UPDATES

വീടും പറമ്പും

ഭാഗ്യവും സന്തോഷവും കൊണ്ട് വരുന്ന ചൈനീസ് ബാംബൂ നടുമ്പോള്‍ ഫെങ്ഷൂയില്‍ പറയുന്ന കാര്യങ്ങള്‍

ജലം, മരം തുടങ്ങിയ മനുഷ്യന്റെ നിലനില്‍പ്പിന് ആധാരമായ രണ്ടു ശക്തികളുടെ പ്രതീകമായിട്ടാണ് ഫെങ്ഷൂവില്‍ ചൈനീസ് ബാംബൂവിനെ കാണുന്നത്.

ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്ഷൂയി പറയുന്നത് വീടുകളിലും സ്ഥാപനങ്ങിലും ഭാഗ്യം കൊണ്ട് വരാന്‍ കഴിയുന്ന സസ്യമാണ് ചൈനീസ് ബാംബൂ എന്നാണ്. കൂടാതെ വീടിനുള്ളില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കുക, സന്തോഷം കൊണ്ട് വരിക എന്നിവയെല്ലാമാണ് ചൈനീസ് ബാംബൂ കൊണ്ടുള്ള ഗുണങ്ങളായി പറയപ്പെടുന്നത്. കേരളത്തില്‍ ഫെങ്ഷൂയിയുടെ പ്രധാന്യംവര്‍ധിച്ചു വരുകയാണ്. ഈ പശ്ചാത്തലത്തില്‍ പലരും വീട്ടിലും ഓഫീസിലും സൗകര്യപ്രദമായ ഇടങ്ങളില്‍ ചൈനീസ് ബാംബൂ നടുന്നുണ്ട്.

സൂര്യപ്രകാശം മിതമായി ലഭിക്കുന്ന സ്ഥലത്ത് വേണം ചൈനീസ് ബാംബൂ നടുവാന്‍. മാത്രമല്ല ആവശ്യത്തിന് വെള്ളം ലഭിക്കുന്നുണ്ട് എന്നത് ഉറപ്പ് വരുത്തുകയും വേണം. ജലം, മരം തുടങ്ങിയ മനുഷ്യന്റെ നിലനില്‍പ്പിന് ആധാരമായ രണ്ടു ശക്തികളുടെ പ്രതീകമായിട്ടാണ് ഫെങ്ഷൂവില്‍ ചൈനീസ് ബാംബൂവിനെ കാണുന്നത്. അതിനാല്‍ ഇത് സംരക്ഷിക്കപ്പെടുമ്പോള്‍ ജലം, മരം തുടങ്ങിയ പ്രകൃതി ശക്തികള്‍ പ്രീതിപ്പെടുന്നു എന്നാണ് വിശ്വാസം.

പത്തോ അതില്‍ അധികമോ മുളംതണ്ടുകള്‍ ഒരു ചുവപ്പു നാടയില്‍ കെട്ടിയ രീതിയിലാണ് ചൈനീസ് ബാംബു വാങ്ങാന്‍ ലഭിക്കുക. ഈ ചുവപ്പ് നാട അഗ്നിയെയാണ് പ്രതിനിദാനം ചെയ്യുന്നത്. നടുമ്പോള്‍ ചില്ലുപാത്രം തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. നാല് എന്ന സംഖ്യ ഒഴിവാക്കി എത്ര മുളകള്‍ വേണമെങ്കിലും ഒരുമിച്ചു നടാന്‍ സാധിക്കും. സാധാരണയായി സ്വീകരണമുറികളിലാണ് ചൈനീസ് ബാംബൂവിന്റെ സ്ഥാനം.

ഒട്ടും വെളിച്ചം ലഭിക്കാത്ത സ്ഥലത്ത് ഇത് നടുന്നത് അശുഭമാണെന്ന് ഫെങ്ഷൂ വിശ്വാസം. ബാംബു നടുന്ന പാത്രത്തില്‍ അലങ്കാര കല്ലുകള്‍, ജെല്ലുകള്‍, മാര്‍ബിളുകള്‍ എന്നിവ ഇടുന്നത് ആകര്‍ഷണീയത വര്‍ധിപ്പിക്കും. ചെടിക്കായി ഒഴിക്കുന്ന വെള്ളം ക്ളോറിന്‍ ഇല്ലാത്തതാകുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അല്ലാത്തപക്ഷം ഇവ നശിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

ചൈനീസ് മുള എന്നാണ് ഇത് അറിയപ്പെടുന്നത് എങ്കിലും ‘ലക്കി ബാംബൂ’, മുളവര്‍ഗ്ഗത്തില്‍പ്പെട്ട ചെടിയല്ല എന്നതാണ് വാസ്തവം. ഒന്നര അടി മാത്രം ഉയരം വയ്ക്കുന്ന സസ്യമാണ് ഇത്. കാഴ്ചയില്‍ അതിന്റെ തണ്ടുകള്‍ മുളകളോട് സമാനമാണ് എന്ന് മാത്രം. പൂര്‍ണമായും വീടിന്റെ അകത്തളങ്ങള്‍ക്ക് യോജിച്ച രീതിയിലുള്ള ഒരു ചെടിയാണിത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍