UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് വെസ്റ്റിന്‍ഡീസ് സെമിയില്‍

അഴിമുഖം പ്രതിനിധി

ദക്ഷിണാഫ്രിക്കയെ മൂന്നുവിക്കറ്റിനു തോല്‍പ്പിച്ച് വെസ്റ്റിന്‍ഡീസ് ട്വന്റി-20 ലോകകപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. അതേസമയം രണ്ടാം തോല്‍വിയോടെ ദക്ഷിണാഫ്രിക്കയുടെ സെമി സാധ്യതകള്‍ക്ക് തിരിച്ചടിയും നേരിട്ടു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ വിന്‍ഡീസ് ബൗളര്‍മാര്‍ തളച്ചിടുകയായിരുന്നു. 47 റണ്‍സ് എടുത്ത ക്വിന്റണ്‍ ഡിക്കോക്കിനും 28 റണ്‍സ് നേടിയ ഡേവിഡ് വിന്‍സിക്കുമൊഴികെ മറ്റാര്‍ക്കും കാര്യമായ സംഭവന നല്‍കാന്‍ കഴിഞ്ഞില്ല. നിശ്ചിത 20 ഓവറില്‍ അവര്‍ക്ക് എട്ടുവിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. ക്രിസ് ഗെയില്‍ റസല്‍, ബ്രാവോ എന്നിവര്‍ രണ്ടുവിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് ചെറിയ ലക്ഷ്യമായിരുന്നെങ്കിലും കരുതിയാണ് കളിച്ചത്. ബൗളിംഗില്‍ തിളങ്ങിയ ഗെയിലിന് പക്ഷേ ബാറ്റിംഗില്‍ ചുവടുറപ്പിക്കാനായില്ല. നാലു റണ്‍സ് മാത്രമായിരുന്നു ഗെയില്‍ നേടിയത്. എന്നാല്‍ സാമുവല്‍സ് , ചാള്‍സ് എന്നിവരുടെ ബാറ്റിംഗ് വിന്‍ഡീസിനെ മുന്നോട്ടു നയിച്ചു. അവസാന ഓവറുകളില്‍ കളിയില്‍ ആവേശം നിറഞ്ഞെങ്കിലും വിന്‍ഡീസ് വിജയത്തിനായി തന്നെ കളിച്ചു. ഒടുവില്‍ രണ്ടു പന്ത് ബാക്കി നില്‍ക്കെ വിന്‍ഡീസ് തങ്ങളുടെ മൂന്നാം വിജയും സെമി ടിക്കറ്റും കരസ്ഥമാക്കി. സാമുവല്‍സാണ് മാന്‍ ഓഫ് ദി മാച്ച്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍