UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രണ്ട് കാമ്പസ്, രണ്ട് നീതി രണ്ട് കാമ്പസ്, രണ്ട് നീതി രണ്ട് കാമ്പസ്, രണ്ട് നീതി

അഴിമുഖം പ്രതിനിധി

രാജ്യത്തിന്റെ രണ്ടു വ്യത്യസ്ത പ്രദേശങ്ങളില്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികളെ പൊലീസ് അടിച്ചു ചതച്ചു. ഒരു സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാമ്പസിലേക്ക് അന്വേഷണ സംഘത്തെ അയക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും ചെയ്തു. അവരുടെ ആവശ്യങ്ങളിലൊന്ന് കാമ്പസ് സംസ്ഥാനത്തിനു പുറത്തേക്ക് മാറ്റണം എന്നതു കൂടിയായിരുന്നു. മുതിര്‍ന്ന കേന്ദ്ര മന്ത്രിമാര്‍ സംസ്ഥാന മുഖ്യമന്ത്രിയുമായി സംസാരിക്കുകയും വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. കൂടാതെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അക്രമത്തെ അപലപിക്കുകയും ചെയ്തു.

രണ്ടാമത്തെ സംഭവത്തില്‍ വിദ്യാര്‍ത്ഥികളെ ദിവസങ്ങളോളം ജയിലില്‍ അടച്ചു. ജാതീയവും ലൈംഗികവുമായ അപമാനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിച്ചു. ഭരണകൂടം അതിന്റെ എല്ലാ ശക്തിയോടെയും വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. പക്ഷേ, വിദ്യാര്‍ത്ഥിയുടെ ജാതി ഏതാണെന്ന തര്‍ക്കമുണ്ടാക്കുകയായിരുന്നു കേന്ദ്രമന്ത്രിമാര്‍ ചെയ്തത്.

ഹൈദരാബാദ് സര്‍വകലാശാലയില്‍ നടന്ന ക്രൂരമായ പൊലീസ് നടപടിയോട് കുറച്ച് സാമ്യത പുലര്‍ത്തുന്നതായിരുന്നു ശ്രീനഗര്‍ ഐഐടിയിലെ പൊലീസ് അതിക്രമവും.

ജെഎന്‍യുവിലും കൊല്‍ക്കത്തയിലെ ജാദവ് പൂര്‍ സര്‍കലാശാലയിലും വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതു പോലെ എന്‍ഐടിയിലും ശ്രമിച്ചു. പക്ഷേ സാമ്യത അവിടെ അവസാനിക്കുന്നു.

എന്‍ഐടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഭൂതപൂര്‍വമായ പിന്തുണയും സഹാനുഭൂതിയും ലഭിക്കാന്‍ കാരണം അവര്‍ ഇന്ത്യാക്കാരും ഭാരത് മാതാ കി ജയ് വിളിക്കുകയും ത്രിവര്‍ണ പതാക ഉയര്‍ത്തുകയും ചെയ്ത കശ്മീരികളല്ലാത്തവരും ആയിരുന്നു. അവര്‍ ദേശ വിരുദ്ധ മുദ്രാവാക്യം മുഴക്കിയ കശ്മീരി വിദ്യാര്‍ത്ഥികളെയാണ് നേരിട്ടതും.

ഹൈദരാബാദിലാകട്ടെ ദേശ ദ്രോഹിയെന്ന് മുദ്ര കുത്തിയ രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് ഭരണകൂടം ജാതി വിവേചനം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട വിദ്യാര്‍ത്ഥികളേയാണ് പൊലീസ് മര്‍ദ്ദിച്ചത്.

കശ്മീരില്‍ എതിരഭിപ്രായം ക്രൂരമായി അടിച്ചമര്‍ത്തുകയും അവിടത്തെ ജീവിതം സൈനികരുടെ മേല്‍നോട്ടത്തിലുമാണ്. അവിടെ ദിനംപ്രതി നടക്കുന്നത് ഏതാനും നിമിഷത്തേക്ക് എന്‍ഐടിയില്‍ കാശ്മീരില്‍ നിന്നു പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ അനുഭവിച്ചു എന്നു മാത്രം. 

അഴിമുഖം പ്രതിനിധി

രാജ്യത്തിന്റെ രണ്ടു വ്യത്യസ്ത പ്രദേശങ്ങളില്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികളെ പൊലീസ് അടിച്ചു ചതച്ചു. ഒരു സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാമ്പസിലേക്ക് അന്വേഷണ സംഘത്തെ അയക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും ചെയ്തു. അവരുടെ ആവശ്യങ്ങളിലൊന്ന് കാമ്പസ് സംസ്ഥാനത്തിനു പുറത്തേക്ക് മാറ്റണം എന്നതു കൂടിയായിരുന്നു. മുതിര്‍ന്ന കേന്ദ്ര മന്ത്രിമാര്‍ സംസ്ഥാന മുഖ്യമന്ത്രിയുമായി സംസാരിക്കുകയും വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. കൂടാതെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അക്രമത്തെ അപലപിക്കുകയും ചെയ്തു.

രണ്ടാമത്തെ സംഭവത്തില്‍ വിദ്യാര്‍ത്ഥികളെ ദിവസങ്ങളോളം ജയിലില്‍ അടച്ചു. ജാതീയവും ലൈംഗികവുമായ അപമാനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിച്ചു. ഭരണകൂടം അതിന്റെ എല്ലാ ശക്തിയോടെയും വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. പക്ഷേ, വിദ്യാര്‍ത്ഥിയുടെ ജാതി ഏതാണെന്ന തര്‍ക്കമുണ്ടാക്കുകയായിരുന്നു കേന്ദ്രമന്ത്രിമാര്‍ ചെയ്തത്.

ഹൈദരാബാദ് സര്‍വകലാശാലയില്‍ നടന്ന ക്രൂരമായ പൊലീസ് നടപടിയോട് കുറച്ച് സാമ്യത പുലര്‍ത്തുന്നതായിരുന്നു ശ്രീനഗര്‍ ഐഐടിയിലെ പൊലീസ് അതിക്രമവും.

ജെഎന്‍യുവിലും കൊല്‍ക്കത്തയിലെ ജാദവ് പൂര്‍ സര്‍കലാശാലയിലും വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതു പോലെ എന്‍ഐടിയിലും ശ്രമിച്ചു. പക്ഷേ സാമ്യത അവിടെ അവസാനിക്കുന്നു.

എന്‍ഐടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഭൂതപൂര്‍വമായ പിന്തുണയും സഹാനുഭൂതിയും ലഭിക്കാന്‍ കാരണം അവര്‍ ഇന്ത്യാക്കാരും ഭാരത് മാതാ കി ജയ് വിളിക്കുകയും ത്രിവര്‍ണ പതാക ഉയര്‍ത്തുകയും ചെയ്ത കശ്മീരികളല്ലാത്തവരും ആയിരുന്നു. അവര്‍ ദേശ വിരുദ്ധ മുദ്രാവാക്യം മുഴക്കിയ കശ്മീരി വിദ്യാര്‍ത്ഥികളെയാണ് നേരിട്ടതും.

ഹൈദരാബാദിലാകട്ടെ ദേശ ദ്രോഹിയെന്ന് മുദ്ര കുത്തിയ രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് ഭരണകൂടം ജാതി വിവേചനം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട വിദ്യാര്‍ത്ഥികളേയാണ് പൊലീസ് മര്‍ദ്ദിച്ചത്.

കശ്മീരില്‍ എതിരഭിപ്രായം ക്രൂരമായി അടിച്ചമര്‍ത്തുകയും അവിടത്തെ ജീവിതം സൈനികരുടെ മേല്‍നോട്ടത്തിലുമാണ്. അവിടെ ദിനംപ്രതി നടക്കുന്നത് ഏതാനും നിമിഷത്തേക്ക് എന്‍ഐടിയില്‍ കാശ്മീരില്‍ നിന്നു പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ അനുഭവിച്ചു എന്നു മാത്രം. 

അഴിമുഖം പ്രതിനിധി

രാജ്യത്തിന്റെ രണ്ടു വ്യത്യസ്ത പ്രദേശങ്ങളില്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികളെ പൊലീസ് അടിച്ചു ചതച്ചു. ഒരു സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാമ്പസിലേക്ക് അന്വേഷണ സംഘത്തെ അയക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും ചെയ്തു. അവരുടെ ആവശ്യങ്ങളിലൊന്ന് കാമ്പസ് സംസ്ഥാനത്തിനു പുറത്തേക്ക് മാറ്റണം എന്നതു കൂടിയായിരുന്നു. മുതിര്‍ന്ന കേന്ദ്ര മന്ത്രിമാര്‍ സംസ്ഥാന മുഖ്യമന്ത്രിയുമായി സംസാരിക്കുകയും വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. കൂടാതെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അക്രമത്തെ അപലപിക്കുകയും ചെയ്തു.

രണ്ടാമത്തെ സംഭവത്തില്‍ വിദ്യാര്‍ത്ഥികളെ ദിവസങ്ങളോളം ജയിലില്‍ അടച്ചു. ജാതീയവും ലൈംഗികവുമായ അപമാനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിച്ചു. ഭരണകൂടം അതിന്റെ എല്ലാ ശക്തിയോടെയും വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. പക്ഷേ, വിദ്യാര്‍ത്ഥിയുടെ ജാതി ഏതാണെന്ന തര്‍ക്കമുണ്ടാക്കുകയായിരുന്നു കേന്ദ്രമന്ത്രിമാര്‍ ചെയ്തത്.

ഹൈദരാബാദ് സര്‍വകലാശാലയില്‍ നടന്ന ക്രൂരമായ പൊലീസ് നടപടിയോട് കുറച്ച് സാമ്യത പുലര്‍ത്തുന്നതായിരുന്നു ശ്രീനഗര്‍ ഐഐടിയിലെ പൊലീസ് അതിക്രമവും.

ജെഎന്‍യുവിലും കൊല്‍ക്കത്തയിലെ ജാദവ് പൂര്‍ സര്‍കലാശാലയിലും വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതു പോലെ എന്‍ഐടിയിലും ശ്രമിച്ചു. പക്ഷേ സാമ്യത അവിടെ അവസാനിക്കുന്നു.

എന്‍ഐടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഭൂതപൂര്‍വമായ പിന്തുണയും സഹാനുഭൂതിയും ലഭിക്കാന്‍ കാരണം അവര്‍ ഇന്ത്യാക്കാരും ഭാരത് മാതാ കി ജയ് വിളിക്കുകയും ത്രിവര്‍ണ പതാക ഉയര്‍ത്തുകയും ചെയ്ത കശ്മീരികളല്ലാത്തവരും ആയിരുന്നു. അവര്‍ ദേശ വിരുദ്ധ മുദ്രാവാക്യം മുഴക്കിയ കശ്മീരി വിദ്യാര്‍ത്ഥികളെയാണ് നേരിട്ടതും.

ഹൈദരാബാദിലാകട്ടെ ദേശ ദ്രോഹിയെന്ന് മുദ്ര കുത്തിയ രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് ഭരണകൂടം ജാതി വിവേചനം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട വിദ്യാര്‍ത്ഥികളേയാണ് പൊലീസ് മര്‍ദ്ദിച്ചത്.

കശ്മീരില്‍ എതിരഭിപ്രായം ക്രൂരമായി അടിച്ചമര്‍ത്തുകയും അവിടത്തെ ജീവിതം സൈനികരുടെ മേല്‍നോട്ടത്തിലുമാണ്. അവിടെ ദിനംപ്രതി നടക്കുന്നത് ഏതാനും നിമിഷത്തേക്ക് എന്‍ഐടിയില്‍ കാശ്മീരില്‍ നിന്നു പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ അനുഭവിച്ചു എന്നു മാത്രം. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍