UPDATES

വീഡിയോ

രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊന്നു; വെട്ടിനുറുക്കി പട്ടിക്കിട്ട് കൊടുത്തതായി സംശയം

മോസ്‌കോയ്ക്ക് സമീപമുള്ള പ്രദേശത്ത് നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഹെയര്‍ഡ്രസറായ മറ്റൊരു സ്ത്രീയെ ആക്രമിക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്.

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളി രണ്ട് സ്ത്രീകളോടൊപ്പം കരോകെ ക്ലബില്‍ നിന്ന് പുറക്കേയ്ക്ക് വരുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ രണ്ട് സ്ത്രീകളേയും ഇയാള്‍ കുത്തിക്കൊന്നതായാണ് പൊലീസ് പറയുന്നത്. ഇവരെ ഇയാള്‍ ബലാത്സംഗം ചെയ്തതായും തുടര്‍ന്ന് കൊന്ന് കഷണമാക്കിയ ശേഷം പട്ടിക്കിട്ട് കൊടുത്തതായും പൊലീസ് പറയുന്നു. റഷ്യയിലെ വോള്‍സ്‌കി നഗരത്തിലാണ് സംഭവം. 31കാരനായ അലക്‌സാണ്ടര്‍ മാസ്ലെനിക്കോവ്, സെയില്‍സ് അസിസ്റ്റന്റ്മാരായ ഡാരിയ ലബൂട്ടിന (29), ഓള്‍ഗ ഷപോഷ്‌നിക്കോവ (28) എന്നീ യുവതികളെയാണ് കൊലപ്പെടുത്തിയത്.

അതേസമയം ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നോ അതോ ലൈംഗികബന്ധത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്നുണ്ടായ കോപത്തില്‍ കൊല ചെയ്യുകയായിരുന്നോ എന്ന കാര്യത്തില്‍ പൊലീസിന് അവ്യക്തതയുണ്ട്. മൂന്ന് പേര്‍ ചേര്‍ന്നുള്ള ലൈംഗികവേഴ്ച (ത്രീസം സെക്‌സ്) ചെയ്യാനുള്ള ആവശ്യം യുവതികള്‍ നിഷേധിച്ചു എന്നും പറയുന്നുണ്ട്. ഏതായാലും ഇരുവരേയും വെട്ടി തുണ്ടം തുണ്ടമാക്കി അയാള്‍ ബാത്ത് റൂമില്‍ കൊണ്ടുപോയിട്ടു. ഒരാളെ 20 കഷണമാക്കി. ഗ്രൈന്‍ഡറില്‍ ഇട്ട ശേഷം മാംസം പട്ടികള്‍ക്ക് കൊടുത്തു എന്നൊരു വാദമുണ്ട്. പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. മോസ്‌കോയ്ക്ക് സമീപമുള്ള പ്രദേശത്ത് നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഹെയര്‍ഡ്രസറായ മറ്റൊരു സ്ത്രീയെ ആക്രമിക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്.

മാസ്ലെനിക്കോവ് കുറ്റം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. ഒക്ടോബര്‍ 13നാണ് സ്ത്രീകള്‍ വോള്‍സ്‌കിയിലെത്തിയത്. ഇതിന് ശേഷം ഇവരെ കാണാനില്ലാതായിരുന്നു. ഇവരുടെ മൊബൈല്‍ഫോണ്‍ പെട്ടെന്ന് വിളിച്ചാല്‍ കിട്ടാതായി. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ ഭയചകിതരായിരുന്നു. ബലാത്സംഗ, കവര്‍ച്ച എന്നീ കുറ്റങ്ങളുടെ പേരില്‍ 11 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് ശേഷം കഴിഞ്ഞ മേയിലാണ് മാസ്ലെനിക്കോവ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍