UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓര്‍ലാന്റോ ആക്രമണം: ഒമറിന്റെ ഭാര്യയ്ക്ക് അറിവുണ്ടായിരുന്നു

അഴിമുഖം പ്രതിനിധി

ഓര്‍ലാന്റോയിലെ ഗേ ക്ലബില്‍ ആക്രമണം നടത്തി 50 പേരെ കൊലപ്പെടുത്തിയ അക്രമിയുടെ ലക്ഷ്യം ഭാര്യയ്ക്ക് നേരത്തെ അറിവുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇവര്‍ക്കെതിരെ ഉടന്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ വെടിവയ്പ്പ് ആക്രമണമാണ് ഗേ ക്ലബില്‍ നടന്നത്. അക്രമിയായ ഒമര്‍ മതീനിന്റെ ഭാര്യ നൂര്‍ സല്‍മാന് എന്താണ് നടക്കാന്‍ പോകുന്നതെന്ന് വ്യക്തമായി അറിയാമായിരുന്നുവെന്ന് യുഎസ് സെനറ്ററായ ആഗ്നസ് കിംഗ് പറയുന്നു. സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിയിലെ അംഗമാണ് അദ്ദേഹം.

ഞായറാഴ്ച രാവിലെയാണ് പള്‍സ് ക്ലബില്‍ മൂന്നു മണിക്കൂറോളം നീണ്ട കൂട്ടക്കൊല അരങ്ങേറിയത്. ഒടുവില്‍ പൊലീസ് ക്ലബിലേക്ക് ഇരച്ചു കയറി അക്രമിയെ വെടിവച്ചു കൊല്ലുകയായിരുന്നു. ആക്രമണത്തിനിടെ 911-ല്‍ വിളിച്ച് ഇസ്ലാമിക് സ്റ്റേറ്റിനോടുള്ള കൂറ് ഇയാള്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഇയാള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്ന് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതായി തെളിവില്ലെന്നും സ്വയം പ്രചോദിതനായ ഭീകരനാകും ഇയാളെന്നും ഫെഡറല്‍ അന്വേഷകര്‍ നേരത്തെ പറഞ്ഞിരുന്നു. അഫ്ഗാനില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കളുടെ മകനാണ് മതീന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍