UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യണം: വിഎസ്

പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താലും അറസ്റ്റില്‍ നിന്ന് രക്ഷപ്പെട്ട് സ്വതന്ത്രമായി വിഹരിക്കുന്ന സ്വാശ്രയ കോളേജ് മേധാവികള്‍ക്ക് കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ അവസരമുണ്ടാക്കുന്ന അവസ്ഥ ഉണ്ടായിക്കൂട.

പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളെന്ന് പൊലീസ് കണ്ടെത്തി ഒന്നാം പ്രതിയാക്കിയ നെഹ്രു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ചെയര്‍മാന്‍ പി കൃഷ്ണദാസിനേയും കൂട്ടരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വിഎസ് അച്യുതാനന്ദന്‍. കോളേജ് എന്ന പേരില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പാണ് അവിടെ പ്രവര്‍ത്തിച്ചിരുന്നതെന്ന് തോന്നിക്കുന്ന വിവരങ്ങളാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വെളിപ്പെടുത്തിയിട്ടുള്ളത്. ജിഷ്ണുവിന്റെ രക്ഷിതാക്കളും ഇക്കാര്യം എന്നോട് വിശദീകരിക്കുകയുണ്ടായി. വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയും അന്യായമായി പിഴത്തുക പിഴിഞ്ഞൂറ്റിയും ശാരീരികമായും മാനസികമായും കുട്ടികളെ പീഡിപ്പിച്ചും ഗുണ്ടായിസം കാണിക്കുകയായിരുന്നു കോളേജ് മാനേജ്‌മെന്റ്. കോഴിക്കോട് ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

നെഹ്രു കോളേജ് വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുക മാത്രമല്ല, സര്‍ക്കാരിന്റെ വനഭൂമി കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും തെളിഞ്ഞിട്ടുണ്ട്. വനം വകുപ്പ് ഇതുമായി ബന്ധപ്പെട്ട് കോടതിയെ അഭയം പ്രാപിച്ചിരിക്കുകയാണ്. അവശേഷിച്ച വനഭൂമി സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍. അതിനാല്‍, വനഭൂമി തിരിച്ചുപിടിക്കാനും അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റാനും അടിയന്തര നടപടികള്‍ സ്വീകരിക്കണം. മറ്റ് പല സ്വാശ്രയ കോളേജുകളില്‍ നിന്നും സമാനമായ പരാതികള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. കച്ചവടവും ഗുണ്ടായിസവും ഭൂമി കയ്യേറ്റവും നടത്താനുള്ള ഉപാധിയായി സ്വാശ്രയ കോളേജുകള്‍ മാറുന്നു എന്ന് വേണം അനുമാനിക്കാന്‍. പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താലും അറസ്റ്റില്‍ നിന്ന് രക്ഷപ്പെട്ട് സ്വതന്ത്രമായി വിഹരിക്കുന്ന സ്വാശ്രയ കോളേജ് മേധാവികള്‍ക്ക് കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ അവസരമുണ്ടാക്കുന്ന അവസ്ഥ ഉണ്ടായിക്കൂടെന്നും വിഎസ് പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍