UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പദവികള്‍ ആവശ്യപ്പെട്ട് കുറിപ്പ് നല്‍കിയത് വിഎസ് എന്ന്: യെച്ചൂരി

അഴിമുഖം പ്രതിനിധി

പിണറായി വിജയന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കിടെ വിഎസ് അച്യുതാനന്ദന്റെ കൈയിലുണ്ടായിരുന്ന സ്ഥാനമാനങ്ങള്‍ എഴുതിയ കുറിപ്പ് വിഎസ് തനിക്ക് കൈമാറിയതാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. ചടങ്ങിനിടെ വിഎസ് വായിക്കുന്ന കുറിപ്പിന്റെ ചിത്രം ഇന്നത്തെ മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു.

പാര്‍ട്ടി വിഎസിന് വാഗ്ദാനം ചെയ്യുന്ന പദവികള്‍ എഴുതിയ കുറിപ്പ് അദ്ദേഹം വായിക്കുന്നുവെന്ന നിലയിലാണ് ഈ കുറിപ്പ് മനോരമ പ്രസിദ്ധീകരിച്ചിരുന്നത്. എന്നാല്‍ ഈ കുറിപ്പ് വിഎസിന്റെ മകന്‍ അരുണ്‍ കുമാര്‍ എഴുതിയതാണെന്നും അത് വിഎസിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ട ഒരാള്‍ വിഎസിന് കൈമാറുകയായിരുന്നുവെന്നുമാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. ഈ കുറിപ്പ് വിഎസ് തനിക്ക് കൈമാറിയെന്നും യെച്ചൂരി വ്യക്തമാക്കി. വിഎസിന്റെ പദവി പിബി ചര്‍ച്ച ചെയ്യുമെന്നും കാബിനറ്റ് റാങ്കോടെ ഉപദേഷ്ടാവ് സ്ഥാനത്തിന്റെ കാര്യം സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്നും യെച്ചൂരി പറഞ്ഞു. വിഎസ് എല്‍ഡിഎഫ് ചെയര്‍മാന്‍ സ്ഥാനവും ഉപദേഷ്ടാവ് സ്ഥാനവും ആവശ്യപ്പെട്ടു കൊണ്ട് യെച്ചൂരിക്ക് കുറിപ്പ് നല്‍കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍.

വിഎസിനു കുറിപ്പ്: ഉറപ്പും കാബിനെറ്റ് റാങ്കും എന്ന തലക്കെട്ടോടെയാണ് മനോരമ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നത്. കാബിനറ്റ് റാങ്കോടെ സര്‍ക്കാരിന്റെ ഉപദേശകന്‍, ഇടതുമുന്നണി അധ്യക്ഷപദവും, സംസ്ഥാന സെക്രട്ടറിയേറ്റിലേക്കും പാര്‍ട്ടി ഉള്‍പ്പെടുത്തും എന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്ന ചിത്രമാണ് മനോരമ പ്രസിദ്ധീകരിച്ചിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍