UPDATES

സേവ് മൂന്നാര്‍ ക്യാമ്പയിന്‍

ആരാണ് കാര്യങ്ങള്‍ പഠിക്കാത്തത് എന്നൊക്കെ ജനങ്ങള്‍ക്കറിയാം: മണിയോട് വിഎസ്

ഇന്നലെ മന്ത്രി എംഎം മണി നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് മറുപടി.

മൂന്നാറിലെ കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് മന്ത്രി എംഎം മണിക്ക് മറുപടിയുമായി വിഎസ് അച്യുതാനന്ദന്‍. ഇന്നലെ മന്ത്രി എംഎം മണി നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് മറുപടി. ആരാണ് കാര്യങ്ങള്‍ പഠിക്കാത്തതെന്ന് ജനങ്ങള്‍ക്കറിയാം. മൂന്നാറില്‍ കൈയേറ്റമില്ലെന്നാണല്ലോ ആ വിദ്വാന്‍ പറയുന്നത്. ഇതെല്ലാം ഭൂമാഫിയയെ സഹായിക്കാനാണെന്നും വിഎസ് പറഞ്ഞു.

ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെ പിന്തുണച്ചും വിഎസിന്റെ പരാമര്‍ശങ്ങള്‍ തളളിയും ഇന്നലെ മന്ത്രി എംഎം മണി രംഗത്തെത്തിയിരുന്നു. മൂന്നാറില്‍ ഭൂമി കൈയേറ്റമില്ലെന്ന് മണി പറഞ്ഞിരുന്നു, എസ് രാജേന്ദ്രന്‍ അവിടെ ജനിച്ച് വളര്‍ന്നയാളാണ്. വെറുതെ അദ്ദേഹത്തിന്റെ മെക്കിട്ടുകയറുകയാണെന്നും മണി അഭിപ്രായപ്പെട്ടിരുന്നു. വിഎസിനെക്കുറിച്ച് താന്‍ എന്തെങ്കിലും പറഞ്ഞാല്‍ വയ്യാവേലിയാകും. വിഎസ് മൂന്നാറിനെക്കുറിച്ച് ശരിക്ക് പഠിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്. പൂച്ചയും പട്ടിയും എന്നുപറഞ്ഞുവരുന്നവരെ മുന്‍പും ഓടിച്ചിട്ടുണ്ടെന്നും മണി പറഞ്ഞിരുന്നു. ഈ പറഞ്ഞതിനാണ് വിഎസിന്റെ മറുപടി.

ഭൂമി കൈയേറ്റവും പട്ടയവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എസ് രാജേന്ദ്രനെ അനുകൂലിച്ചിരുന്നു. എന്നാല്‍ വിഎസ് അച്യുതാനന്ദനാകട്ടെ രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആളാണന്നതിനെ ശരിവെക്കുകയാണ് ചെയ്തത്. കൂടാതെ കഴിഞ്ഞ മൂന്നാര്‍ ഓപ്പറേഷന്‍ കാലത്തെ മണിയുടെ വിവാദ പ്രസ്താവന വാര്‍ത്താസമ്മേളനത്തില്‍ വിഎസ് സാന്ദര്‍ഭികമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. ഭൂമാഫിയയുടെ കൈയില്‍ നിന്നും അവര്‍ എത്ര ഉന്നതരായാലും ഓരോ ഇഞ്ചും ഒഴിപ്പിച്ചെടുക്കുക തന്നെ വേണം. അതിന് മുതിരുന്നവരുടെ കൈ വെട്ടും കാലുവെട്ടും രണ്ടുകാലില്‍ നടക്കാന്‍ അനുവദിക്കില്ല എന്നുവിളിച്ചു കൂവുന്നവരെ നിലയ്ക്ക് നിര്‍ത്തുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കടമ. ഇത് കേരളത്തിന്റെ ആവശ്യമാണെന്നും വിഎസ് ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു മണിയുടെ പ്രതികരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍