UPDATES

വായിച്ചോ‌

സ്ത്രീകള്‍ക്ക് നേരെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ലൈംഗിക ‘കയ്യേറ്റങ്ങളു’ടെ വെളിപ്പെടുത്തലുകള്‍

‘അടിവസ്ത്രത്തിന് ഇടയിലൂടെ അയാള്‍ എന്റെ യോനിയില്‍ സ്പര്‍ശിച്ചു’

സ്ത്രീകളോട് ലൈംഗികമായി അപമര്യാദയോടെ പെരുമാറിയതിന്റെ പേരില്‍ പല പ്രമുഖരും നിയമനടപടികള്‍ നേരിട്ടിട്ടുണ്ട്്. എന്നാല്‍ ഇവരില്‍ ഏറ്റവും ശക്തന്മാരില്‍ ഒരാള്‍ക്ക് ഒരു കേസും നേരിടേണ്ടി വിട്ടില്ല. എന്നാല്‍, ഡൊണാള്‍ഡ് ട്രംപ് പീഢിപ്പിച്ചുവെന്നും അപമാനിച്ചുവെന്നും ആരോപണം ഉന്നയിച്ച 20 സ്ത്രീകള്‍ നുണ പറയുകയാണെന്നാണ് അദ്ദേഹത്തിന്റെ ഔദ്ധ്യോഗിക വക്താവ് സാറ സാന്റേഴ്‌സ് കഴിഞ്ഞ വൈറ്റ് ഹൗസില്‍ വിശദീകരിച്ചത് പോലെ ട്രംപിന്റെ ഔദ്യോഗിക നിലപാട്. ഇവരില്‍ പലരും തന്നെ ലൈംഗികമായി ഉത്തേജിപ്പിക്കുന്ന രീതിയില്‍ സുന്ദരിമാരല്ല എന്നുവരെ ട്രംപ് പറഞ്ഞുവെച്ചു. പ്രസിഡന്റെ ലൈംഗിക അതിക്രമങ്ങളെ കുറിച്ചുള്ള കഥകള്‍ പുറത്തുവന്നതോടെ പുതിയ ആരോപണങ്ങളുമായി നിരവധി സ്ത്രീകളാണ് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്.

പ്രസിഡന്റിന് നേരെ ഉയര്‍ന്ന ആരോപണങ്ങളാണ് താഴെ:

‘അയാള്‍ ഒരു നീരാളിയെ പോലെയാണ്….അയാളുടെ കൈകള്‍ എല്ലായിടത്തും ഉണ്ടായിരുന്നു’, എന്നാണ് 1980 കളില്‍ വിമാനത്തില്‍ വച്ച് ട്രംപ് തന്നെ കയറിപ്പിടിച്ചു എന്ന് ആരോപിക്കുന്ന ജെസീക്ക ലീഡ്‌സ് ഓര്‍മ്മിപ്പിക്കുന്നു. ‘അതൊരു ബലാല്‍സംഗമായിരുന്നു എന്നാണ് ഞാന്‍ പരാമര്‍ശിച്ചത്. എന്നാല്‍, പക്ഷെ എന്റെ വാക്കുകള്‍ വളച്ചൊടിക്കുകയോ ക്രിമിനല്‍ രീതിയില്‍ ഉപയോഗിക്കപ്പെടുകയോ ചെയ്യുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല,’എന്നാണ് 1989 ല്‍ നടന്ന സംഭവത്തെ കുറിച്ച് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് പറയുന്നത്. ട്രംപ് ടവറില്‍ മാസ്റ്റര്‍ ബെഡ്‌റൂമില്‍ നടന്ന ഒരു സംഭവത്തെ ‘ബലാല്‍സംഗം’ എാണ് വിവാഹമോചന പരാതിയില്‍ അവര്‍ സൂചിപ്പിച്ചത്. എന്നാല്‍ വിവാഹമോചനം അനുവദിക്കകയും 1993 ല്‍ പുറത്തിറങ്ങിയ ഒരു പുസ്തകത്തിലൂടെ ബലാല്‍സംഗ ആരോപണം വെളിയില്‍ വരുകയും ചെയ്തതോടെ അവര്‍ നിലപാട് മയപ്പെടുത്തുകയായിരുന്നു.

‘അയാള്‍ എന്നെ ചുമരിലേക്ക് തള്ളിനീക്കുകയും എന്റെ ദേഹത്ത് കൈകള്‍ ഓടിക്കുകയും എന്റെ വസ്ത്രങ്ങള്‍ ഉയര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു, ‘എന്നാള്‍ 1993 കളില്‍ ട്രംപിന്റെ എസ്റ്റേറ്റ് ബംഗ്ലാവിലെ ബഡ്‌റൂമില്‍ നടന്നതിനെ കുറിച്ച് ട്രംപിന്റെ മുന്‍ വ്യാപാരപങ്കാളിയായിരുന്ന ജില്‍ ഹാര്‍ത്ത് ആരോപിച്ചു. ‘അടിവസ്ത്രത്തിന് ഇടയിലൂടെ അയാള്‍ എന്റെ യോനിയില്‍ സ്പര്‍ശിച്ചു, ‘എന്നാണ് 1990കളുടെ തുടക്കത്തില്‍ മാന്‍ഹട്ടനിലെ ഒരു നിശാ ക്ലബില്‍ നടന്ന സംഭവത്തെ കുറിച്ച് ക്രിസ്റ്റന്‍ അന്റേഴ്‌സ എന്ന സ്ത്രീ ആരോപിച്ചത്. ഇത്തരത്തില്‍ 20 ലേറെ സ്ത്രീകള്‍ അമേരിക്കന്‍ പ്രസിഡന്റിനെ കുറിച്ച് ഉയിച്ച ആരോപണങ്ങളാണ് ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ചിരിക്കുത്. ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം:

 

https://www.theguardian.com/us-news/ng-interactive/2017/nov/30/donald-trump-sexual-misconduct-allegations-full-list

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍