കലങ്ങിയ പുഴയിലേയ്ക്ക് കുട്ടിയുമായി പാലത്തില്‍ നിന്നും ചാടുന്ന ടൊവീനോയുടെ വീഡിയോ ആണിപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഷൂട്ടിങിനിടെ നടൻ ടൊവിനോ തോമസിന് പൊള്ളലേറ്റത് കഴിഞ്ഞ ദിവസം ഏറെ ചർച്ചയായിരുന്നു. ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം ‘എടക്കാട് ബറ്റാലിയന്‍ 06’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു താരത്തിന് പൊള്ളലേറ്റത്. അതിനു പിന്നാലെ മറ്റൊരു സാഹസിക രംഗത്തിന് കൂടി താരം മുതിര്‍ന്നിരിക്കുകയാണ്. ചിത്രത്തിലെ മറ്റൊരു രംഗത്തിനായാണ് ടൊവിനോ വീണ്ടും സാഹസികതയ്ക്ക് മുതിര്‍ന്നിരിക്കുന്നത്.
കലങ്ങിയ പുഴയിലേയ്ക്ക് കുട്ടിയുമായി പാലത്തില്‍ നിന്നും ചാടുന്ന ടൊവീനോയുടെ വീഡിയോ ആണിപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മറിഞ്ഞ വാഹനത്തില്‍ നിന്നും രക്ഷിച്ച കുട്ടിയുമായി തീപിടിച്ച വസ്ത്രത്തോടെയാണ് ടൊവീനോ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടുന്നതെന്ന് വീഡിയോയിൽ വ്യക്തമായി കാണാം. നേരത്തെ നാല് വശത്തുനിന്നും തീ ഉപയോഗിച്ച് ചിത്രീകരിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ തീ ആളിക്കത്തി ടൊവിനോയ്ക്ക് മുഖത്തേയ്ക്ക് വീശുകയായിരുന്നു. ഇതിന് പിന്നാലെ
ഇന്നലെ വന്ന പുതിയ സാഹസിക രംഗവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
പൊള്ളലേറ്റ വർത്തയോടും ടൊവിനോ ക്ലബ് എഫ്.എം റേഡിയോ ചാനലിൽ പ്രതികരിച്ചിരുന്നു.
‘ഒരു ആക്ഷന്‍ സീക്വന്‍സായിരുന്നു. എസ്.ആര്‍ എന്ന ഗം ഉപയോഗിച്ച് പിറകില്‍ തീയിടും. അത് സിനിമയ്ക്ക് ആവശ്യമായ ഒരു രംഗമായിരുന്നു. എന്നാല്‍ തീ നിയന്ത്രണാതീതമായി ആളിപ്പടര്‍ന്നു. ആ വെപ്രാളത്തിൽ പെട്ടന്ന് തിരിഞ്ഞപ്പോള്‍ തീ മുഖത്തേക്കും വീശി. കഴുത്തിന്റെ പിറകിലേക്ക് പടരുന്നത് പോലെയാണ് അപ്പോൾ തോന്നിയത്. ചെവിയില്‍ ചെറിയൊരു പൊള്ളലുണ്ട്, മീശയും പിരികവും കുറച്ച് കരിഞ്ഞിട്ടുമുണ്ട്. ഗുരുതരമായി ഒന്നും സംഭവിച്ചിട്ടില്ല.
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. റിസ്‌ക് എടുക്കണം എന്ന് കരുതിക്കൂട്ടി ചെയ്തതല്ല. ആ ഷോട്ടിന് അത് അവശ്യമായിരുന്നു. ആ വീഡിയോയില്‍ കണ്ട അത്ര തന്നെയേ സംഭവിച്ചിട്ടുള്ളൂ. ഇത് സംബന്ധിച്ച് ഒരു കുറിപ്പും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ‘അയ്യോ ഒന്നും സംഭവിച്ചില്ലേ’ എന്ന് ചോദിച്ചവരും ഉണ്ട്. ഇതിനോട് നിറഞ്ഞ ചിരിയോടെ ഇനി ശ്രമിക്കാം എന്നായിരുന്നു മറുപടി’- ടൊവിനോ പറയുന്നു
തീവണ്ടി എന്ന ചിത്രത്തിന് ശേഷം ടൊവീനോയും സംയുക്താ മേനോനും നായകനും നായികയുമായെത്തുന്ന ചിത്രമാണിത്. നവാഗതനായ സ്വപ്‌നേഷ് കെ. നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടനും സംവിധായകനുമായ പി.ബാലചന്ദ്രന്‍റേതാണ് തിരക്കഥ. റൂബി ഫിലിംസ് ആൻഡ് കാര്‍ണിവൽ മോഷൻ പിക്ചേഴ്സിന്‍റെ ബാനറിൽ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ്, ജയന്ത് മാമൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.