UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിഴിഞ്ഞം തുറമുഖം; ഇടതുപക്ഷ നേതാക്കാളുടെ നിലപാട് വിഴിഞ്ഞം തുറമുഖം; ഇടതുപക്ഷം നിലപാട് വ്യക്തമാക്കുന്നു

Avatar

അഴിമുഖം പ്രതിനിധി

വിഴിഞ്ഞം തുറമുഖ പദ്ധതിയെ എതിര്‍ക്കുന്നതിലൂടെ ഇടതുപക്ഷപാര്‍ട്ടികളുടെ മേല്‍ വീണ്ടും വികസന വിരോധികളെന്ന ആരോപണം പതിയുന്നുവോ. കേരളത്തിന്റെ സ്പ്‌നപദ്ധതി, വികസനത്തിന്റെ അവസാന ബസ് എന്ന തരത്തിലുള്ള പ്രചാരണങ്ങളുമായി സര്‍ക്കാരും പദ്ധതി അനുകൂല സംഘടനകളും ഒരു ഭാഗത്ത് നിരന്നു നില്‍ക്കുമ്പോള്‍ വിഴിഞ്ഞത്ത് തുറമുഖ പദ്ധഥി യാഥാര്‍ത്ഥ്യമാകണമെന്നു തന്നെയാണ് തങ്ങളുടെ ആഗ്രഹമന്നും അതേസമയം എതിര്‍പ്പുണ്ടാക്കുന്നത് ഈ പദ്ധതിയുടെ പിന്നില്‍ നടക്കുന്ന അഴമതികളെയും സുതാര്യമില്ലായ്മയുമാണെന്ന് ഇടതുപക്ഷം നിലപാട് വ്യക്തമാക്കുന്നു. പ്രമുഖ ഇടതുപക്ഷനേതാക്കളെല്ലാം തന്നെ ഇതുമായി ബന്ധപ്പെട്ടു നടത്തുന്ന പ്രസ്താവനകളിലും ലേഖനങ്ങളിലും പദ്ധതി വിരുദ്ധ നിലപാട് സ്വീകരിക്കുന്നില്ലെന്നും അഴിമതിയും കെടുകാര്യസ്ഥതയുമാണ് എതിര്‍ക്കുന്നതെന്നും വ്യക്തമാക്കുന്നുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട പ്രമുഖ ഇടതുപക്ഷ നേതാക്കളുടെതായി വന്ന ലേഖനങ്ങളും ഫെയ്‌സ്ബുക്ക് പോസ്റ്റുകളും താഴെ കൊടുത്തിരിക്കുന്നു.

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അദാനി ഗ്രൂപ്പിന് നല്‍കാന്‍ തീരുമാനിച്ചതിനു പിന്നില്‍ കോടികളുടെ അഴിമതിയാണ് അരങ്ങേറിയിട്ടുള്ളത് വി എസ് അച്യുതാനന്ദന്‍. കേരളത്തിന്റെയും, രാജ്യത്തിന്റെയും താല്‍പര്യം സംരക്ഷിച്ചുകൊണ്ട് ലാന്റ് ലോര്‍ഡ് പോര്‍ട്ടായി നടപ്പാക്കാവുന്ന പദ്ധതി, പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശങ്ങളെല്ലാം കാറ്റില്‍പ്പറത്തി നരേന്ദ്രമോദിയുടെ വിശ്വസ്തനും, രാജ്യത്തെ ഒന്നാംകിട കോര്‍പ്പറേറ്റുകളില്‍ ഒരാളുമായ അദാനിക്ക് നല്‍കിയത് നേരത്തെ തന്നെ ഉറപ്പിച്ച കച്ചവടത്തിന്റെ ഫലമാണ്.

7525 കോടി രൂപയുടെ പദ്ധതിക്ക് അദാനി ചെലവാക്കുന്നത് 4089 കോടി രൂപയാണ്. ഇതില്‍ തന്നെ 1635 കോടി അദാനിക്ക് സര്‍ക്കാര്‍ ഗ്രാന്റായി നല്‍കുകയും വേണം. അതായത്, പദ്ധതിക്കായി അദാനി മുതല്‍മുടക്കേണ്ടത് 2454 കോടി രൂപ മാത്രമാണ്. പദ്ധതി തുകയുടെ മൂന്നിലൊന്നില്‍ താഴെ മാത്രം. ഇതാകട്ടെ നേരത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴി സമാഹരിക്കാന്‍ തീരുമാനിച്ച 2500 കോടിയിലേതിനേക്കാള്‍ കുറവുമാണ്. കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് എം.പിയുടെ വസതിയില്‍ വെച്ച് അദാനിയുമായി മുഖ്യമന്ത്രിയും, തുറമുഖമന്ത്രിയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തിയതും ആ ചര്‍ച്ചയില്‍ മുന്നൂറ് കോടിയുടെ കോഴ ഇടപാട് ഉണ്ടായതും സംബന്ധിച്ച് നേരത്തെ തന്നെ വാര്‍ത്ത വന്നിട്ടുള്ളതാണ്. ഇത്രയും ഉദ്യോഗസ്ഥന്മാര്‍ പങ്കെടുത്ത മീറ്റിംഗ് ആണെങ്കില്‍ അതിന് മിനിട്‌സ് ഉണ്ടാകേണ്ടതാണ്. അത്തരമൊരു മിനിട്‌സ് ഈ മീറ്റിംഗില്‍ ഇല്ലാ എന്നാണ് തുറമുഖ മന്ത്രി നിയമസഭയില്‍ പറഞ്ഞിരിക്കുന്നത്. ഇതിനര്‍ത്ഥം അദാനിയുമായി നടത്തിയ ചര്‍ച്ച ഒരു ഡീല്‍ തന്നെയാണെന്ന് വ്യക്തമാണ്.

എല്‍.ഡി.എഫ് സര്‍ക്കാര്‍ ലാന്റ് പോര്‍ട്ടായി നിര്‍മ്മിക്കുന്നതിനും, അതിന്റെ പ്രവര്‍ത്തനം മാത്രം സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുന്നതിനുമാണ് ടെണ്ടര്‍ വിളിച്ചത്. ആ ടെണ്ടറില്‍ പങ്കെടുത്ത അദാനിയെ സുരക്ഷാ അനുമതി ഇല്ലെന്ന പേരുപറഞ്ഞ് ഒഴിവാക്കിയത് കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് തൊഴില്‍ സാധ്യതയും, വരുമാനവും വര്‍ദ്ധിപ്പിക്കുന്നതിനും, രാജ്യസുരക്ഷയ്ക്കും വേണ്ടി കൊണ്ടുവന്ന ലാന്റ് ലോര്‍ഡ് പോര്‍ട്ട് എന്ന പദ്ധതി അട്ടിമറിച്ച് സ്വകാര്യ കമ്പനിക്ക് കൊളളലാഭം കൊയ്യുന്നതിനും, കേരളത്തെ കൊള്ളയടിക്കുന്നതിനും വേണ്ടി ഇപ്പോള്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ പദ്ധതി അതേ അദാനിക്ക് തന്നെയാണ് നല്‍കിയിരിക്കുന്നത്. ഇത് പദ്ധതിക്ക് പിന്നില്‍ മറിഞ്ഞ കോടിക്കണക്കിന് രൂപയുടെ കോഴയിലേക്ക് വിരല്‍ചൂണ്ടുന്നതാണ്.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ പദ്ധതിയും, ടെണ്ടര്‍ ഡോക്യുമെന്റും യു.ഡി.എഫ് സര്‍ക്കാര്‍ ഇപ്പോള്‍ അദാനിക്ക് നല്‍കിയിരിക്കുന്ന വിഴിഞ്ഞം പദ്ധതിയും, ടെണ്ടര്‍ ഡോക്യുമെന്റും, കണ്‍സഷന്‍ എഗ്രിമെന്റും തമ്മില്‍ താരതമ്യം ചെയ്ത് ജനങ്ങളുടെ മുന്നില്‍ എത്തിക്കണമെന്ന് ഞാന്‍ മാധ്യമങ്ങളോട് ആവശ്യപ്പെടുന്നു. എല്‍.ഡി.എഫ് വിഴിഞ്ഞം പദ്ധതിക്ക് എതിരല്ല. ഏതറ്റം വരെയും പോയി അത് നടപ്പിലാക്കണമെന്നാണ് എല്‍.ഡി.എഫ് ആഗ്രഹിക്കുന്നത്. വെറും 2454 കോടി രൂപ മാത്രം മുതല്‍മുടക്കി അദാനി ഈ പദ്ധതി തട്ടിയെടുക്കുമ്പോള്‍ കേരളത്തിന്റെ സ്വപ്നപദ്ധതി കേരളത്തിനെ മുടിപ്പിക്കുന്ന പദ്ധതിയായി മാറിയിരിക്കുന്നു. കേരളത്തെ പിഴിഞ്ഞ് ഊറ്റിയെടുക്കുന്ന ‘പിഴിഞ്ഞം പദ്ധതി’യായി വിഴിഞ്ഞം പദ്ധതി അധ:പതിച്ചിരിക്കുന്നു. ഇതിന്റെ കറവക്കാര്‍ നരേന്ദ്ര മോദിയും, ഉമ്മന്‍ചാണ്ടിയുമാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയും. പ്രബുദ്ധകേരളം ഇവര്‍ക്ക് ചുട്ട മറുപടി നല്‍കും. കോഴപ്പണം മാത്രം ആഗ്രഹിക്കുന്ന, ജനങ്ങളുടെ താല്‍പര്യത്തിന് പുല്ലുവില കല്‍പ്പിക്കുന്ന ഒരു സര്‍ക്കാരില്‍ നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കാന്‍ കഴിയുകയില്ല.

വി എസ് അച്യുതാനന്ദന്‍
പ്രതിപക്ഷ നേതാവ്
(പത്രക്കുറിപ്പ്)

   വിഴിഞ്ഞം തുറമുഖപദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിപുലമായ ചര്‍ച്ച നടക്കുകയാണ്. ഒരുകാര്യം ആദ്യംതന്നെ വ്യക്തമാക്കട്ടെ, വിഴിഞ്ഞം തുറമുഖം പ്രാവര്‍ത്തികമാക്കുന്നതിന് എല്ലാവിധ പിന്തുണയും നല്‍കാന്‍ സിപിഐ എം പ്രതിജ്ഞാബദ്ധമാണ്. അത് നടപ്പാക്കുമ്പോള്‍ സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കപ്പെട്ടോ എന്നതുകൂടി പരിശോധനാ വിഷയമാകണം. ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കണമെങ്കില്‍ തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഇടപെടലുകളെ സംബന്ധിച്ച് വിലയിരുത്തണം.

വിഴിഞ്ഞത്ത് തുറമുഖം നിര്‍മിക്കണമെന്ന ആശയം രൂപപ്പെട്ടിട്ട് ഒരു നൂറ്റാണ്ടിലേറെയായി. ഇത് പ്രായോഗികമാക്കുന്നതിനുള്ള സജീവപ്രവര്‍ത്തനം നടക്കുന്നത് 1996ല്‍ നായനാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ്. ഹൈദരാബാദ് ആസ്ഥാനമായ കുമാര്‍ എനര്‍ജി കോര്‍പറേഷനുമായി സര്‍ക്കാര്‍ ഇതിനായി ചര്‍ച്ച നടത്തി. തുടര്‍ന്ന് അധികാരത്തില്‍ വന്ന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ പല നടപടി സ്വീകരിച്ചെങ്കിലും പദ്ധതി പ്രാവര്‍ത്തികമായില്ല. 2005ല്‍ ടെന്‍ഡറിലൂടെ മുന്നോട്ടുവന്ന സൂം കണ്‍സോര്‍ഷ്യത്തിന് സുരക്ഷാകാരണം പറഞ്ഞ് യുപിഎ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. അതിന്റെ കാരണം, ഇന്നും ദുരൂഹമാണ്. അല്ലായിരുന്നെങ്കില്‍ വിഴിഞ്ഞം അക്കാലത്തുതന്നെ പ്രാവര്‍ത്തികമാകുമായിരുന്നു. 2006ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇക്കാര്യത്തില്‍ സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ കണ്ടിട്ടും നിലപാടില്‍ മാറ്റമുണ്ടായില്ല.

യുപിഎ സര്‍ക്കാര്‍ ഇത്തരത്തില്‍ പദ്ധതി തടസ്സപ്പെടുത്തിയപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 2006ല്‍ സര്‍വകക്ഷിയോഗം വിളിച്ച് റീ ടെന്‍ഡര്‍ നടപടി ആരംഭിച്ചു. ഗ്ലോബല്‍ മീറ്റ് തന്നെ സംഘടിപ്പിച്ചു. അന്താരാഷ്ട്രതലത്തില്‍ പ്രസിദ്ധരായ നാല്‍പ്പതോളം കമ്പനികള്‍ പങ്കെടുത്തു. ഇതിലാണ് ഒരു കമ്പനി നെഗറ്റീവ് ടെന്‍ഡര്‍ സമര്‍പ്പിച്ചത്. എന്താണ് നെഗറ്റീവ് ടെന്‍ഡര്‍? സാധാരണ ടെന്‍ഡറില്‍ പണം സര്‍ക്കാര്‍ അങ്ങോട്ടുകൊടുക്കുന്ന രീതിയാണ്. നെഗറ്റീവ് ടെന്‍ഡറിലാകട്ടെ പണം സര്‍ക്കാരിനു ലഭിക്കും. അത്തരത്തില്‍ 115 കോടി രൂപ സംസ്ഥാന സര്‍ക്കാരിനു നല്‍കുന്നതിനുതകുന്ന നിര്‍ദേശം മുന്നോട്ടുവച്ച ലാന്‍കോ കൊണ്ടപ്പള്ളി എന്ന കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടു. ഈ കരാറിന് കേന്ദ്രത്തിന്റെ അംഗീകാരവും ലഭിച്ചു. റോഡ്, വെള്ളം, വൈദ്യുതി, റെയില്‍ തുടങ്ങിയ അടിസ്ഥാന സൗകര്യവികസനത്തിന് 450 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.

തുറമുഖനിര്‍മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് സൂം കണ്‍സോര്‍ഷ്യം കോടതിയെ സമീപിക്കുന്നത്. തുടര്‍ന്ന് കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് നിയമ നൂലാമാലകളില്‍ തുറമുഖത്തിന്റെ നിര്‍മാണപ്രവര്‍ത്തനം കുടുങ്ങി. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് നെഗറ്റീവ് ടെന്‍ഡര്‍ നല്‍കിയ ലാന്‍കോ കൊണ്ടപ്പള്ളി പദ്ധതിയില്‍നിന്ന് പിന്മാറി. ഇങ്ങനെ തുറമുഖനിര്‍മാണം വീണ്ടും പ്രതിസന്ധിയിലായി. ഈ ഘട്ടത്തില്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അത് പ്രായോഗികമല്ലെന്ന നിലപാടാണ് അന്ന് പ്രതിപക്ഷനേതാവായിരുന്ന ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്.

വിഴിഞ്ഞം പദ്ധതി പ്രാവര്‍ത്തികമാക്കുകയെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടിന്റെ ഭാഗമായി, തുടര്‍ന്ന് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷനെ (ഐഎഫ്‌സി) കണ്‍സള്‍ട്ടന്റായി നിയമിച്ചു. ഇവരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തുറമുഖം ലാന്‍ഡ് ലോര്‍ഡ് പോര്‍ട്ടായി വികസിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിലെ നയം വളരെ വ്യക്തമായിരുന്നു. തുറമുഖം സര്‍ക്കാര്‍ ഉടമസ്ഥതയിലായിരിക്കും. നിര്‍മാണത്തിനാവശ്യമായ തുക സര്‍ക്കാര്‍ കണ്ടെത്തും. നടത്തിപ്പില്‍ മാത്രം നാമമാത്ര സ്വകാര്യപങ്കാളിത്തം അനുവദിക്കും. 450 കോടി രൂപ ബജറ്റ് വഴിയും 2500 കോടി രൂപ എസ്ബിടി ലീഡ് പാര്‍ട്ണറായുള്ള ബാങ്ക് കണ്‍സോര്‍ഷ്യം വഴിയും സമാഹരിക്കാന്‍ നിശ്ചയിച്ചു. എസ്ബിഐയുടെ നേതൃത്വത്തിലുള്ള എസ്ബിഐ ക്യാപ്പാണ് ഇതിനു നടപടി സ്വീകരിച്ചത്. പോര്‍ട്ടിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി 300 ഏക്കര്‍ ഏറ്റെടുത്തു. പശ്ചാത്തലസൗകര്യങ്ങള്‍ ഉണ്ടാക്കുന്നതിനും എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍കൈയെടുത്തു.

2011ല്‍ അധികാരത്തില്‍ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുറമുഖം സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ നിലനിര്‍ത്തുകയെന്ന നയം തുടരുകതന്നെ ചെയ്തു. ഇതില്‍ ഒരുമാറ്റവും വരുത്തില്ലെന്ന് നിയമസഭയില്‍ വിവിധ ഘട്ടങ്ങളില്‍ മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും ഉറപ്പുനല്‍കി. എന്നാല്‍, 2013 ജനുവരി 18ന് ഡിഒ നമ്പര്‍ 25/വിഐപി/സിഎം/2013 നമ്പരായി പുറത്തുവന്ന മുഖ്യമന്ത്രി ഒപ്പിട്ട് കേന്ദ്ര പ്ലാനിങ് കമീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന് അയച്ച കത്തോടെയാണ് സ്ഥിതിഗതികള്‍ തകിടംമറിയുന്നത്. വിഴിഞ്ഞം പദ്ധതി പിപിപി മോഡലില്‍ റീസ്ട്രക്ചര്‍ ചെയ്യാന്‍ മുഖ്യമന്ത്രി അങ്ങോട്ട് ആവശ്യപ്പെടുന്ന കത്തായിരുന്നു അത്. മന്ത്രിസഭയില്‍പ്പോലും ആലോചിക്കാതെ മുഖ്യമന്ത്രി നടത്തിയ ഈ നീക്കം ഇന്നും ദുരൂഹമാണ്.

പിപിപി മോഡലിലേക്ക് തുറമുഖം മാറ്റുമ്പോഴും പ്രോജക്ട് സംബന്ധിച്ച് മത്സരാധിഷ്ഠിതമായി മുന്നോട്ടുകൊണ്ടുപോകുന്ന നടപടികളിലേക്കുപോലും സര്‍ക്കാര്‍ നീങ്ങിയില്ല. ഇത് നഷ്ടത്തിലുള്ള ഒരു പ്രോജക്ടാണെന്ന രീതിയിലാണ് സര്‍ക്കാര്‍ പരസ്യപ്പെടുത്തിയത്. നഷ്ടത്തിലുള്ള പ്രോജക്ട് ഏറ്റെടുക്കാന്‍ ആരെങ്കിലും തയ്യാറാകുമോ? എന്നിട്ടും അഞ്ച് കമ്പനികള്‍ ഇക്കാര്യത്തില്‍ തയ്യാറായി. അവരെ ടെന്‍ഡറിലേക്ക് കൊണ്ടുവരുന്നതിനുപകരം അദാനി ഗ്രൂപ്പുമായി ചര്‍ച്ചനടത്തി ടെന്‍ഡര്‍ ഉറപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഇക്കാര്യത്തില്‍ രഹസ്യമായ ചര്‍ച്ച നടന്നെന്ന കാര്യം കെ വി തോമസ് എംപിതന്നെ വ്യക്തമാക്കി. മുഖ്യമന്ത്രിയും അദാനിയും തമ്മില്‍ ഇത്തരമൊരു ചര്‍ച്ച നടന്ന കാര്യം രഹസ്യമാക്കിവച്ചത് എന്തിനായിരുന്നു? ഇത് ഔദ്യോഗിക പരിപാടിയായിരുന്നെങ്കില്‍ കേരള ഹൗസില്‍ നടത്താതെ എംപിയുടെ വീട്ടില്‍വച്ച് നടത്തിയത് എന്തിന്? വ്യക്തമായ ഉത്തരം നല്‍കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഈ അവസരത്തില്‍തന്നെ മറ്റൊരു സംരംഭകരായ ‘സ്രേ’ അവരുടെ പങ്കാളികളെ മാറ്റി പുതിയ ടെന്‍ഡര്‍ പൊതുവായ മത്സരത്തിന് സഹായകമായ വിധത്തില്‍ നല്‍കി. ചെറിയ നീട്ടിവയ്ക്കലിലൂടെ ഇവരെക്കൂടി പങ്കെടുപ്പിക്കാമെന്ന സാധ്യത ഉണ്ടായിട്ടും അതിനു ശ്രമിച്ചില്ല. മലേഷ്യന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ താല്‍പ്പര്യമുണ്ടെന്ന് കാണിച്ച് 2015 ഏപ്രില്‍ 27നു കത്തയച്ചിരുന്നു. ഇക്കാര്യവും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍വന്നെങ്കിലും അതും പരിഗണിക്കപ്പെട്ടില്ല. ചുരുക്കത്തില്‍ മത്സരാധിഷ്ഠിതമായി ടെന്‍ഡറിനെ മാറ്റുന്നതിനും അതിലൂടെ സംസ്ഥാനത്തിന് നേട്ടമുണ്ടാക്കാനുമുള്ള ശ്രമം നടന്നില്ലെന്ന പോരായ്മയും ഉണ്ടായി.

മത്സരാധിഷ്ഠിതമായി ടെന്‍ഡറിനെ കൊണ്ടുപോകാനുള്ള സാധ്യതകളെ ഇല്ലാതാക്കിയശേഷം, എല്‍ഡിഎഫ് കാലത്ത് അവതരിപ്പിച്ചതിനേക്കാള്‍ സംസ്ഥാനത്തിന് നേട്ടമുണ്ടാക്കുന്ന വ്യവസ്ഥകളാണ് തങ്ങള്‍ ഉണ്ടാക്കിയതെന്ന് പ്രചരിപ്പിക്കുകയാണ് മുഖ്യമന്ത്രി. കരാറിന്റെ വ്യവസ്ഥകള്‍ പൂര്‍ണമായും ഇപ്പോള്‍ പുറത്തുപറയാനാകില്ലെന്ന് പറയുന്നതിലൂടെ എന്തൊക്കെയോ കാര്യങ്ങള്‍ ഒളിച്ചുവയ്ക്കുന്നുണ്ടെന്ന് വ്യക്തം. പൊതുസ്വത്ത് ഉപയോഗിച്ച് കോര്‍പറേറ്റുകളെ സഹായിക്കാനുള്ള നയമാണിത്. ഇക്കാര്യത്തില്‍ എല്ലാ വ്യവസ്ഥയും ജനമധ്യത്തില്‍ വ്യക്തമാക്കണമെന്നാണ് ഇടതുപക്ഷം ആവശ്യപ്പെട്ടത്. സര്‍വകക്ഷിയോഗത്തില്‍ പൊതു അഭിപ്രായമുണ്ടാക്കി മുന്നോട്ടുപോകുകയെന്ന ജനാധിപത്യപരമായ നയമാണ് എല്‍ഡിഎഫ് സര്‍ക്കാരുകള്‍ സ്വീകരിച്ചത്. എന്നാല്‍, കരാര്‍ വ്യവസ്ഥകളുണ്ടാക്കി എന്നുമാത്രമല്ല, അവയില്‍ പലതും വെളിപ്പെടുത്താതെ പേരിന് സര്‍വകക്ഷിയോഗം വിളിക്കുകയെന്ന നടപടിയാണ് ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്. കരാര്‍ വ്യവസ്ഥകളെ ശരിയായരീതിയില്‍ പഠിച്ച് ഇടപെടുക പ്രധാനമാണെന്ന് മുല്ലപ്പെരിയാറിലെ അനുഭവം തെളിയിക്കുന്നുണ്ടെന്നതും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിഴിഞ്ഞം തുറമുഖനിര്‍മാണം ലാന്‍ഡ് ലോഡ് മാതൃകയിലും തുറമുഖപ്രവര്‍ത്തനം പിപിപി മാതൃകയിലും നടത്താനാണ് തീരുമാനിച്ചത്. തുറമുഖത്തിന്റെ ഉടമസ്ഥത സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാകുകയും അത് നടത്തുന്നതിനുവേണ്ടി സ്വകാര്യ പങ്കാളിത്തം അനുവദിക്കുകയും ചെയ്യുന്ന രീതിയായിരുന്നു അത്. യുഡിഎഫ് സര്‍ക്കാര്‍ വരുത്തിയ മാറ്റം തുറമുഖത്തിന്റെ ഉടമസ്ഥത തന്നെ പിപിപി മാതൃകയിലാക്കി അതിന്റെ ഉടമസ്ഥത സ്വകാര്യമേഖലയ്ക്ക് നല്‍കിയെന്നതാണ്. തുറമുഖം പൊതുമേഖലയില്‍ വേണമെന്ന നിലപാടായിരുന്നു കോണ്‍ഗ്രസ്, ബിജെപി അംഗങ്ങള്‍ ഉള്‍പ്പെട്ട പാര്‍ലമെന്ററി കമ്മിറ്റി സ്വീകരിച്ചതെന്ന കാര്യവും ഇവിടെ ഓര്‍ക്കണം.

തുറമുഖത്തിന്റെ ഉടമസ്ഥതയില്‍ ഉള്‍പ്പെടെ സ്വകാര്യമേഖലയെ കൊണ്ടുവരുമ്പോള്‍ അതിനുവേണ്ട ചെലവ് സര്‍ക്കാര്‍ വഹിക്കേണ്ടിവരുന്നെന്ന വിചിത്രമായ അവസ്ഥയാണുള്ളത്. പദ്ധതിയുടെ മൊത്തം ചെലവ് 7525 കോടി രൂപയാണ്. അതേസമയം, തുറമുഖനിര്‍മാണത്തിനായി ചെലവഴിക്കേണ്ടിവരുന്നത് 4089 കോടി രൂപയാണ്. അതില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്നത് 1635 കോടി രൂപ. അദാനി ചെലവഴിക്കുന്നതാകട്ടെ, 2454 കോടിയും. ഈ തുറമുഖത്തിന്റെ പ്രവര്‍ത്തനത്തിന് ഇവര്‍ അവകാശപ്പെടുന്ന പ്രകാരംതന്നെ ആവശ്യമായ മൂലധനത്തിന്റെ 32.6 ശതമാനം മാത്രമാണ് അദാനി ചെലവഴിക്കേണ്ടിവരുന്നത്. മൂന്നിലൊന്നുപോലും ചെലവഴിക്കാതെ അദാനിക്ക് പോര്‍ട്ടിനുമേല്‍ പൂര്‍ണാവകാശം വരികയാണ്. 6000 കോടിയോളം മാര്‍ക്കറ്റ് വില വരുന്ന ഭൂമിയും പശ്ചാത്തലസൗകര്യവുമാണ് ഈ കരാറിലൂടെ സ്വകാര്യസ്ഥാപനത്തിന് 2454 കോടി രൂപയ്ക്ക് ലഭിക്കുന്നത്. ഇതിലെ അഴിമതിയെ സംബന്ധിച്ച വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. ഇതിനേക്കാള്‍ മികച്ച വ്യവസ്ഥയില്‍ നേരത്തെ പല കരാറുകളും വിഴിഞ്ഞത്തിന് ഉണ്ടായിരുന്നു എന്നത് കണക്കിലെടുക്കുമ്പോള്‍ ഇത്തരമൊരു രീതി സ്വീകരിക്കേണ്ടതുണ്ടോ എന്ന പ്രശ്‌നം ഉയര്‍ന്നുവരുന്നു. ഇത് ചര്‍ച്ച ചെയ്യേണ്ടതല്ലേ? ഇത് ഉന്നയിക്കുന്നത് പദ്ധതിയെ തകര്‍ക്കാനല്ല; ഫലപ്രദമായി മുന്നോട്ടുപോകാനാണ്. എല്ലാകാലത്തും വിവാദത്തില്‍ നിര്‍ത്തി പദ്ധതി ചര്‍ച്ച മാത്രം മതി എന്നാണോ യുഡിഎഫ് ഉദ്ദേശിക്കുന്നത്?

ചെലവിന്റെ മൂന്നിലൊന്നുപോലും ചെലവഴിക്കാന്‍ ബാധ്യതയില്ലാത്ത അദാനിക്ക് യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍പ്രകാരം നാലു വര്‍ഷം തുറമുഖനിര്‍മാണവും 15 വര്‍ഷം തുറമുഖ പ്രവര്‍ത്തനവും കഴിഞ്ഞ് 20ാം വര്‍ഷംമുതല്‍ വരുമാനത്തിന്റെ ഒരു ശതമാനം ഒരു വര്‍ഷമെന്ന നിരക്കില്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കുന്ന നിലയാണ് ഉണ്ടാകുക. അതുതന്നെ ഏറിവന്നാല്‍ 40 ശതമാനത്തോളം മാത്രമേ എത്തുകയുള്ളൂ. മൂന്നിലൊന്ന് ചെലവഴിക്കുന്നവര്‍ക്ക് 19 വര്‍ഷം പൂര്‍ണമായും വരുമാനം സ്വായത്തമാക്കുന്നതിന് അവകാശം നല്‍കി. മാത്രമല്ല, എത്രകാലം കഴിഞ്ഞാലും വരുമാനത്തിന്റെ 40 ശതമാനം മാത്രമേ സര്‍ക്കാരിനു ലഭിക്കൂ. അതായത്, മൂന്നിലൊന്ന് ചെലവഴിക്കുന്നവര്‍ 60 ശതമാനം വരുമാനം എല്ലാ ഘട്ടത്തിലും കൈവശപ്പെടുത്തുന്നു. ഇത് ന്യായീകരിക്കാന്‍ കഴിയുമോ?

വല്ലാര്‍പ്പാടത്തിന്റെ കാര്യത്തില്‍ ആദ്യവര്‍ഷംതന്നെ 33.33 ശതമാനം റവന്യൂ ഷെയര്‍ സര്‍ക്കാരിനു ലഭിക്കുന്നുണ്ട്. ഇതിനു സമാനമായ രീതിയായിരുന്നു എല്‍ഡിഎഫ് വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ വിഭാവനം ചെയ്തത്. എന്നാല്‍, ഇപ്പോള്‍ വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും വരുമാനം ലഭിക്കാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണം. ഇതിനേക്കാള്‍ ഗുണപരമായ കരാറിനുള്ള സാധ്യത അന്വേഷിക്കാന്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ല? ലാന്‍ഡ് ലോഡില്‍ സര്‍ക്കാര്‍ സ്വന്തമായി തുറമുഖം നിര്‍മിക്കാന്‍ ചെലവാകുന്ന ഏകദേശം തുകതന്നെ പിപിപി ആക്കി സ്വകാര്യവ്യക്തികള്‍ക്ക് നല്‍കുകയും തുറമുഖം സ്വകാര്യതുറമുഖമായി മാറ്റുകയും ചെയ്യുന്നത് സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കാനല്ല.

2010ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖത്തിന് നല്‍കിയ ടെന്‍ഡര്‍ രേഖപ്രകാരം 30 വര്‍ഷത്തെ കാലയളവാണ് അനുവദിച്ചിരുന്നത്. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത് 70 വര്‍ഷമാണ്. 2010ലെ കരാര്‍പ്രകാരം തുറമുഖത്തിനായി ഏറ്റെടുക്കുന്ന ഭൂമിയില്‍ തുറമുഖപ്രവര്‍ത്തനത്തിന് ഉദ്ദേശിക്കുന്ന സ്ഥലം സര്‍ക്കാരിനോട് ആവശ്യപ്പെടുകയും സര്‍ക്കാര്‍ അത് പരിശോധിച്ച് മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തി ഇരുകൂട്ടരും തീരുമാനിക്കുന്ന ലീസ് തുക കൈപ്പറ്റുന്ന രീതിയുമാണ് അവലംബിച്ചത്. എന്നാല്‍, യുഡിഎഫിന്റെ കരാര്‍പ്രകാരം ഭൂമിയില്‍നിന്ന് 30 ശതമാനം തുറമുഖ ഓപ്പറേറ്റര്‍ക്ക് വിട്ടുനല്‍കുന്നതിനും അതിന്റെ മൂന്നിലൊന്ന് സ്ഥലത്ത് ഓപ്പറേറ്റര്‍ക്ക് കെട്ടിടം നിര്‍മിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നതാണ്. ഫലത്തില്‍ നാട്ടുകാരില്‍നിന്ന് ഏറ്റെടുത്ത സര്‍ക്കാരിന്റെ ഭൂമി തുറമുഖം ഓപ്പറേറ്റര്‍ക്ക് ലഭിക്കുന്നു എന്നുമാത്രമല്ല, അതുപയോഗിച്ച് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് അവര്‍ക്ക് നടത്താന്‍ കഴിയുന്നരീതിയിലുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുകയുമാണ്. നാട്ടുകാരുടെ ഭൂമി ഏറ്റെടുത്ത് റിയല്‍ എസ്‌റ്റേറ്റ് ബിസിനസിന് നല്‍കുന്ന രീതി അംഗീകരിക്കാന്‍ പറ്റുമോ?

തുറമുഖനിര്‍മാണത്തില്‍ മുഖ്യ ഇനമായ ബ്രേക്ക് വാട്ടറിന്റെ നീളത്തില്‍ മാത്രം 2010ല്‍ നല്‍കിയതിനേക്കാള്‍ 240 മീറ്ററോളം കുറവ്് പുതിയ കരാറില്‍ വരുത്തിയിട്ടുണ്ട്. പോര്‍ട്ട് ബെയ്‌സില്‍, ടേണിങ് സര്‍ക്കിള്‍, അപ്രോച്ച് ചാനല്‍ തുടങ്ങിയവയുടെ ഡ്രെഡ്ജിങ് പരിമിതപ്പെടുത്തിയുമാണ് പുതിയ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഈ മാറ്റം വരുത്തേണ്ടതുണ്ടോ എന്നതും പരിശോധിക്കപ്പെടണം.

2007ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 115 കോടി രൂപ സംസ്ഥാന സര്‍ക്കാരിനു ലഭിക്കുംവിധം ടെന്‍ഡര്‍ ലഭിച്ച തുറമുഖമാണ് വിഴിഞ്ഞം. ആ അവസ്ഥ മാറി വരുമാനത്തിന് 20 വര്‍ഷം കാത്തിരിക്കേണ്ട ഇത്തരമൊരു കരാറാണോ നമുക്ക് ആവശ്യം? അതുകൊണ്ട് ഇപ്പോള്‍ ചെയ്യാന്‍ പറ്റുന്ന കാര്യം ലാന്‍ഡ് ലോഡ് മാതൃകയില്‍ പൊതുമേഖലയില്‍തന്നെ നിലനിര്‍ത്തി നിര്‍മാണം പൂര്‍ത്തിയാക്കി നടത്തിപ്പിന് അനുയോജ്യമായവരെ കണ്ടെത്തുക എന്നതാണ്.

തമിഴ്‌നാട്ടിലെ കുളച്ചലിലേക്ക് പദ്ധതി കൊണ്ടുപോകുമെന്ന തരത്തില്‍ കേന്ദ്രമന്ത്രി ഗഡ്കരി നടത്തുന്ന ഭീഷണി അദാനിക്കു വേണ്ടിയുള്ള ഇടപെടലാണ്. യുപിഎ ഭരണകാലത്ത് എയര്‍പോര്‍ട്ടുകള്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന നയം നടപ്പാക്കി. ബിജെപി സര്‍ക്കാരാകട്ടെ, സീ പോര്‍ട്ടുകളെ കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന നയം സ്വീകരിക്കുകയും ഇതിന് ഉമ്മന്‍ചാണ്ടി സജീവമായി ഇടപെടുകയുമാണ്. ഗഡ്കരി നിര്‍ദേശിക്കുന്നപ്രകാരം കാര്യങ്ങള്‍ പോയില്ലെങ്കില്‍ പിന്നെ വിഴിഞ്ഞം ഇല്ലെന്ന് പ്രചരിപ്പിച്ച് അദാനിയെ വിളിക്കൂ കേരളത്തെ രക്ഷിക്കൂ എന്ന് മുറവിളികൂട്ടുകയാണ് ഇതിലൂടെ. വികസന താല്‍പ്പര്യം പരിഗണിക്കാതെ അദാനിയുമായി ഉണ്ടാക്കിയ രഹസ്യകരാര്‍ നടപ്പാക്കാനുള്ള വ്യഗ്രതയാണ് ഇതിനുപിന്നില്‍. നെടുമ്പാശേരി വിമാനത്താവളം, കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ തുടങ്ങി നാം ഫലപ്രദമായി നടപ്പാക്കിയ കേരള മാതൃക ഉയര്‍ത്തിപ്പിടിക്കുന്നതിനു പകരം കോര്‍പറേറ്റുവല്‍ക്കരണമാണ് ലക്ഷ്യംവയ്ക്കുന്നത്.

കേരളത്തിന്റെ വികസനത്തിന് പരമപ്രധാനമാണ് വിഴിഞ്ഞം തുറമുഖം. അതുകൊണ്ട് അത് പ്രാവര്‍ത്തികമാക്കുക തന്നെ വേണം. ഉയര്‍ന്നുവന്ന ഇത്തരം പ്രശ്‌നങ്ങള്‍ പരിശോധിച്ചുപോകുന്നത് ഭാവിയില്‍ സംസ്ഥാനത്തിന് ഗുണപരവും സംസ്ഥാന ഖജനാവിന് വരുമാനം വര്‍ധിപ്പിക്കുന്നതിനും സഹായകമാകും. അതിനുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നതാണ് സിപിഐ എമ്മിന്റെ അഭിപ്രായം.

കോടിയേരി ബാലകൃഷ്ണന്‍
സിപിഐ(എം) സംസ്ഥാന സെക്രട്ടറി
(ദേശാഭിമാനിയില്‍ എഴുതിയ ലേഖനം)

   ഇന്നലെ നിയമസഭയിലെ ചോദ്യോത്തരവേള മുഴുവന്‍ വിഴിഞ്ഞം പദ്ധതിയെക്കുറിച്ചായിരുന്നു. രണ്ടു ചോദ്യങ്ങള്‍ ക്ലബു ചെയ്ത സ്പീക്കര്‍ വിഴിഞ്ഞം പോര്‍ട്ടിനെക്കുറിച്ചുളള എന്റെ ചോദ്യം ക്ലബു ചെയ്യാന്‍ വിസമ്മതിച്ചു. ദൗര്‍ഭാഗ്യവശാല്‍ എനിക്ക് ഉപചോദ്യവും കിട്ടിയില്ല. അതുകൊണ്ട് ഞാന്‍ ചോദിക്കാനുദ്ദേശിച്ച ചോദ്യം ഇവിടെ കുറിക്കട്ടെ.

മൊത്തം പദ്ധതിത്തുക 7525 കോടി രൂപ. ഇതില്‍ 75 ശതമാനവും കേരള സര്‍ക്കാരാണ് മുടക്കുന്നത്. എന്നാല്‍ മുതല്‍മുടക്കുന്ന കേരള സര്‍ക്കാരിന് 20 വര്‍ഷം കഴിയുമ്പോള്‍ വരുമാനത്തിന്റെ ഒരു ശതമാനം കിട്ടും – അതായത് 11.71 കോടി രൂപ. ഇതിന്റെ 40 ശതമാനം വിജിഎഫിന് കേന്ദ്രം മുടക്കിയ പണത്തിന് തിരിച്ചടവായി നല്‍കണം. കേരള സര്‍ക്കാരിന് കിട്ടുക 6.95 കോടി രൂപ.

നാല്‍പതു വര്‍ഷം കഴിയുമ്പോള്‍ 827 കോടി രൂപ കിട്ടും. ഇതിന്റെ 40 ശതമാനം കേന്ദ്രത്തിനു കൊടുക്കണം., അപ്പോള്‍ കേരളം മുടക്കിയ അയ്യായിരത്തില്‍പ്പരം കോടി രൂപയുടെ മൂല്യം പത്തു ശതമാനം പലിശവെച്ചു കൂട്ടുകയാണെങ്കില്‍ രണ്ടര ലക്ഷം കോടിയിലേറെ വരും. ഈ മുതല്‍മുടക്കിനാണ് തുച്ഛമായ പ്രതിഫലം കിട്ടുന്നത്. പദ്ധതിരേഖയില്‍ പറഞ്ഞതില്‍ നിന്നു വ്യത്യസ്തമായി തുറമുഖേതര ആവശ്യത്തിന് മുപ്പതു ശതമാനം ഭൂമി ഉപയോഗിക്കാനും അദാനിയ്ക്ക് അവകാശമുണ്ട്. എന്തു സാമ്പത്തിക ന്യായമാണ് ഈ ഏര്‍പ്പാടിനു പിന്നിലുളളത്? 

അദാനി മാത്രം പങ്കെടുത്ത ടെന്‍ഡറിലെ വ്യവസ്ഥ ന്യായമാണോ അല്ലയോ എന്ന് എങ്ങനെ പറയും? ഇതിനെക്കാള്‍ ഉദാരമായ വ്യവസ്ഥയില്‍ മറ്റാരെങ്കിലും പദ്ധതി നടത്താന്‍ തയ്യാറാണോ എന്ന് എന്തുകൊണ്ടാണ് കേരള സര്‍ക്കാരിന് ചോദിക്കാന്‍ കഴിയാത്തത്?

ഈ ചോദ്യങ്ങള്‍ക്കുത്തരമില്ലാതാകുമ്പോഴാണ് അവിഹിതമായ ഏര്‍പ്പാടുകള്‍ ഈ കരാറിനു പിന്നിലുണ്ട് എന്നു വിശ്വസിക്കേണ്ടി വരുന്നത്.

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ടെണ്ടര്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം വന്ന വാര്‍ത്തകള്‍ ആശങ്കയുണര്‍ത്തുന്നതാണ്. ഗൌതം അദാനിയുടെ കമ്പനി സമര്‍പ്പിച്ച ഒറ്റ ടെണ്ടര്‍ മാത്രമേ ഉള്ളൂ.

ഇപ്പോള്‍ പുറത്തുവന്ന ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ആകെ ചെലവ് 7525 കോടി രൂപയാണ്. ഇതാണ് അദാനി ഗ്രൂപ്പ് അവരുടെ ബിഡ്ഡില്‍ നല്കിയിരിക്കുന്ന തുക. ഇതില്‍ 2454 കോടി രൂപയാണ് അദാനി നിക്ഷേപിക്കുക. അതേസമയം കേരള സര്‍ക്കാര്‍ 4253.2 കോടി രൂപ നിക്ഷേപിക്കണം. ഇതില്‍ 817.2 കോടി അദാനിക്കുള്ള ഗ്രാന്റ് ആണ്. ഭാരത സര്‍ക്കാര്‍ 817.8 കോടി രൂപ നല്കണം. ഈ തുക മുഴുവന്‍ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് ആയി അദാനിക്ക് പോകും. 40 വര്‍ഷത്തിന് ശേഷം, പ്രോജക്ട് ലാഭത്തിലാകുമ്പോള്‍ ഈ തുക അദാനി തിരിച്ചു നല്കും! 32.6 ശതമാനം മാത്രം നിക്ഷേപം നടത്തുന്ന അദാനിക്ക് ആയിരിക്കും തുറമുഖത്തിന്റെ പൂര്‍ണ നടത്തിപ്പ്, പൂര്‍ണ നിയന്ത്രണം. ലാഭമുണ്ടെങ്കില്‍ കേരള സര്‍ക്കാരിന് 60 വര്‍ഷത്തിന് ശേഷം ലാഭവിഹിതം കിട്ടാന്‍ തുടങ്ങും!

ശരിയാണെങ്കില്‍ ഈ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ഗൌതം അദാനിയുടെ കമ്പനികളുടെ പ്രവര്‍ത്തനം എന്നും വിവാദം നിറഞ്ഞതുമാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രി ആയ ശേഷം ഗൌതം അദാനിയുടെ സ്വത്തിലുണ്ടായ വളര്‍ച്ച അഭൂതപൂര്‍വമാണ്, 20132014ല്‍ 25000 കോടി രൂപയുടെ വളര്‍ച്ച.

ഈ സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ നമ്മുടെ സംസ്ഥാനത്തിന്റെ വലിയൊരു വികസനസാധ്യത അദാനിക്ക് അടിയറവ് വയ്ക്കാതെ സിയാല്‍ മാതൃകയിലുള്ള പൊതുസ്വകാര്യ പങ്കാളിത്തത്തിനോ പുനര്‍ലേലത്തിനോ പോകണം.

പദ്ധതി സംബന്ധിച്ച ചില കണക്കുകള്‍ മാത്രമേ പുറത്തുവന്നിട്ടുള്ളൂ. അതും കമ്പനി അധികൃതര്‍ പുറത്തുവിട്ടവ. മറ്റെന്ത് വ്യവസ്ഥകളാണ് അദാനി നല്‍കിയ ബിഡ്ഡില്‍ ഉള്ളതെന്ന് അറിവില്ല.

രണ്ട് പ്രധാന കാര്യങ്ങള്‍ സംബന്ധിച്ചെങ്കിലും വ്യക്തത ആവശ്യമാണ്.

ഒന്നാമത്തേത്, പോര്‍ട്ടുമായി ബന്ധപ്പെട്ട എസ്‌റ്റേറ്റ് വികസനം. പോര്‍ട്ടിനല്ലാതെയുള്ള ആവശ്യങ്ങള്‍ക്കായി കൂടുതല്‍ സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് ബിഡില്‍ പങ്കെടുക്കുന്ന കമ്പനികള്‍ ആവശ്യപ്പെട്ട കാര്യം വി.ജി.എഫ് സംബന്ധിച്ച മിനിട്‌സുകളിലുണ്ട്. റീയല്‍ എസ്‌റ്റേറ്റ് താല്‍പ്പര്യങ്ങള്‍ക്കായി പോര്‍ട്ടിനുവേണ്ടി ലഭിക്കുന്ന സ്ഥലം വിനിയോഗിക്കാനാണ് അദാനി ഉദ്ദേശിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

രണ്ടാമത്തെ കാര്യം, വിഴിഞ്ഞം പോര്‍ട്ടിന് മെയിന്റനന്‍സ് ഡ്രഡ്ജിംഗ് വേണ്ടിവരികയാണെങ്കില്‍ അത് ആരു വഹിക്കും എന്നതാണ്? വല്ലാര്‍പാടത്ത് തുറമുഖം ഏറ്റെടുത്ത് നടത്തുന്നത് ദുബായ് പോര്‍ട്‌സ് ആണെങ്കിലും മെയിന്റനന്‍സ് ഡ്രഡ്ജിംഗ് നടത്തുന്നതിന്റെ ബാധ്യത കേന്ദ്ര ഗവണ്മെന്റിന് കീഴിലുള്ള കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനാണ്. ഇത് വലിയ സാമ്പത്തിക ബാധ്യതയും നഷ്ടവും പോര്‍ട്ട് ട്രസ്റ്റിന് ഉണ്ടാക്കിയിട്ടുണ്ട്. അദാനിയുടെ കൈവശം 16 ഡ്രഡ്ജറുകളുണ്ട്, അവയ്ക്ക് അധികം പണി കിട്ടാത്ത സ്ഥിതിയാണ്. വിഴിഞ്ഞത്ത് ഡ്രഡ്ജിംഗിന് അത് ഉപയോഗിക്കാനും എന്നാല്‍ ചെലവ് കേരള സംസ്ഥാനം വഹിക്കേണ്ടതായും വരുമോ?

ഇങ്ങനെയുള്ള നിരവധി കാര്യങ്ങളെ കുറിച്ച് വ്യക്തത ആവശ്യമാണ്.

ഈ സാഹചര്യത്തില്‍ അദാനി നല്‍കിയിരിക്കുന്ന ബിഡിലുള്ള വ്യവസ്ഥകളുടെ പൂര്‍ണ്ണരൂപം പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.

തോമസ് ഐസക് എം എല്‍ എ
സി പി ഐ എം കേന്ദ്ര കമ്മിറ്റിയംഗം
(ഫെയ്‌സ്ബുക്ക് പോസ്റ്റ്)

  മലയാളിയുടെ വികസമോഹങ്ങളുടെ മറവില്‍ 6000 കോടി രൂപ വിലവരുന്ന ഭൂമി അദാനി ഗ്രൂപ്പിന് കൈമാറ്റം ചെയ്യുന്ന കൂറ്റന്‍ അഴിമതിയാണ് വിഴിഞ്ഞം പദ്ധതിയിലൂടെ നടപ്പാക്കുന്നത്. 2400 കോടി രൂപയാണ് വിഴിഞ്ഞം പദ്ധതിയുടെ ആകെ ചെലവ് കണക്കാക്കുന്നത്. അതില്‍ 1600 കോടി പൊതുമേഖലാ ധന സ്ഥാപങ്ങളില്‍നിന്ന് വായ്പ എടുക്കാവുന്നതേയുള്ളു. ബാക്കി 800 കോടിയാണ് സമാഹരിക്കേണ്ടത്. അതിനുപകരമാണ് 6000 കോടി രൂപയുടെ ഭൂമി അദാനിക്ക് നല്‍കുന്നത്. ഇത് വന്‍ ഗൂഢാലോചയുടെ ഭാഗമാണ്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതില്‍ ദുരൂഹമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. അദ്ദേഹം ഗൌതം അദാനിയുമായി ടെലിഫോണില്‍ സംസാരിച്ചു എന്ന് വാര്‍ത്ത വന്നു. . 2015 മാര്‍ച്ച് മൂന്നിന് ഡെല്‍ഹിയിലെ ഒരു എംപിയുടെ വസതിയില്‍ അദാനിയുമായി രഹസ്യചര്‍ച്ച ടത്തി. അന്ന് എന്താണ് ചര്‍ച്ച ചെയ്തത്? ടെണ്ടറില്‍ പങ്കെടുക്കുന്ന ഒരു സ്വകാര്യ കമ്പനിയുമായി എന്താണ് മുഖ്യമന്ത്രിക്ക് രഹസ്യമായി പറയാനുള്ളത്? 

എന്തുകൊണ്ട് അവസാന ടെണ്ടറില്‍ അഞ്ച് കമ്പനികള്‍ സഹകരിക്കാന്‍ തയ്യാറായിട്ടും മൂന്ന് കമ്പനികള്‍ ക്വട്ടേഷന്‍ നല്‍കാന്‍ സന്നദ്ധരായിട്ടും അവരെയൊക്കെ ഒഴിവാക്കുന്ന നിലപാട് സ്വീകരിച്ചു. എന്തുകൊണ്ട് ലോകത്തിലെ പ്രമുഖ തുറമുഖ കമ്പനിക്കാരില്‍നിന്നും മത്സരാധിഷ്ഠിത ഓഫര്‍ ലഭ്യമാക്കാന്‍ തയ്യാറായില്ല.

അദാനി ഗ്രൂപ്പില്‍നിന്നു മാത്രമെ ടെണ്ടര്‍ ലഭിച്ചുള്ളു എന്ന് പറയുന്ന അധികൃതര്‍ എന്തുകൊണ്ട് മലേഷ്യയില്‍നിന്ന് വന്ന ഓഫര്‍ ഗൌരവത്തില്‍ എടുത്തില്ല? സുപ്രധാനമായ പദ്ധതിയായിരുന്നിട്ടും ഒറ്റ ടെണ്ടറിലേക്ക് ചുരുക്കി ഒരു കമ്പനിയെ മാത്രം ഉള്‍പ്പെടുത്താന്‍ എന്തിനു കടുംപിടുത്തം ഉണ്ടായി. തുറമുഖത്തിനറെ ബ്രേക്ക് വാട്ടര്‍ പ്രൊജക്ടും മറ്റ് നിര്‍മാണപ്രവര്‍ത്തങ്ങളും ആരെയാണ് ഏല്‍പിക്കുന്നത്. എന്തിനാണ് മുഖ്യമന്ത്രി അതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നത്. മറ്റൊരു സംരംഭകര്‍ക്കും തുറമുഖനിര്‍മാണത്തില്‍ പങ്കാളിത്തം നല്‍കാതെ അദാനി ഗ്രൂപ്പിന് അടങ്കല്‍ നകാന്‍ എന്തിന് വ്യഗ്രത? 

ഒറ്റ ടെണ്ടര്‍ സ്വീകരിക്കാനുള്ള തീരുമാനം ധൃതിവെച്ച് എടുത്തതിന്റെ കാരണങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചേ തീരൂ. റീടെണ്ടറിന്റെ സാധ്യത പരിഗണിക്കാതെ ഇങ്ങനെ ഏകപക്ഷീയമായി സിംഗിള്‍ ടെണ്ടര്‍ സ്വീകരിച്ചത് കാലതാമസം എന്ന കാരണത്തില്‍ ന്യായീകരിക്കാനാകുമോ? മുഖ്യമന്ത്രിക്ക് ഇതിനു പിന്നില്‍ എന്ത് അജണ്ടയാണുള്ളത്. എന്തിന് പ്രൊജക്ടുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ വെബ്‌സൈറ്റില്‍നിന്ന് നീക്കി? സുതാര്യത പറയുന്ന മുഖ്യമന്ത്രിക്ക് ഇതുമാത്രം രഹസ്യമായി സൂക്ഷിക്കാനുള്ള വ്യഗ്രത ഏതു ഇടപാട് സംരക്ഷിക്കാാണ്. കേരളത്തിന്റെ വികസത്തിന് മുതല്‍ക്കൂട്ട് എന്ന് പ്രചരിപ്പിച്ച് അദാനി ഗ്രൂപ്പിന് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുന്നത് എന്തിന്റെ പേരിലായാലും അതിനുപിന്നിലെ താല്‍പര്യങ്ങള്‍ അഴിമതിയുടേതാണ്.

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുപറയാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ക്രമപ്രകാരമാണ് കാര്യങ്ങള്‍ നടക്കുന്നത് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. നിലവില്‍ ലഭ്യമായ വിവരങ്ങളനുസരിച്ച് വന്‍തോതിലുള്ള ക്രമക്കേട് നടന്നിട്ടുണ്ട്. പൊതുചെലവ് കുറച്ചും പദ്ധതി പ്രവര്‍ത്തനം സ്തംഭിക്കാത്ത നിലയിലും സുതാര്യമായി പണി ഏല്‍പിക്കാന്‍ റീടെണ്ടര്‍ അടക്കമുള്ള സാധ്യതകള്‍ പരിശോധിക്കണം.

വിഴിഞ്ഞം പദ്ധതി എത്രയുംവേഗം നടപ്പാക്കണം എന്നതുപോലെ തന്നെ പ്രധാമാണ്, അത് ഏതെങ്കിലും കോര്‍പ്പറേറ്റിന് കൊള്ളയടിക്കാനുള്ള വേദിയാകരുത് എന്നതും. അദാനി ഗ്രൂപ്പ് നരേന്ദ്രമോഡിക്കും ഉമ്മന്‍ചാണ്ടിക്കും ഒരേപോലെ പ്രിയപ്പെട്ടതാകുന്നതും ആ ഗ്രൂപ്പിന് ഗുജറാത്തിലും കേരളത്തിലും കൊള്ളയടിക്ക് അവസരം ഒരുക്കുന്നതും ജനമധ്യത്തില്‍ തുറന്നുകാട്ടേണ്ടതുണ്ട്. വന്‍തോതിലുള്ള കോര്‍പ്പറേറ്റ് ഉപജാപങ്ങളിലൂടെയും വികസത്തിന്റെ കപടമായ പൊലിപ്പും തൊങ്ങലും അണിയിച്ചുമാണ് അഴിമതിക്ക് കളമൊരുക്കുന്നത്. ഇത് അനുവദിക്കാാകില്ല. കേരളത്തിനും തലസ്ഥാന ജില്ലയ്ക്കും രാജ്യത്തിനാകെയും പ്രയോജകരമാകുംവിധം, ആര്‍ക്കും കൊള്ളയടിക്കാന്‍ അവസരം നല്‍കാതെ വിഴിഞ്ഞം പദ്ധതി നടപ്പാക്കിയേ തീരൂ. അതിനായി ജങ്ങളുടെ സംഘടിതമായ ശബ്ദം ഉയരേണ്ടതുണ്ട്.

പിണറായി വിജയന്‍
സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം
(ഫെയ്‌സ്ബുക്ക് പോസ്റ്റ്)



കേരളത്തിന്റെ വികസനത്തിന് പുതുവെളിച്ചം വീശുന്ന സ്വപ്നപദ്ധതിയായ വിഴിഞ്ഞം പദ്ധതി ജനങ്ങളുടെ പൊതുസ്വത്താണ്.എന്നാല്‍ സര്‍ക്കാരിന്റെ ഭൂമിയും ജനങ്ങളുടെ പണവും ഉപയോഗിച്ച് നടപ്പിലാക്കുന്ന വിഴിഞ്ഞം പദ്ധതി സംരക്ഷിക്കേണ്ടതിനു പകരം കുത്തക കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളലാഭം കൊയ്യാനായി വിട്ടു നല്‍കുകയാണ് വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ സിപിഐ ഒരിക്കലും എതിരഭിപ്രായം ഉന്നയിച്ചിട്ടില്ല.

 പ്രകൃതിദത്തമായ സൗകര്യങ്ങള്‍കൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ളതും ലോകത്തിലെതന്നെ ഏറ്റവും ശ്രദ്ധേയമായ തുറമുഖവുമാക്കി മാറ്റിയെടുക്കാന്‍ കഴിയുന്ന താണ് വിഴിഞ്ഞം പദ്ധതി. അത് ആരുടെയും ശ്രമഫലമായി ഉണ്ടായതല്ല. പ്രകൃതിദത്തമായിതന്നെ അടിസ്ഥാന സൗകര്യം ഏറെ ഉണ്ടെന്നിരിക്കെ, അത് കയ്യടക്കി കൊള്ളലാഭം കൊയ്യാന്‍ അദാനി ഗ്രൂപ്പെന്ന ഒരു കോര്‍പ്പറേറ്റ് കമ്പനിക്ക് എന്തിനാണ് വിട്ടു നല്‍കുന്നത് ?

പ്രകൃതിദത്തമായ സമ്പത്തുകളെല്ലാം ജനങ്ങളുടെ പൊതുസ്വത്താണെന്നിരിക്കെ, അത് കയ്യടക്കാന്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ എന്തിനാണ് ശ്രമിക്കുന്നതെന്ന് ജനങ്ങള്‍ ചിന്തിക്കണം. അവര്‍ക്ക് വേണ്ടുന്ന എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളാണെന്നത് ഏറെ അപകടകരവുമാണ്.

കാനം രാജേന്ദ്രന്‍
സിപിഐ സംസ്ഥാന സെക്രട്ടറി
(ഫെയ്‌സ്ബുക്ക് പോസ്റ്റ്)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


അഴിമുഖം പ്രതിനിധി

വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി  ബന്ധപ്പെട്ട വാദങ്ങളും എതിര്‍വാദങ്ങളും ചൂടു പിടിക്കുമ്പോള്‍  ഇടതുപക്ഷപാര്‍ട്ടികളുടെ മേല്‍ വീണ്ടും വികസന വിരോധികളെന്ന ആരോപണം പതിയുകയാണ്. കേരളത്തിന്റെ സ്വപ്നപദ്ധതി, വികസനത്തിന്റെ അവസാന ബസ് എന്ന തരത്തിലുള്ള പ്രചാരണങ്ങളുമായി സര്‍ക്കാരും പദ്ധതി അനുകൂല സംഘടനകളും ഒരു ഭാഗത്ത് നിരന്നു നില്‍ക്കുമ്പോള്‍ വിഴിഞ്ഞത്ത് തുറമുഖ പദ്ധഥി യാഥാര്‍ത്ഥ്യമാകണമെന്നു തന്നെയാണ് തങ്ങളുടെ ആഗ്രഹമെന്നും അതേസമയം എതിര്‍പ്പുണ്ടാക്കുന്നത് ഈ പദ്ധതിയുടെ പിന്നില്‍ നടക്കുന്ന അഴിമതിയും സുതാര്യമില്ലായ്മയുമാണെന്ന് ഇടതുപക്ഷം നിലപാട് വ്യക്തമാക്കുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രമുഖ ഇടതുപക്ഷ നേതാക്കളുടെതായി വന്ന ലേഖനങ്ങളും ഫെയ്‌സ്ബുക്ക് പോസ്റ്റുകളുമാണ് താഴെ . 


വി എസ് അച്യുതാനന്ദന്‍

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അദാനി ഗ്രൂപ്പിന് നല്‍കാന്‍ തീരുമാനിച്ചതിനു പിന്നില്‍ കോടികളുടെ അഴിമതിയാണ് അരങ്ങേറിയിട്ടുള്ളത്. കേരളത്തിന്റെയും, രാജ്യത്തിന്റെയും താല്‍പര്യം സംരക്ഷിച്ചുകൊണ്ട് ലാന്റ് ലോര്‍ഡ് പോര്‍ട്ടായി നടപ്പാക്കാവുന്ന പദ്ധതി, പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശങ്ങളെല്ലാം കാറ്റില്‍പ്പറത്തി നരേന്ദ്രമോദിയുടെ വിശ്വസ്തനും, രാജ്യത്തെ ഒന്നാംകിട കോര്‍പ്പറേറ്റുകളില്‍ ഒരാളുമായ അദാനിക്ക് നല്‍കിയത് നേരത്തെ തന്നെ ഉറപ്പിച്ച കച്ചവടത്തിന്റെ ഫലമാണ്.

7525 കോടി രൂപയുടെ പദ്ധതിക്ക് അദാനി ചെലവാക്കുന്നത് 4089 കോടി രൂപയാണ്. ഇതില്‍ തന്നെ 1635 കോടി അദാനിക്ക് സര്‍ക്കാര്‍ ഗ്രാന്റായി നല്‍കുകയും വേണം. അതായത്, പദ്ധതിക്കായി അദാനി മുതല്‍മുടക്കേണ്ടത് 2454 കോടി രൂപ മാത്രമാണ്. പദ്ധതി തുകയുടെ മൂന്നിലൊന്നില്‍ താഴെ മാത്രം. ഇതാകട്ടെ നേരത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴി സമാഹരിക്കാന്‍ തീരുമാനിച്ച 2500 കോടിയിലേതിനേക്കാള്‍ കുറവുമാണ്. കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് എം.പിയുടെ വസതിയില്‍ വെച്ച് അദാനിയുമായി മുഖ്യമന്ത്രിയും, തുറമുഖമന്ത്രിയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തിയതും ആ ചര്‍ച്ചയില്‍ മുന്നൂറ് കോടിയുടെ കോഴ ഇടപാട് ഉണ്ടായതും സംബന്ധിച്ച് നേരത്തെ തന്നെ വാര്‍ത്ത വന്നിട്ടുള്ളതാണ്. ഇത്രയും ഉദ്യോഗസ്ഥന്മാര്‍ പങ്കെടുത്ത മീറ്റിംഗ് ആണെങ്കില്‍ അതിന് മിനിട്‌സ് ഉണ്ടാകേണ്ടതാണ്. അത്തരമൊരു മിനിട്‌സ് ഈ മീറ്റിംഗില്‍ ഇല്ല എന്നാണ് തുറമുഖ മന്ത്രി നിയമസഭയില്‍ പറഞ്ഞിരിക്കുന്നത്. ഇതിനര്‍ത്ഥം അദാനിയുമായി നടത്തിയ ചര്‍ച്ച ഒരു ഡീല്‍ തന്നെയാണെന്ന് വ്യക്തമാണ്.

എല്‍.ഡി.എഫ് സര്‍ക്കാര്‍ ലാന്റ് ലോര്‍ഡ് പോര്‍ട്ടായി നിര്‍മ്മിക്കുന്നതിനും, അതിന്റെ പ്രവര്‍ത്തനം മാത്രം സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുന്നതിനുമാണ് ടെണ്ടര്‍ വിളിച്ചത്. ആ ടെണ്ടറില്‍ പങ്കെടുത്ത അദാനിയെ സുരക്ഷാ അനുമതി ഇല്ലെന്ന പേരുപറഞ്ഞ് ഒഴിവാക്കിയത് കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് തൊഴില്‍ സാധ്യതയും, വരുമാനവും വര്‍ദ്ധിപ്പിക്കുന്നതിനും, രാജ്യസുരക്ഷയ്ക്കും വേണ്ടി കൊണ്ടുവന്ന ലാന്റ് ലോര്‍ഡ് പോര്‍ട്ട് എന്ന പദ്ധതി അട്ടിമറിച്ച് സ്വകാര്യ കമ്പനിക്ക് കൊളളലാഭം കൊയ്യുന്നതിനും, കേരളത്തെ കൊള്ളയടിക്കുന്നതിനും വേണ്ടി ഇപ്പോള്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ പദ്ധതി അതേ അദാനിക്ക് തന്നെയാണ് നല്‍കിയിരിക്കുന്നത്. ഇത് പദ്ധതിക്ക് പിന്നില്‍ മറിഞ്ഞ കോടിക്കണക്കിന് രൂപയുടെ കോഴയിലേക്ക് വിരല്‍ചൂണ്ടുന്നതാണ്.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ പദ്ധതിയും, ടെണ്ടര്‍ ഡോക്യുമെന്റും യു.ഡി.എഫ് സര്‍ക്കാര്‍ ഇപ്പോള്‍ അദാനിക്ക് നല്‍കിയിരിക്കുന്ന വിഴിഞ്ഞം പദ്ധതിയും, ടെണ്ടര്‍ ഡോക്യുമെന്റും, കണ്‍സഷന്‍ എഗ്രിമെന്റും തമ്മില്‍ താരതമ്യം ചെയ്ത് ജനങ്ങളുടെ മുന്നില്‍ എത്തിക്കണമെന്ന് ഞാന്‍ മാധ്യമങ്ങളോട് ആവശ്യപ്പെടുന്നു. എല്‍.ഡി.എഫ് വിഴിഞ്ഞം പദ്ധതിക്ക് എതിരല്ല. ഏതറ്റം വരെയും പോയി അത് നടപ്പിലാക്കണമെന്നാണ് എല്‍.ഡി.എഫ് ആഗ്രഹിക്കുന്നത്. വെറും 2454 കോടി രൂപ മാത്രം മുതല്‍മുടക്കി അദാനി ഈ പദ്ധതി തട്ടിയെടുക്കുമ്പോള്‍ കേരളത്തിന്റെ സ്വപ്നപദ്ധതി കേരളത്തിനെ മുടിപ്പിക്കുന്ന പദ്ധതിയായി മാറിയിരിക്കുന്നു. കേരളത്തെ പിഴിഞ്ഞ് ഊറ്റിയെടുക്കുന്ന ‘പിഴിഞ്ഞം പദ്ധതി’യായി വിഴിഞ്ഞം പദ്ധതി അധ:പതിച്ചിരിക്കുന്നു. ഇതിന്റെ കറവക്കാര്‍ നരേന്ദ്ര മോദിയും, ഉമ്മന്‍ചാണ്ടിയുമാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയും. പ്രബുദ്ധകേരളം ഇവര്‍ക്ക് ചുട്ട മറുപടി നല്‍കും. കോഴപ്പണം മാത്രം ആഗ്രഹിക്കുന്ന, ജനങ്ങളുടെ താല്‍പര്യത്തിന് പുല്ലുവില കല്‍പ്പിക്കുന്ന ഒരു സര്‍ക്കാരില്‍ നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കാന്‍ കഴിയുകയില്ല.

(പ്രതിപക്ഷ നേതാവിന്റെ പത്രക്കുറിപ്പ്)


കോടിയേരി ബാലകൃഷ്ണന്‍

വിഴിഞ്ഞം തുറമുഖപദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിപുലമായ ചര്‍ച്ച നടക്കുകയാണ്. ഒരുകാര്യം ആദ്യംതന്നെ വ്യക്തമാക്കട്ടെ, വിഴിഞ്ഞം തുറമുഖം പ്രാവര്‍ത്തികമാക്കുന്നതിന് എല്ലാവിധ പിന്തുണയും നല്‍കാന്‍ സിപിഐ എം പ്രതിജ്ഞാബദ്ധമാണ്. അത് നടപ്പാക്കുമ്പോള്‍ സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കപ്പെട്ടോ എന്നതുകൂടി പരിശോധനാ വിഷയമാകണം. ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കണമെങ്കില്‍ തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഇടപെടലുകളെ സംബന്ധിച്ച് വിലയിരുത്തണം.

വിഴിഞ്ഞത്ത് തുറമുഖം നിര്‍മിക്കണമെന്ന ആശയം രൂപപ്പെട്ടിട്ട് ഒരു നൂറ്റാണ്ടിലേറെയായി. ഇത് പ്രായോഗികമാക്കുന്നതിനുള്ള സജീവപ്രവര്‍ത്തനം നടക്കുന്നത് 1996ല്‍ നായനാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ്. ഹൈദരാബാദ് ആസ്ഥാനമായ കുമാര്‍ എനര്‍ജി കോര്‍പറേഷനുമായി സര്‍ക്കാര്‍ ഇതിനായി ചര്‍ച്ച നടത്തി. തുടര്‍ന്ന് അധികാരത്തില്‍ വന്ന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ പല നടപടി സ്വീകരിച്ചെങ്കിലും പദ്ധതി പ്രാവര്‍ത്തികമായില്ല. 2005ല്‍ ടെന്‍ഡറിലൂടെ മുന്നോട്ടുവന്ന സൂം കണ്‍സോര്‍ഷ്യത്തിന് സുരക്ഷാകാരണം പറഞ്ഞ് യുപിഎ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. അതിന്റെ കാരണം, ഇന്നും ദുരൂഹമാണ്. അല്ലായിരുന്നെങ്കില്‍ വിഴിഞ്ഞം അക്കാലത്തുതന്നെ പ്രാവര്‍ത്തികമാകുമായിരുന്നു. 2006ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇക്കാര്യത്തില്‍ സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ കണ്ടിട്ടും നിലപാടില്‍ മാറ്റമുണ്ടായില്ല.

യുപിഎ സര്‍ക്കാര്‍ ഇത്തരത്തില്‍ പദ്ധതി തടസ്സപ്പെടുത്തിയപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 2006ല്‍ സര്‍വകക്ഷിയോഗം വിളിച്ച് റീ ടെന്‍ഡര്‍ നടപടി ആരംഭിച്ചു. ഗ്ലോബല്‍ മീറ്റ് തന്നെ സംഘടിപ്പിച്ചു. അന്താരാഷ്ട്രതലത്തില്‍ പ്രസിദ്ധരായ നാല്‍പ്പതോളം കമ്പനികള്‍ പങ്കെടുത്തു. ഇതിലാണ് ഒരു കമ്പനി നെഗറ്റീവ് ടെന്‍ഡര്‍ സമര്‍പ്പിച്ചത്. എന്താണ് നെഗറ്റീവ് ടെന്‍ഡര്‍? സാധാരണ ടെന്‍ഡറില്‍ പണം സര്‍ക്കാര്‍ അങ്ങോട്ടുകൊടുക്കുന്ന രീതിയാണ്. നെഗറ്റീവ് ടെന്‍ഡറിലാകട്ടെ പണം സര്‍ക്കാരിനു ലഭിക്കും. അത്തരത്തില്‍ 115 കോടി രൂപ സംസ്ഥാന സര്‍ക്കാരിനു നല്‍കുന്നതിനുതകുന്ന നിര്‍ദേശം മുന്നോട്ടുവച്ച ലാന്‍കോ കൊണ്ടപ്പള്ളി എന്ന കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടു. ഈ കരാറിന് കേന്ദ്രത്തിന്റെ അംഗീകാരവും ലഭിച്ചു. റോഡ്, വെള്ളം, വൈദ്യുതി, റെയില്‍ തുടങ്ങിയ അടിസ്ഥാന സൗകര്യവികസനത്തിന് 450 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.

തുറമുഖനിര്‍മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് സൂം കണ്‍സോര്‍ഷ്യം കോടതിയെ സമീപിക്കുന്നത്. തുടര്‍ന്ന് കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് നിയമ നൂലാമാലകളില്‍ തുറമുഖത്തിന്റെ നിര്‍മാണപ്രവര്‍ത്തനം കുടുങ്ങി. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് നെഗറ്റീവ് ടെന്‍ഡര്‍ നല്‍കിയ ലാന്‍കോ കൊണ്ടപ്പള്ളി പദ്ധതിയില്‍നിന്ന് പിന്മാറി. ഇങ്ങനെ തുറമുഖനിര്‍മാണം വീണ്ടും പ്രതിസന്ധിയിലായി. ഈ ഘട്ടത്തില്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അത് പ്രായോഗികമല്ലെന്ന നിലപാടാണ് അന്ന് പ്രതിപക്ഷനേതാവായിരുന്ന ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്.

വിഴിഞ്ഞം പദ്ധതി പ്രാവര്‍ത്തികമാക്കുകയെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടിന്റെ ഭാഗമായി, തുടര്‍ന്ന് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷനെ (ഐഎഫ്‌സി) കണ്‍സള്‍ട്ടന്റായി നിയമിച്ചു. ഇവരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തുറമുഖം ലാന്‍ഡ് ലോര്‍ഡ് പോര്‍ട്ടായി വികസിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിലെ നയം വളരെ വ്യക്തമായിരുന്നു. തുറമുഖം സര്‍ക്കാര്‍ ഉടമസ്ഥതയിലായിരിക്കും. നിര്‍മാണത്തിനാവശ്യമായ തുക സര്‍ക്കാര്‍ കണ്ടെത്തും. നടത്തിപ്പില്‍ മാത്രം നാമമാത്ര സ്വകാര്യപങ്കാളിത്തം അനുവദിക്കും. 450 കോടി രൂപ ബജറ്റ് വഴിയും 2500 കോടി രൂപ എസ്ബിടി ലീഡ് പാര്‍ട്ണറായുള്ള ബാങ്ക് കണ്‍സോര്‍ഷ്യം വഴിയും സമാഹരിക്കാന്‍ നിശ്ചയിച്ചു. എസ്ബിഐയുടെ നേതൃത്വത്തിലുള്ള എസ്ബിഐ ക്യാപ്പാണ് ഇതിനു നടപടി സ്വീകരിച്ചത്. പോര്‍ട്ടിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി 300 ഏക്കര്‍ ഏറ്റെടുത്തു. പശ്ചാത്തലസൗകര്യങ്ങള്‍ ഉണ്ടാക്കുന്നതിനും എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍കൈയെടുത്തു.

2011ല്‍ അധികാരത്തില്‍ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുറമുഖം സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ നിലനിര്‍ത്തുകയെന്ന നയം തുടരുകതന്നെ ചെയ്തു. ഇതില്‍ ഒരുമാറ്റവും വരുത്തില്ലെന്ന് നിയമസഭയില്‍ വിവിധ ഘട്ടങ്ങളില്‍ മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും ഉറപ്പുനല്‍കി. എന്നാല്‍, 2013 ജനുവരി 18ന് ഡിഒ നമ്പര്‍ 25/വിഐപി/സിഎം/2013 നമ്പരായി പുറത്തുവന്ന മുഖ്യമന്ത്രി ഒപ്പിട്ട് കേന്ദ്ര പ്ലാനിങ് കമീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന് അയച്ച കത്തോടെയാണ് സ്ഥിതിഗതികള്‍ തകിടംമറിയുന്നത്. വിഴിഞ്ഞം പദ്ധതി പിപിപി മോഡലില്‍ റീസ്ട്രക്ചര്‍ ചെയ്യാന്‍ മുഖ്യമന്ത്രി അങ്ങോട്ട് ആവശ്യപ്പെടുന്ന കത്തായിരുന്നു അത്. മന്ത്രിസഭയില്‍പ്പോലും ആലോചിക്കാതെ മുഖ്യമന്ത്രി നടത്തിയ ഈ നീക്കം ഇന്നും ദുരൂഹമാണ്.

പിപിപി മോഡലിലേക്ക് തുറമുഖം മാറ്റുമ്പോഴും പ്രോജക്ട് സംബന്ധിച്ച് മത്സരാധിഷ്ഠിതമായി മുന്നോട്ടുകൊണ്ടുപോകുന്ന നടപടികളിലേക്കുപോലും സര്‍ക്കാര്‍ നീങ്ങിയില്ല. ഇത് നഷ്ടത്തിലുള്ള ഒരു പ്രോജക്ടാണെന്ന രീതിയിലാണ് സര്‍ക്കാര്‍ പരസ്യപ്പെടുത്തിയത്. നഷ്ടത്തിലുള്ള പ്രോജക്ട് ഏറ്റെടുക്കാന്‍ ആരെങ്കിലും തയ്യാറാകുമോ? എന്നിട്ടും അഞ്ച് കമ്പനികള്‍ ഇക്കാര്യത്തില്‍ തയ്യാറായി. അവരെ ടെന്‍ഡറിലേക്ക് കൊണ്ടുവരുന്നതിനുപകരം അദാനി ഗ്രൂപ്പുമായി ചര്‍ച്ചനടത്തി ടെന്‍ഡര്‍ ഉറപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഇക്കാര്യത്തില്‍ രഹസ്യമായ ചര്‍ച്ച നടന്നെന്ന കാര്യം കെ വി തോമസ് എംപിതന്നെ വ്യക്തമാക്കി. മുഖ്യമന്ത്രിയും അദാനിയും തമ്മില്‍ ഇത്തരമൊരു ചര്‍ച്ച നടന്ന കാര്യം രഹസ്യമാക്കിവച്ചത് എന്തിനായിരുന്നു? ഇത് ഔദ്യോഗിക പരിപാടിയായിരുന്നെങ്കില്‍ കേരള ഹൗസില്‍ നടത്താതെ എംപിയുടെ വീട്ടില്‍വച്ച് നടത്തിയത് എന്തിന്? വ്യക്തമായ ഉത്തരം നല്‍കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഈ അവസരത്തില്‍തന്നെ മറ്റൊരു സംരംഭകരായ ‘സ്രേ’ അവരുടെ പങ്കാളികളെ മാറ്റി പുതിയ ടെന്‍ഡര്‍ പൊതുവായ മത്സരത്തിന് സഹായകമായ വിധത്തില്‍ നല്‍കി. ചെറിയ നീട്ടിവയ്ക്കലിലൂടെ ഇവരെക്കൂടി പങ്കെടുപ്പിക്കാമെന്ന സാധ്യത ഉണ്ടായിട്ടും അതിനു ശ്രമിച്ചില്ല. മലേഷ്യന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ താല്‍പ്പര്യമുണ്ടെന്ന് കാണിച്ച് 2015 ഏപ്രില്‍ 27നു കത്തയച്ചിരുന്നു. ഇക്കാര്യവും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍വന്നെങ്കിലും അതും പരിഗണിക്കപ്പെട്ടില്ല. ചുരുക്കത്തില്‍ മത്സരാധിഷ്ഠിതമായി ടെന്‍ഡറിനെ മാറ്റുന്നതിനും അതിലൂടെ സംസ്ഥാനത്തിന് നേട്ടമുണ്ടാക്കാനുമുള്ള ശ്രമം നടന്നില്ലെന്ന പോരായ്മയും ഉണ്ടായി.

മത്സരാധിഷ്ഠിതമായി ടെന്‍ഡറിനെ കൊണ്ടുപോകാനുള്ള സാധ്യതകളെ ഇല്ലാതാക്കിയശേഷം, എല്‍ഡിഎഫ് കാലത്ത് അവതരിപ്പിച്ചതിനേക്കാള്‍ സംസ്ഥാനത്തിന് നേട്ടമുണ്ടാക്കുന്ന വ്യവസ്ഥകളാണ് തങ്ങള്‍ ഉണ്ടാക്കിയതെന്ന് പ്രചരിപ്പിക്കുകയാണ് മുഖ്യമന്ത്രി. കരാറിന്റെ വ്യവസ്ഥകള്‍ പൂര്‍ണമായും ഇപ്പോള്‍ പുറത്തുപറയാനാകില്ലെന്ന് പറയുന്നതിലൂടെ എന്തൊക്കെയോ കാര്യങ്ങള്‍ ഒളിച്ചുവയ്ക്കുന്നുണ്ടെന്ന് വ്യക്തം. പൊതുസ്വത്ത് ഉപയോഗിച്ച് കോര്‍പറേറ്റുകളെ സഹായിക്കാനുള്ള നയമാണിത്. ഇക്കാര്യത്തില്‍ എല്ലാ വ്യവസ്ഥയും ജനമധ്യത്തില്‍ വ്യക്തമാക്കണമെന്നാണ് ഇടതുപക്ഷം ആവശ്യപ്പെട്ടത്. സര്‍വകക്ഷിയോഗത്തില്‍ പൊതു അഭിപ്രായമുണ്ടാക്കി മുന്നോട്ടുപോകുകയെന്ന ജനാധിപത്യപരമായ നയമാണ് എല്‍ഡിഎഫ് സര്‍ക്കാരുകള്‍ സ്വീകരിച്ചത്. എന്നാല്‍, കരാര്‍ വ്യവസ്ഥകളുണ്ടാക്കി എന്നുമാത്രമല്ല, അവയില്‍ പലതും വെളിപ്പെടുത്താതെ പേരിന് സര്‍വകക്ഷിയോഗം വിളിക്കുകയെന്ന നടപടിയാണ് ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്. കരാര്‍ വ്യവസ്ഥകളെ ശരിയായരീതിയില്‍ പഠിച്ച് ഇടപെടുക പ്രധാനമാണെന്ന് മുല്ലപ്പെരിയാറിലെ അനുഭവം തെളിയിക്കുന്നുണ്ടെന്നതും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിഴിഞ്ഞം തുറമുഖനിര്‍മാണം ലാന്‍ഡ് ലോഡ് മാതൃകയിലും തുറമുഖപ്രവര്‍ത്തനം പിപിപി മാതൃകയിലും നടത്താനാണ് തീരുമാനിച്ചത്. തുറമുഖത്തിന്റെ ഉടമസ്ഥത സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാകുകയും അത് നടത്തുന്നതിനുവേണ്ടി സ്വകാര്യ പങ്കാളിത്തം അനുവദിക്കുകയും ചെയ്യുന്ന രീതിയായിരുന്നു അത്. യുഡിഎഫ് സര്‍ക്കാര്‍ വരുത്തിയ മാറ്റം തുറമുഖത്തിന്റെ ഉടമസ്ഥത തന്നെ പിപിപി മാതൃകയിലാക്കി അതിന്റെ ഉടമസ്ഥത സ്വകാര്യമേഖലയ്ക്ക് നല്‍കിയെന്നതാണ്. തുറമുഖം പൊതുമേഖലയില്‍ വേണമെന്ന നിലപാടായിരുന്നു കോണ്‍ഗ്രസ്, ബിജെപി അംഗങ്ങള്‍ ഉള്‍പ്പെട്ട പാര്‍ലമെന്ററി കമ്മിറ്റി സ്വീകരിച്ചതെന്ന കാര്യവും ഇവിടെ ഓര്‍ക്കണം.

തുറമുഖത്തിന്റെ ഉടമസ്ഥതയില്‍ ഉള്‍പ്പെടെ സ്വകാര്യമേഖലയെ കൊണ്ടുവരുമ്പോള്‍ അതിനുവേണ്ട ചെലവ് സര്‍ക്കാര്‍ വഹിക്കേണ്ടിവരുന്നെന്ന വിചിത്രമായ അവസ്ഥയാണുള്ളത്. പദ്ധതിയുടെ മൊത്തം ചെലവ് 7525 കോടി രൂപയാണ്. അതേസമയം, തുറമുഖനിര്‍മാണത്തിനായി ചെലവഴിക്കേണ്ടിവരുന്നത് 4089 കോടി രൂപയാണ്. അതില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്നത് 1635 കോടി രൂപ. അദാനി ചെലവഴിക്കുന്നതാകട്ടെ, 2454 കോടിയും. ഈ തുറമുഖത്തിന്റെ പ്രവര്‍ത്തനത്തിന് ഇവര്‍ അവകാശപ്പെടുന്ന പ്രകാരംതന്നെ ആവശ്യമായ മൂലധനത്തിന്റെ 32.6 ശതമാനം മാത്രമാണ് അദാനി ചെലവഴിക്കേണ്ടിവരുന്നത്. മൂന്നിലൊന്നുപോലും ചെലവഴിക്കാതെ അദാനിക്ക് പോര്‍ട്ടിനുമേല്‍ പൂര്‍ണാവകാശം വരികയാണ്. 6000 കോടിയോളം മാര്‍ക്കറ്റ് വില വരുന്ന ഭൂമിയും പശ്ചാത്തലസൗകര്യവുമാണ് ഈ കരാറിലൂടെ സ്വകാര്യസ്ഥാപനത്തിന് 2454 കോടി രൂപയ്ക്ക് ലഭിക്കുന്നത്. ഇതിലെ അഴിമതിയെ സംബന്ധിച്ച വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. ഇതിനേക്കാള്‍ മികച്ച വ്യവസ്ഥയില്‍ നേരത്തെ പല കരാറുകളും വിഴിഞ്ഞത്തിന് ഉണ്ടായിരുന്നു എന്നത് കണക്കിലെടുക്കുമ്പോള്‍ ഇത്തരമൊരു രീതി സ്വീകരിക്കേണ്ടതുണ്ടോ എന്ന പ്രശ്‌നം ഉയര്‍ന്നുവരുന്നു. ഇത് ചര്‍ച്ച ചെയ്യേണ്ടതല്ലേ? ഇത് ഉന്നയിക്കുന്നത് പദ്ധതിയെ തകര്‍ക്കാനല്ല; ഫലപ്രദമായി മുന്നോട്ടുപോകാനാണ്. എല്ലാകാലത്തും വിവാദത്തില്‍ നിര്‍ത്തി പദ്ധതി ചര്‍ച്ച മാത്രം മതി എന്നാണോ യുഡിഎഫ് ഉദ്ദേശിക്കുന്നത്?

ചെലവിന്റെ മൂന്നിലൊന്നുപോലും ചെലവഴിക്കാന്‍ ബാധ്യതയില്ലാത്ത അദാനിക്ക് യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍പ്രകാരം നാലു വര്‍ഷം തുറമുഖനിര്‍മാണവും 15 വര്‍ഷം തുറമുഖ പ്രവര്‍ത്തനവും കഴിഞ്ഞ് 20ാം വര്‍ഷംമുതല്‍ വരുമാനത്തിന്റെ ഒരു ശതമാനം ഒരു വര്‍ഷമെന്ന നിരക്കില്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കുന്ന നിലയാണ് ഉണ്ടാകുക. അതുതന്നെ ഏറിവന്നാല്‍ 40 ശതമാനത്തോളം മാത്രമേ എത്തുകയുള്ളൂ. മൂന്നിലൊന്ന് ചെലവഴിക്കുന്നവര്‍ക്ക് 19 വര്‍ഷം പൂര്‍ണമായും വരുമാനം സ്വായത്തമാക്കുന്നതിന് അവകാശം നല്‍കി. മാത്രമല്ല, എത്രകാലം കഴിഞ്ഞാലും വരുമാനത്തിന്റെ 40 ശതമാനം മാത്രമേ സര്‍ക്കാരിനു ലഭിക്കൂ. അതായത്, മൂന്നിലൊന്ന് ചെലവഴിക്കുന്നവര്‍ 60 ശതമാനം വരുമാനം എല്ലാ ഘട്ടത്തിലും കൈവശപ്പെടുത്തുന്നു. ഇത് ന്യായീകരിക്കാന്‍ കഴിയുമോ?

വല്ലാര്‍പ്പാടത്തിന്റെ കാര്യത്തില്‍ ആദ്യവര്‍ഷംതന്നെ 33.33 ശതമാനം റവന്യൂ ഷെയര്‍ സര്‍ക്കാരിനു ലഭിക്കുന്നുണ്ട്. ഇതിനു സമാനമായ രീതിയായിരുന്നു എല്‍ഡിഎഫ് വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ വിഭാവനം ചെയ്തത്. എന്നാല്‍, ഇപ്പോള്‍ വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും വരുമാനം ലഭിക്കാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണം. ഇതിനേക്കാള്‍ ഗുണപരമായ കരാറിനുള്ള സാധ്യത അന്വേഷിക്കാന്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ല? ലാന്‍ഡ് ലോര്‍ഡില്‍ സര്‍ക്കാര്‍ സ്വന്തമായി തുറമുഖം നിര്‍മിക്കാന്‍ ചെലവാകുന്ന ഏകദേശം തുകതന്നെ പിപിപി ആക്കി സ്വകാര്യവ്യക്തികള്‍ക്ക് നല്‍കുകയും തുറമുഖം സ്വകാര്യതുറമുഖമായി മാറ്റുകയും ചെയ്യുന്നത് സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കാനല്ല.

2010ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖത്തിന് നല്‍കിയ ടെന്‍ഡര്‍ രേഖപ്രകാരം 30 വര്‍ഷത്തെ കാലയളവാണ് അനുവദിച്ചിരുന്നത്. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത് 70 വര്‍ഷമാണ്. 2010ലെ കരാര്‍ പ്രകാരം തുറമുഖത്തിനായി ഏറ്റെടുക്കുന്ന ഭൂമിയില്‍ തുറമുഖപ്രവര്‍ത്തനത്തിന് ഉദ്ദേശിക്കുന്ന സ്ഥലം സര്‍ക്കാരിനോട് ആവശ്യപ്പെടുകയും സര്‍ക്കാര്‍ അത് പരിശോധിച്ച് മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തി ഇരുകൂട്ടരും തീരുമാനിക്കുന്ന ലീസ് തുക കൈപ്പറ്റുന്ന രീതിയുമാണ് അവലംബിച്ചത്. എന്നാല്‍, യുഡിഎഫിന്റെ കരാര്‍പ്രകാരം ഭൂമിയില്‍നിന്ന് 30 ശതമാനം തുറമുഖ ഓപ്പറേറ്റര്‍ക്ക് വിട്ടുനല്‍കുന്നതിനും അതിന്റെ മൂന്നിലൊന്ന് സ്ഥലത്ത് ഓപ്പറേറ്റര്‍ക്ക് കെട്ടിടം നിര്‍മിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നതാണ്. ഫലത്തില്‍ നാട്ടുകാരില്‍നിന്ന് ഏറ്റെടുത്ത സര്‍ക്കാരിന്റെ ഭൂമി തുറമുഖം ഓപ്പറേറ്റര്‍ക്ക് ലഭിക്കുന്നു എന്നുമാത്രമല്ല, അതുപയോഗിച്ച് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് അവര്‍ക്ക് നടത്താന്‍ കഴിയുന്നരീതിയിലുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുകയുമാണ്. നാട്ടുകാരുടെ ഭൂമി ഏറ്റെടുത്ത് റിയല്‍ എസ്‌റ്റേറ്റ് ബിസിനസിന് നല്‍കുന്ന രീതി അംഗീകരിക്കാന്‍ പറ്റുമോ?

തുറമുഖനിര്‍മാണത്തില്‍ മുഖ്യ ഇനമായ ബ്രേക്ക് വാട്ടറിന്റെ നീളത്തില്‍ മാത്രം 2010ല്‍ നല്‍കിയതിനേക്കാള്‍ 240 മീറ്ററോളം കുറവ് പുതിയ കരാറില്‍ വരുത്തിയിട്ടുണ്ട്. പോര്‍ട്ട് ബെയ്‌സില്‍, ടേണിങ് സര്‍ക്കിള്‍, അപ്രോച്ച് ചാനല്‍ തുടങ്ങിയവയുടെ ഡ്രെഡ്ജിങ് പരിമിതപ്പെടുത്തിയുമാണ് പുതിയ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഈ മാറ്റം വരുത്തേണ്ടതുണ്ടോ എന്നതും പരിശോധിക്കപ്പെടണം.

2007ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 115 കോടി രൂപ സംസ്ഥാന സര്‍ക്കാരിനു ലഭിക്കുംവിധം ടെന്‍ഡര്‍ ലഭിച്ച തുറമുഖമാണ് വിഴിഞ്ഞം. ആ അവസ്ഥ മാറി വരുമാനത്തിന് 20 വര്‍ഷം കാത്തിരിക്കേണ്ട ഇത്തരമൊരു കരാറാണോ നമുക്ക് ആവശ്യം? അതുകൊണ്ട് ഇപ്പോള്‍ ചെയ്യാന്‍ പറ്റുന്ന കാര്യം ലാന്‍ഡ് ലോര്‍ഡ് മാതൃകയില്‍ പൊതുമേഖലയില്‍തന്നെ നിലനിര്‍ത്തി നിര്‍മാണം പൂര്‍ത്തിയാക്കി നടത്തിപ്പിന് അനുയോജ്യമായവരെ കണ്ടെത്തുക എന്നതാണ്.

തമിഴ്‌നാട്ടിലെ കുളച്ചലിലേക്ക് പദ്ധതി കൊണ്ടുപോകുമെന്ന തരത്തില്‍ കേന്ദ്രമന്ത്രി ഗഡ്കരി നടത്തുന്ന ഭീഷണി അദാനിക്കു വേണ്ടിയുള്ള ഇടപെടലാണ്. യുപിഎ ഭരണകാലത്ത് എയര്‍പോര്‍ട്ടുകള്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന നയം നടപ്പാക്കി. ബിജെപി സര്‍ക്കാരാകട്ടെ, സീ പോര്‍ട്ടുകളെ കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന നയം സ്വീകരിക്കുകയും ഇതിന് ഉമ്മന്‍ചാണ്ടി സജീവമായി ഇടപെടുകയുമാണ്. ഗഡ്കരി നിര്‍ദേശിക്കുന്നപ്രകാരം കാര്യങ്ങള്‍ പോയില്ലെങ്കില്‍ പിന്നെ വിഴിഞ്ഞം ഇല്ലെന്ന് പ്രചരിപ്പിച്ച് അദാനിയെ വിളിക്കൂ കേരളത്തെ രക്ഷിക്കൂ എന്ന് മുറവിളികൂട്ടുകയാണ് ഇതിലൂടെ. വികസന താല്‍പ്പര്യം പരിഗണിക്കാതെ അദാനിയുമായി ഉണ്ടാക്കിയ രഹസ്യകരാര്‍ നടപ്പാക്കാനുള്ള വ്യഗ്രതയാണ് ഇതിനുപിന്നില്‍. നെടുമ്പാശേരി വിമാനത്താവളം, കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ തുടങ്ങി നാം ഫലപ്രദമായി നടപ്പാക്കിയ കേരള മാതൃക ഉയര്‍ത്തിപ്പിടിക്കുന്നതിനു പകരം കോര്‍പറേറ്റുവല്‍ക്കരണമാണ് ലക്ഷ്യംവയ്ക്കുന്നത്.

കേരളത്തിന്റെ വികസനത്തിന് പരമപ്രധാനമാണ് വിഴിഞ്ഞം തുറമുഖം. അതുകൊണ്ട് അത് പ്രാവര്‍ത്തികമാക്കുക തന്നെ വേണം. ഉയര്‍ന്നുവന്ന ഇത്തരം പ്രശ്‌നങ്ങള്‍ പരിശോധിച്ചുപോകുന്നത് ഭാവിയില്‍ സംസ്ഥാനത്തിന് ഗുണപരവും സംസ്ഥാന ഖജനാവിന് വരുമാനം വര്‍ധിപ്പിക്കുന്നതിനും സഹായകമാകും. അതിനുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നതാണ് സിപിഐ എമ്മിന്റെ അഭിപ്രായം.

(ദേശാഭിമാനിയില്‍ എഴുതിയ ലേഖനം)

പിണറായി വിജയന്‍

മലയാളിയുടെ വികസമോഹങ്ങളുടെ മറവില്‍ 6000 കോടി രൂപ വിലവരുന്ന ഭൂമി അദാനി ഗ്രൂപ്പിന് കൈമാറ്റം ചെയ്യുന്ന കൂറ്റന്‍ അഴിമതിയാണ് വിഴിഞ്ഞം പദ്ധതിയിലൂടെ നടപ്പാക്കുന്നത്. 2400 കോടി രൂപയാണ് വിഴിഞ്ഞം പദ്ധതിയുടെ ആകെ ചെലവ് കണക്കാക്കുന്നത്. അതില്‍ 1600 കോടി പൊതുമേഖലാ ധന സ്ഥാപങ്ങളില്‍നിന്ന് വായ്പ എടുക്കാവുന്നതേയുള്ളു. ബാക്കി 800 കോടിയാണ് സമാഹരിക്കേണ്ടത്. അതിനുപകരമാണ് 6000 കോടി രൂപയുടെ ഭൂമി അദാനിക്ക് നല്‍കുന്നത്. ഇത് വന്‍ ഗൂഢാലോചയുടെ ഭാഗമാണ്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതില്‍ ദുരൂഹമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. അദ്ദേഹം ഗൌതം അദാനിയുമായി ടെലിഫോണില്‍ സംസാരിച്ചു എന്ന് വാര്‍ത്ത വന്നു. . 2015 മാര്‍ച്ച് മൂന്നിന് ഡെല്‍ഹിയിലെ ഒരു എംപിയുടെ വസതിയില്‍ അദാനിയുമായി രഹസ്യചര്‍ച്ച ടത്തി. അന്ന് എന്താണ് ചര്‍ച്ച ചെയ്തത്? ടെണ്ടറില്‍ പങ്കെടുക്കുന്ന ഒരു സ്വകാര്യ കമ്പനിയുമായി എന്താണ് മുഖ്യമന്ത്രിക്ക് രഹസ്യമായി പറയാനുള്ളത്? 

എന്തുകൊണ്ട് അവസാന ടെണ്ടറില്‍ അഞ്ച് കമ്പനികള്‍ സഹകരിക്കാന്‍ തയ്യാറായിട്ടും മൂന്ന് കമ്പനികള്‍ ക്വട്ടേഷന്‍ നല്‍കാന്‍ സന്നദ്ധരായിട്ടും അവരെയൊക്കെ ഒഴിവാക്കുന്ന നിലപാട് സ്വീകരിച്ചു. എന്തുകൊണ്ട് ലോകത്തിലെ പ്രമുഖ തുറമുഖ കമ്പനിക്കാരില്‍നിന്നും മത്സരാധിഷ്ഠിത ഓഫര്‍ ലഭ്യമാക്കാന്‍ തയ്യാറായില്ല.

അദാനി ഗ്രൂപ്പില്‍നിന്നു മാത്രമെ ടെണ്ടര്‍ ലഭിച്ചുള്ളു എന്ന് പറയുന്ന അധികൃതര്‍ എന്തുകൊണ്ട് മലേഷ്യയില്‍നിന്ന് വന്ന ഓഫര്‍ ഗൌരവത്തില്‍ എടുത്തില്ല? സുപ്രധാനമായ പദ്ധതിയായിരുന്നിട്ടും ഒറ്റ ടെണ്ടറിലേക്ക് ചുരുക്കി ഒരു കമ്പനിയെ മാത്രം ഉള്‍പ്പെടുത്താന്‍ എന്തിനു കടുംപിടുത്തം ഉണ്ടായി. തുറമുഖത്തിനറെ ബ്രേക്ക് വാട്ടര്‍ പ്രൊജക്ടും മറ്റ് നിര്‍മാണപ്രവര്‍ത്തങ്ങളും ആരെയാണ് ഏല്‍പിക്കുന്നത്. എന്തിനാണ് മുഖ്യമന്ത്രി അതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നത്. മറ്റൊരു സംരംഭകര്‍ക്കും തുറമുഖനിര്‍മാണത്തില്‍ പങ്കാളിത്തം നല്‍കാതെ അദാനി ഗ്രൂപ്പിന് അടങ്കല്‍ നല്‍കാന്‍ എന്തിന് വ്യഗ്രത? 

ഒറ്റ ടെണ്ടര്‍ സ്വീകരിക്കാനുള്ള തീരുമാനം ധൃതിവെച്ച് എടുത്തതിന്റെ കാരണങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചേ തീരൂ. റീടെണ്ടറിന്റെ സാധ്യത പരിഗണിക്കാതെ ഇങ്ങനെ ഏകപക്ഷീയമായി സിംഗിള്‍ ടെണ്ടര്‍ സ്വീകരിച്ചത് കാലതാമസം എന്ന കാരണത്തില്‍ ന്യായീകരിക്കാനാകുമോ? മുഖ്യമന്ത്രിക്ക് ഇതിനു പിന്നില്‍ എന്ത് അജണ്ടയാണുള്ളത്. എന്തിന് പ്രൊജക്ടുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ വെബ്‌സൈറ്റില്‍നിന്ന് നീക്കി? സുതാര്യത പറയുന്ന മുഖ്യമന്ത്രിക്ക് ഇതുമാത്രം രഹസ്യമായി സൂക്ഷിക്കാനുള്ള വ്യഗ്രത ഏതു ഇടപാട് സംരക്ഷിക്കാനാണ്. കേരളത്തിന്റെ വികസത്തിന് മുതല്‍ക്കൂട്ട് എന്ന് പ്രചരിപ്പിച്ച് അദാനി ഗ്രൂപ്പിന് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുന്നത് എന്തിന്റെ പേരിലായാലും അതിനുപിന്നിലെ താല്‍പര്യങ്ങള്‍ അഴിമതിയുടേതാണ്.

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുപറയാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ക്രമപ്രകാരമാണ് കാര്യങ്ങള്‍ നടക്കുന്നത് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. നിലവില്‍ ലഭ്യമായ വിവരങ്ങളനുസരിച്ച് വന്‍തോതിലുള്ള ക്രമക്കേട് നടന്നിട്ടുണ്ട്. പൊതുചെലവ് കുറച്ചും പദ്ധതി പ്രവര്‍ത്തനം സ്തംഭിക്കാത്ത നിലയിലും സുതാര്യമായി പണി ഏല്‍പിക്കാന്‍ റീടെണ്ടര്‍ അടക്കമുള്ള സാധ്യതകള്‍ പരിശോധിക്കണം.

വിഴിഞ്ഞം പദ്ധതി എത്രയുംവേഗം നടപ്പാക്കണം എന്നതുപോലെ തന്നെ പ്രധാമാണ്, അത് ഏതെങ്കിലും കോര്‍പ്പറേറ്റിന് കൊള്ളയടിക്കാനുള്ള വേദിയാകരുത് എന്നതും. അദാനി ഗ്രൂപ്പ് നരേന്ദ്രമോഡിക്കും ഉമ്മന്‍ചാണ്ടിക്കും ഒരേപോലെ പ്രിയപ്പെട്ടതാകുന്നതും ആ ഗ്രൂപ്പിന് ഗുജറാത്തിലും കേരളത്തിലും കൊള്ളയടിക്ക് അവസരം ഒരുക്കുന്നതും ജനമധ്യത്തില്‍ തുറന്നുകാട്ടേണ്ടതുണ്ട്. വന്‍തോതിലുള്ള കോര്‍പ്പറേറ്റ് ഉപജാപങ്ങളിലൂടെയും വികസത്തിന്റെ കപടമായ പൊലിപ്പും തൊങ്ങലും അണിയിച്ചുമാണ് അഴിമതിക്ക് കളമൊരുക്കുന്നത്. ഇത് അനുവദിക്കാാകില്ല. കേരളത്തിനും തലസ്ഥാന ജില്ലയ്ക്കും രാജ്യത്തിനാകെയും പ്രയോജകരമാകുംവിധം, ആര്‍ക്കും കൊള്ളയടിക്കാന്‍ അവസരം നല്‍കാതെ വിഴിഞ്ഞം പദ്ധതി നടപ്പാക്കിയേ തീരൂ. അതിനായി ജങ്ങളുടെ സംഘടിതമായ ശബ്ദം ഉയരേണ്ടതുണ്ട്.

(ഫെയ്‌സ്ബുക്ക് പോസ്റ്റ്)

തോമസ് ഐസക് എം എല്‍ എ

നിയമസഭയിലെ ചോദ്യോത്തരവേള മുഴുവന്‍ വിഴിഞ്ഞം പദ്ധതിയെക്കുറിച്ചായിരുന്നു. രണ്ടു ചോദ്യങ്ങള്‍ ക്ലബു ചെയ്ത സ്പീക്കര്‍ വിഴിഞ്ഞം പോര്‍ട്ടിനെക്കുറിച്ചുളള എന്റെ ചോദ്യം ക്ലബു ചെയ്യാന്‍ വിസമ്മതിച്ചു. ദൗര്‍ഭാഗ്യവശാല്‍ എനിക്ക് ഉപചോദ്യവും കിട്ടിയില്ല. അതുകൊണ്ട് ഞാന്‍ ചോദിക്കാനുദ്ദേശിച്ച ചോദ്യം ഇവിടെ കുറിക്കട്ടെ.

മൊത്തം പദ്ധതിത്തുക 7525 കോടി രൂപ. ഇതില്‍ 75 ശതമാനവും കേരള സര്‍ക്കാരാണ് മുടക്കുന്നത്. എന്നാല്‍ മുതല്‍മുടക്കുന്ന കേരള സര്‍ക്കാരിന് 20 വര്‍ഷം കഴിയുമ്പോള്‍ വരുമാനത്തിന്റെ ഒരു ശതമാനം കിട്ടും – അതായത് 11.71 കോടി രൂപ. ഇതിന്റെ 40 ശതമാനം വിജിഎഫിന് കേന്ദ്രം മുടക്കിയ പണത്തിന് തിരിച്ചടവായി നല്‍കണം. കേരള സര്‍ക്കാരിന് കിട്ടുക 6.95 കോടി രൂപ.

നാല്‍പതു വര്‍ഷം കഴിയുമ്പോള്‍ 827 കോടി രൂപ കിട്ടും. ഇതിന്റെ 40 ശതമാനം കേന്ദ്രത്തിനു കൊടുക്കണം., അപ്പോള്‍ കേരളം മുടക്കിയ അയ്യായിരത്തില്‍പ്പരം കോടി രൂപയുടെ മൂല്യം പത്തു ശതമാനം പലിശവെച്ചു കൂട്ടുകയാണെങ്കില്‍ രണ്ടര ലക്ഷം കോടിയിലേറെ വരും. ഈ മുതല്‍മുടക്കിനാണ് തുച്ഛമായ പ്രതിഫലം കിട്ടുന്നത്. പദ്ധതിരേഖയില്‍ പറഞ്ഞതില്‍ നിന്നു വ്യത്യസ്തമായി തുറമുഖേതര ആവശ്യത്തിന് മുപ്പതു ശതമാനം ഭൂമി ഉപയോഗിക്കാനും അദാനിയ്ക്ക് അവകാശമുണ്ട്. എന്തു സാമ്പത്തിക ന്യായമാണ് ഈ ഏര്‍പ്പാടിനു പിന്നിലുളളത്? 

അദാനി മാത്രം പങ്കെടുത്ത ടെന്‍ഡറിലെ വ്യവസ്ഥ ന്യായമാണോ അല്ലയോ എന്ന് എങ്ങനെ പറയും? ഇതിനെക്കാള്‍ ഉദാരമായ വ്യവസ്ഥയില്‍ മറ്റാരെങ്കിലും പദ്ധതി നടത്താന്‍ തയ്യാറാണോ എന്ന് എന്തുകൊണ്ടാണ് കേരള സര്‍ക്കാരിന് ചോദിക്കാന്‍ കഴിയാത്തത്?

ഈ ചോദ്യങ്ങള്‍ക്കുത്തരമില്ലാതാകുമ്പോഴാണ് അവിഹിതമായ ഏര്‍പ്പാടുകള്‍ ഈ കരാറിനു പിന്നിലുണ്ട് എന്നു വിശ്വസിക്കേണ്ടി വരുന്നത്.

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ടെണ്ടര്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം വന്ന വാര്‍ത്തകള്‍ ആശങ്കയുണര്‍ത്തുന്നതാണ്. ഗൌതം അദാനിയുടെ കമ്പനി സമര്‍പ്പിച്ച ഒറ്റ ടെണ്ടര്‍ മാത്രമേ ഉള്ളൂ.

ഇപ്പോള്‍ പുറത്തുവന്ന ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ആകെ ചെലവ് 7525 കോടി രൂപയാണ്. ഇതാണ് അദാനി ഗ്രൂപ്പ് അവരുടെ ബിഡ്ഡില്‍ നല്കിയിരിക്കുന്ന തുക. ഇതില്‍ 2454 കോടി രൂപയാണ് അദാനി നിക്ഷേപിക്കുക. അതേസമയം കേരള സര്‍ക്കാര്‍ 4253.2 കോടി രൂപ നിക്ഷേപിക്കണം. ഇതില്‍ 817.2 കോടി അദാനിക്കുള്ള ഗ്രാന്റ് ആണ്. ഭാരത സര്‍ക്കാര്‍ 817.8 കോടി രൂപ നല്കണം. ഈ തുക മുഴുവന്‍ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് ആയി അദാനിക്ക് പോകും. 40 വര്‍ഷത്തിന് ശേഷം, പ്രോജക്ട് ലാഭത്തിലാകുമ്പോള്‍ ഈ തുക അദാനി തിരിച്ചു നല്കും! 32.6 ശതമാനം മാത്രം നിക്ഷേപം നടത്തുന്ന അദാനിക്ക് ആയിരിക്കും തുറമുഖത്തിന്റെ പൂര്‍ണ നടത്തിപ്പ്, പൂര്‍ണ നിയന്ത്രണം. ലാഭമുണ്ടെങ്കില്‍ കേരള സര്‍ക്കാരിന് 60 വര്‍ഷത്തിന് ശേഷം ലാഭവിഹിതം കിട്ടാന്‍ തുടങ്ങും!

ശരിയാണെങ്കില്‍ ഈ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ഗൌതം അദാനിയുടെ കമ്പനികളുടെ പ്രവര്‍ത്തനം എന്നും വിവാദം നിറഞ്ഞതുമാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രി ആയ ശേഷം ഗൌതം അദാനിയുടെ സ്വത്തിലുണ്ടായ വളര്‍ച്ച അഭൂതപൂര്‍വമാണ്, 2013-2014ല്‍ 25000 കോടി രൂപയുടെ വളര്‍ച്ച.

ഈ സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ നമ്മുടെ സംസ്ഥാനത്തിന്റെ വലിയൊരു വികസനസാധ്യത അദാനിക്ക് അടിയറവ് വയ്ക്കാതെ സിയാല്‍ മാതൃകയിലുള്ള പൊതുസ്വകാര്യ പങ്കാളിത്തത്തിനോ പുനര്‍ലേലത്തിനോ പോകണം.

പദ്ധതി സംബന്ധിച്ച ചില കണക്കുകള്‍ മാത്രമേ പുറത്തുവന്നിട്ടുള്ളൂ. അതും കമ്പനി അധികൃതര്‍ പുറത്തുവിട്ടവ. മറ്റെന്ത് വ്യവസ്ഥകളാണ് അദാനി നല്‍കിയ ബിഡ്ഡില്‍ ഉള്ളതെന്ന് അറിവില്ല.

രണ്ട് പ്രധാന കാര്യങ്ങള്‍ സംബന്ധിച്ചെങ്കിലും വ്യക്തത ആവശ്യമാണ്.

ഒന്നാമത്തേത്, പോര്‍ട്ടുമായി ബന്ധപ്പെട്ട എസ്‌റ്റേറ്റ് വികസനം. പോര്‍ട്ടിനല്ലാതെയുള്ള ആവശ്യങ്ങള്‍ക്കായി കൂടുതല്‍ സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് ബിഡില്‍ പങ്കെടുക്കുന്ന കമ്പനികള്‍ ആവശ്യപ്പെട്ട കാര്യം വി.ജി.എഫ് സംബന്ധിച്ച മിനിട്‌സുകളിലുണ്ട്. റീയല്‍ എസ്‌റ്റേറ്റ് താല്‍പ്പര്യങ്ങള്‍ക്കായി പോര്‍ട്ടിനുവേണ്ടി ലഭിക്കുന്ന സ്ഥലം വിനിയോഗിക്കാനാണ് അദാനി ഉദ്ദേശിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

രണ്ടാമത്തെ കാര്യം, വിഴിഞ്ഞം പോര്‍ട്ടിന് മെയിന്റനന്‍സ് ഡ്രഡ്ജിംഗ് വേണ്ടിവരികയാണെങ്കില്‍ അത് ആരു വഹിക്കും എന്നതാണ്? വല്ലാര്‍പാടത്ത് തുറമുഖം ഏറ്റെടുത്ത് നടത്തുന്നത് ദുബായ് പോര്‍ട്‌സ് ആണെങ്കിലും മെയിന്റനന്‍സ് ഡ്രഡ്ജിംഗ് നടത്തുന്നതിന്റെ ബാധ്യത കേന്ദ്ര ഗവണ്മെന്റിന് കീഴിലുള്ള കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനാണ്. ഇത് വലിയ സാമ്പത്തിക ബാധ്യതയും നഷ്ടവും പോര്‍ട്ട് ട്രസ്റ്റിന് ഉണ്ടാക്കിയിട്ടുണ്ട്. അദാനിയുടെ കൈവശം 16 ഡ്രഡ്ജറുകളുണ്ട്, അവയ്ക്ക് അധികം പണി കിട്ടാത്ത സ്ഥിതിയാണ്. വിഴിഞ്ഞത്ത് ഡ്രഡ്ജിംഗിന് അത് ഉപയോഗിക്കാനും എന്നാല്‍ ചെലവ് കേരള സംസ്ഥാനം വഹിക്കേണ്ടതായും വരുമോ?

ഇങ്ങനെയുള്ള നിരവധി കാര്യങ്ങളെ കുറിച്ച് വ്യക്തത ആവശ്യമാണ്.

ഈ സാഹചര്യത്തില്‍ അദാനി നല്‍കിയിരിക്കുന്ന ബിഡിലുള്ള വ്യവസ്ഥകളുടെ പൂര്‍ണ്ണരൂപം പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.

(ഫെയ്‌സ്ബുക്ക് പോസ്റ്റ്)




കാനം രാജേന്ദ്രന്‍

കേരളത്തിന്റെ വികസനത്തിന് പുതുവെളിച്ചം വീശുന്ന സ്വപ്നപദ്ധതിയായ വിഴിഞ്ഞം പദ്ധതി ജനങ്ങളുടെ പൊതുസ്വത്താണ്.എന്നാല്‍ സര്‍ക്കാരിന്റെ ഭൂമിയും ജനങ്ങളുടെ പണവും ഉപയോഗിച്ച് നടപ്പിലാക്കുന്ന വിഴിഞ്ഞം പദ്ധതി സംരക്ഷിക്കേണ്ടതിനു പകരം കുത്തക കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളലാഭം കൊയ്യാനായി വിട്ടു നല്‍കുകയാണ് വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ സിപിഐ ഒരിക്കലും എതിരഭിപ്രായം ഉന്നയിച്ചിട്ടില്ല.

 പ്രകൃതിദത്തമായ സൗകര്യങ്ങള്‍കൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ളതും ലോകത്തിലെതന്നെ ഏറ്റവും ശ്രദ്ധേയമായ തുറമുഖവുമാക്കി മാറ്റിയെടുക്കാന്‍ കഴിയുന്നതാണ് വിഴിഞ്ഞം പദ്ധതി. അത് ആരുടെയും ശ്രമഫലമായി ഉണ്ടായതല്ല. പ്രകൃതിദത്തമായിതന്നെ അടിസ്ഥാന സൗകര്യം ഏറെ ഉണ്ടെന്നിരിക്കെ, അത് കയ്യടക്കി കൊള്ളലാഭം കൊയ്യാന്‍ അദാനി ഗ്രൂപ്പെന്ന ഒരു കോര്‍പ്പറേറ്റ് കമ്പനിക്ക് എന്തിനാണ് വിട്ടു നല്‍കുന്നത് ?

പ്രകൃതിദത്തമായ സമ്പത്തുകളെല്ലാം ജനങ്ങളുടെ പൊതുസ്വത്താണെന്നിരിക്കെ, അത് കയ്യടക്കാന്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ എന്തിനാണ് ശ്രമിക്കുന്നതെന്ന് ജനങ്ങള്‍ ചിന്തിക്കണം. അവര്‍ക്ക് വേണ്ടുന്ന എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണെന്നത് ഏറെ അപകടകരവുമാണ്.

(ഫെയ്‌സ്ബുക്ക് പോസ്റ്റ്)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍