കഴുത്തില്‍ തുടലിട്ട് ബന്ധിച്ച നിലയില്‍ കപ്പല്‍ കണ്ടെയ്‌നറിനകത്ത് കണ്ടെത്തിയ യുവതിയെ രക്ഷിച്ചു. ഓഗസ്റ്റ് മുതല്‍ കാണാതായ കലാ ബ്രൗണ്‍ എന്ന 30-ക്കാരിയെയാണ് പട്ടിയെപോലെ കഴുത്തില്‍ തുടലിട്ട നിലയില്‍ പോലീസ് കണ്ടെത്തിയത്. സൗത്ത് കരോളിനയിലെ ഒരു കപ്പലിന്റെ കണ്ടെയ്‌നറിന് ഉള്ളില്‍ നിന്നും പോലീസ് കണ്ടെത്തുമ്പോള്‍ യുവതി തീര്‍ത്തും അവശയായിരുന്നു. യുവതികളെ ലൈംഗിക അടിമകളാക്കി വില്‍ക്കുന്ന മാഫിയയാണ് ഇതിന് പിന്നിലെന്ന് പോലീസ് അറിയിച്ചു.
മറ്റൊരു കേസിന്റെ ഭാഗമായി അന്വേഷണത്തിന് വന്ന പോലീസ് കണ്ടെയ്‌നറിന്റെ ഉള്ളില്‍ നിന്നും ശബ്ദം കേള്‍ക്കാന്‍ ഇടയാവുകയും ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യുവതിയെ കണ്ടെത്തുകയുമായിരുന്നു. ‘ദൈവാനുഗ്രഹം കൊണ്ട് മാത്രമാണ് ആ പെണ്‍കുട്ടിയെ ജീവനോടെ കണ്ടെത്താന്‍ സാധിച്ചത്. ബ്രൗണിനെ കെട്ടിയിട്ടിരിക്കുന്ന അവസ്ഥ കണ്ടു ഞങ്ങള്‍ ഞെട്ടി പോയി’, എന്നാണ് സ്പാര്‍ട്ടന്‍ബര്‍ഗ് ഷെരിഫ് ചക്ക് റൈറ്റ് പ്രതികരിച്ചത്.
രണ്ട് മാസമായി ആ കണ്ടെയ്‌നറിനകത്തായിരുന്നു ബ്രൗണിന്റെ ജീവിതം. ബ്രൗണിനൊപ്പം കാണാതായ കാമുകനെ ഇത് വരെ കണ്ടെത്തതാണ് സാധിച്ചിട്ടില്ല. കപ്പലില്‍ നിന്നും സെക്‌സ് റാക്കറ്റിലെ പ്രധാന കണ്ണിയായ ടോഡ് കൊലെപ്പിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൂടുതൽ വായിക്കാൻ : https://goo.gl/KH4bWh