UPDATES

വൈറല്‍

ജയിലില്‍ നിന്നിറങ്ങി, സ്ത്രീകള്‍ക്ക് മുന്നില്‍ സ്വയംഭോഗം; തയ്‌ക്കൊണ്ടോ ഇന്‍സ്ട്രക്ടര്‍ വീണ്ടും അറസ്റ്റില്‍

ദക്ഷിണ ഡല്‍ഹിയിലെ വിവിധ സ്‌കൂളുകളില്‍ സന്ദീപ് ചൗഹാന്‍ ഇന്‍സ്ട്രക്ടറായി ജോലി ചെയ്തിരുന്നു. ഇത്തരത്തില്‍ വലിയ ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍ക്ക് എങ്ങനെ സ്‌കൂളുകളില്‍ ഇന്‍സ്ട്രക്ടര്‍ ജോലി കിട്ടി എന്ന് പൊലീസ് അന്വേഷിച്ച് വരുകയാണ്.

ഡല്‍ഹിയില്‍ സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തുകയും സ്വയംഭോഗം ചെയ്യുകയും ചെയ്ത തയ്‌കൊണ്ടോ ഇന്‍സ്ട്രക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ വസന്ത്കുഞ്ജിലാണ് സംഭവം. രണ്ട് സ്ത്രീകള്‍ നല്‍കിയ പരാതിയിലാണ് സന്ദീപ് ചൗഹാന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയില്‍ സ്ത്രീകള്‍ക്ക് മുന്നില്‍ തുണി ഉരിയുന്നത് തന്റെ സ്ഥിരം പരിപാടിയാണ് എന്നാണ് സന്ദീപ് ചൗഹാന്‍ പൊലീസിനോട് പറഞ്ഞത്.

പിടിച്ചുപറി, മോഷണം, സത്രീകളെ അപമാനിക്കല്‍ തുടങ്ങി 20ഓളം കേസുകളാണ് ഡല്‍ഹിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി സന്ദീപ് ചൗഹാന്റെ പേരിലുള്ളത്. ഒരു കേസില്‍ 14 മാസം ജയിലില്‍ കിടന്ന ശേഷം കഴിഞ്ഞ മാസമാണ് സന്ദീപ് പുറത്തിറങ്ങിയത്. ഭാര്യയ്ക്കും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം പശ്ചിം വിഹാര്‍ മേഖലയിലാണ് സന്ദീപിന്റെ താമസം.

ദക്ഷിണ ഡല്‍ഹിയിലെ വിവിധ സ്‌കൂളുകളില്‍ സന്ദീപ് ചൗഹാന്‍ ഇന്‍സ്ട്രക്ടറായി ജോലി ചെയ്തിരുന്നു. ഇത്തരത്തില്‍ വലിയ ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍ക്ക് എങ്ങനെ സ്‌കൂളുകളില്‍ ഇന്‍സ്ട്രക്ടര്‍ ജോലി കിട്ടി എന്ന് പൊലീസ് അന്വേഷിച്ച് വരുകയാണ്. 2016 സന്ദീപിന്‍റെ സമാനമായ പ്രവൃത്തിയെ തുടര്‍ന്ന് വസന്ത് കുഞ്ജില്‍ ഒരു സ്ത്രീ മൂന്നാം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടിയിരുന്നതായി പൊലീസ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍