്‍ കുറ്റപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വ്യാഴാഴ്ച വൈകീട്ടായിരുന്നു പരാതിക്ക് അടിസ്ഥാനമായ സംഭവം. കാഞ്ചിപുരത്തെ എസ്ആര്‍എം ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ഉദ്യോഗസ്ഥനായ അര്‍ജുന എന്നയാള്‍ക്കൊപ്പം ലിഫ്റ്റില്‍ കയറുകയായിരുന്നു. വിദ്യാര്‍ത്ഥിനി നാലാം നിലയിലേക്കുള്ള ബട്ടണ്‍ അമര്‍ത്തിയതിന് പിറകെ യുവാവ് ആറാം നിലയുടെ ബട്ടണ്‍ പ്രസ് ചെയ്യുകയായിരുന്നു. എന്നാല്‍ എട്ടാം വിലയിലെത്തിയിട്ടും ലിഫ്റ്റ് നിര്‍ത്താന്‍ ഇയാള്‍ തയ്യാറായില്ല. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി നിലവിളിച്ചതോടെയാണ് ഇതിന് തയ്യാറായതെന്നും എന്‍ഡിടിവി റിപ്പോര്‍ട്ടുള്‍ പറയുന്നു.
സംഭവത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ രാത്രി തന്നെ കോളജില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഇതിനിടെ പെണ്‍കുട്ടികളെ ഉള്ളിലാക്കി ഹോസ്റ്റല്‍ ഗേറ്റ് പൂട്ടിയെങ്കിലും കുട്ടികള്‍ ഗേറ്റ് തകര്‍ത്ത് പ്രതിഷേധവുമായി രംഗത്തെത്തി. വിഷയം അധികൃതര്‍ ഗൗരവമായി കണക്കാക്കുന്നില്ലെന്നും, തങ്ങളുടെ വസ്ത്രധാരണത്തെയാണ് അവര്‍ പഴിക്കുന്നെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.
അതേസമയം, വിദ്യാർഥികളുടെ ആരോപണം നിഷേധിച്ച യൂനിവേഴ്സിറ്റി വൈസ്ചാന്‍സലർ പരാതി സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അറിയിച്ചു.
കുടുതൽ വായനയ്ക്ക്- http://goo.gl/rKnvkN
ലിഫ്റ്റില്‍ വച്ച് കടന്നുപിടിക്കാന്‍ ശ്രമം; ചവിട്ടികൂട്ടി യുവതി/ വീഡിയോ