അഴിമുഖം പ്രതിനിധി
ആണവ തകർക്കത്തെ തുടർന്ന് ഇറാനെതിരെയുള്ള അന്താരാഷ്ട്ര ഉപരോധം ലോക രാജ്യങ്ങൾ പിൻവലിച്ചു. യൂറോപ്യന്‍ യൂണിയന്‍റെ വിദേശ ചുമതലയുള്ള ഫെഡറിക മോഖേനിയാണ് ഉപരോധം പിന്‍വലിച്ചതായി അറിയിച്ചത്. ആണവ കരാറിലെ വ്യവസ്ഥകൾ ഇറാൻ പാലിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉപരോധം നീക്കിയത്. അന്താരാഷ്‌ട്ര ആണവോര്‍ജ സംഘടനയാണ്(ഐ.എ.ഇ.എ) റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആണവായുധങ്ങൾ വികസിപ്പിക്കുന്നതിനുള്ള യുറേനിയം സമ്പുഷ്‌ടീകരണ സെന്‍ട്രിഫ്യൂജുകളുടെ എണ്ണത്തില്‍ കുറവ് വരുത്തണമെന്നും ഘനജല റിയാക്ടറിെൻറ പ്രവര്‍ത്തനം നിര്‍ത്തണമെന്നും കരാറിൽ വ്യവസ്ഥ ചെയ്തിരുന്നു. അന്താരാഷ്ട്ര ആണവോര്‍ജ സംഘടനയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇറാനു മേലുള്ള ഉപരോധം പിന്‍വലിക്കൂകയുള്ളൂ എന്ന് അമേരിക്ക കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.