UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭക്ഷണത്തില്‍ എരിവു കൂടിയതിനു ഭര്‍ത്താവ് ഭാര്യയെ തലയറുത്തു കൊന്നതായി ഡല്‍ഹി പൊലീസ്

ഭക്ഷണത്തില്‍ എരിവ് കൂടിയതിന്റെ പേരില്‍ ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തിയതായി ഭര്‍ത്താവിനെതിരേ കേസ്. ഡല്‍ഹി പൊലീസാണു സുബോദ് കുമാര്‍ എന്നയാള്‍ക്കെതിരേ ഇങ്ങനെയൊരു കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എരിവു കൂടിയ ഭക്ഷണം ഇഷ്ടപ്പെടാത്ത ആളാണു കുമാര്‍. ഭാര്യ ഉണ്ടാക്കിയ ഭക്ഷണത്തില്‍ എരിവു കൂടിപ്പോയതിന്റെ ദേഷ്യത്തില്‍ ഇയാള്‍ ഭാര്യയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണു പൊലീസ് പറയുന്നത്. കിഴക്കന്‍ ഡല്‍ഹിയിലെ മാന്‍ഡവാളിയിലാണു സംഭവം നടന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണു കൊലപാതകം നടന്നത്. പ്രതിയെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ മൃതദേഹം മാറ്റാന്‍ ഇയാള്‍ ഒരു സുഹൃത്തിന്റെ സഹായം തേടിയിരുന്നു. ആ സുഹൃത്താണു വിവരം പൊലീസിനെ അറിയിക്കുന്നത്. കൊലപാതകം നടന്നതിനുശേഷം പൊലീസ് എത്തുന്ന ദിവസം വരെ കുമാര്‍ ഭാര്യയുടെ മൃതദേഹം വീട്ടില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു.

പ്രതി കുമാര്‍ മദ്യപാനിയും ഭാര്യയെ മര്‍ദ്ദിക്കുന്നവനുമായിരുന്നുവെന്നു മറ്റു താമസക്കാര്‍ പറയുന്നു. കൊലപാതകം നടക്കുന്നതിന് അഞ്ചു ദിവസം മുമ്പ് നന്നായി മദ്യപിച്ചെത്തിയ കുമാര്‍ ഭാര്യയെ വിളിക്കുന്നതു കേട്ട് ശല്യം സഹിക്കാനാവാതെ താന്‍ ആണു ചെന്നു താമസസ്ഥലത്തിന്റെ പ്രധാന വാതില്‍ തുറന്നു കൊടുത്തതെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു താമസക്കാരന്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തോട് പറയുന്നുണ്ട്. കുമാര്‍ ഈ സമയത്ത് പൊലീസിനു ഫോണ്‍ ചെയ്തിരുന്നതായും ഇയാള്‍ പറയുന്നു.

എന്നാല്‍ കുമാര്‍ ശ്രമിച്ചത് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കു വിളിക്കാന്‍ ആയിരിക്കുമെന്നും എന്നാല്‍ അങ്ങനെയൊരു ഫോണ്‍കോള്‍ കണ്‍ട്രോള്‍ റൂമില്‍ കിട്ടിയിട്ടില്ലെന്നും പൊലീസ് ഡപ്യൂട്ടി കമ്മിഷണര്‍ പറയുന്നു.

കുമാര്‍ ഭാര്യയെ സ്ഥിരമായി മര്‍ദ്ദിക്കുന്നതിനു സാക്ഷികളായി വേറെയും സമീപവാസികളുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച വീടിനു പുറത്തുവച്ച് കുമാര്‍ ഭാര്യയെ മര്‍ദ്ദിച്ചിരുന്നു. ആ സ്ത്രീയുടെ കരച്ചില്‍ കേട്ട് ഞങ്ങളില്‍ ചിലര്‍ ഇടപെട്ടു. അതോടെ അയാള്‍ ഭാര്യയെ വീടിനുള്ളിലേക്ക് കൊണ്ടുപോയി. ഇയാള്‍ക്കെതിരേ താമസസ്ഥലത്തിന്റെ ഉടമയ്ക്ക് പരാതി നല്‍കിയിരുന്നു. കുമാറും കുടുംബവും വാടകയ്ക്കു താമസിക്കുകയാണ്. അയല്‍പക്കക്കാരുമായി വലിയ മിണ്ടാട്ടമൊന്നുമില്ലായിരുന്നു. എന്തായാലും ഈ സംഭവം നടന്നതിന്റെ പിറ്റേദിവമാണ് ആ സ്ത്രീ കൊല്ലപ്പെട്ടതായി അറിയുന്നത്; ഒരു സമീപവാസി പറയുന്നു.

പൊലീസ് കുമാറിനെ ഡല്‍ഹി കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അതേസമയം കുമാര്‍ ഭാര്യയുടെ മൃതദേഹവുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം നടത്തിയാതായും പൊലീസ് സംശയിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍