UPDATES

കായികം

ക്രിക്കറ്റ് ബൈബിള്‍ ‘വിസ്ഡന്‍’ മുഖചിത്രത്തില്‍ സച്ചിന് ശേഷം കൊഹ്ലി

വിസ്ഡന്‍ മുഖചിത്രമായി തിരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് കൊഹ്ലി

ക്രിക്കറ്റിന്റെ ബൈബിള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ‘വിസ്ഡന്‍’ മാഗസിന്റെ മുഖചിത്രത്തില്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി ഇടംനേടി. വിസ്ഡന്‍ മുഖചിത്രമായി തിരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് കൊഹ്ലി. 2014-ല്‍ സച്ചിനായിരുന്നു വിസ്ഡന്റെ മുഖച്ചിത്രം.


ആധുനിക ക്രിക്കറ്റിന്റെ മുഖമായിട്ടാണ് കൊഹ്ലിയെ വിസ്ഡന്റെ എഡിറ്റര്‍ ലോറന്‍സ് ബൂത്ത് വിശേഷിപ്പിച്ചത്. ഈ വര്‍ഷത്തെ വിസ്ഡണ്‍ മാഗസിന്റെ എഡീഷന്‍ പുറത്തിറങ്ങുക ഏപ്രിലിലാണ്. സ്റ്റീവ് സ്മിത്ത്, ജോ റൂട്ട്, കെയിന്‍ വില്യംസണ്‍, എബി ഡി വില്യേഴ്സ് എന്നിവരും അവസാന തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നുവെങ്കിലും കൊഹ്ലിയെയായിരുന്നു എഡിറ്റോറിയല്‍ തിരഞ്ഞെടുത്തത്.

വിസ്ഡന്‍ ഫൈവ് ക്രിക്കറ്റേഴ്സ് ഓഫ് ദ ഇയറില്‍ കൊഹ്ലിക്ക് ഇടം നേടാനായിട്ടില്ല. ക്രിക്കറ്റര്‍മാരുടെ കരിയറില്‍ ഒരു തവണ മാത്രമേ ഈ നേട്ടം സ്വന്തമാക്കാന്‍ കഴിയുകയുള്ളൂ. വിസ്ഡന്‍ ട്വിറ്ററിലൂടെയാണ് ഈക്കാര്യം അറിയിച്ചത്.

2014-ല്‍ സച്ചിന്റെ മുഖചിത്രവുമായി എത്തിയ വിസ്ഡന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍