അഴുമതി വിരുദ്ധ നിയമത്തിലെ രണ്ട് നിയമങ്ങള്‍ ജയസൂര്യ ലംഘിച്ചത്തിലാണ് കുറ്റപത്രം നൽകിയത്
മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ജയസൂര്യക്കെതിരേ ഐസിസി അഴിമതി വിരുദ്ധ സമിതിയുടെ കുറ്റപത്രം. അഴുമതി വിരുദ്ധ നിയമത്തിലെ രണ്ട് നിയമങ്ങള്‍ ജയസൂര്യ ലംഘിച്ചത്തിലാണ് കുറ്റപത്രം നൽകിയത്.2017 ജൂലൈയില്‍ നടന്ന ശ്രീലങ്ക-സിംബാബ്വേ ഏകദിന പരമ്പരയുമായി ബന്ധപ്പെട്ട് ഉള്ളതാണ് ആരോപണം .ഈ സമയം ജയസൂര്യ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി ചുമതല ഏറ്റിരുന്നു. അഴിമതി വിരുദ്ധ സമിതി ജനറല്‍ മാനേജര്‍ അലക്സ് മാര്‍ഷല്‍ലാണ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തില്‍ ജയസൂര്യ യാതൊരു വിധത്തിലും സഹകരിച്ചിരുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ജയസൂര്യ ഉപയോഗിച്ചിരുന്ന ഫോണ്‍ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടും സഹകരിച്ചില്ല എന്നും ആരോപണമുണ്ട്.ജയസൂര്യ അന്വേഷണത്തെ തടസപ്പെടുത്താനും തെളിവുകള്‍ നശിപ്പിക്കാനും ശ്രമിക്കുകയാണെന്നും ഐസിസി മാധയമങ്ങളോട് പറഞ്ഞു.സംഭവത്തില്‍, ജയസൂര്യ 14 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം
വീഡിയോ കാണാം