യുഎസ്സിൽ ഇടക്കാല തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് പോൺ താരത്തിന്റെ പുസ്തകം വരുന്നതെന്നതും ശ്രദ്ധേയമാണ്.
അമേരിക്കൻ പോൺ താരമായ സ്റ്റോമി ഡാനിയൽസ് തന്റെ ‘ഓർമ്മക്കുറിപ്പുകൾ’ പ്രസിദ്ധീകരിക്കുന്നു. അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപുമായി ഒരു ‘ഹ്രസ്വകാലബന്ധം’ സൂക്ഷിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി വിവാദത്തിലായയാളാണ് ഈ നടി.
ഒക്ടോബർ മാസത്തിലാണ് സ്റ്റോമി ഡാനിയൽസിന്റെ പുസ്തരം പുറത്തിറങ്ങുക. “പൂർണമായ വെളിപ്പെടുത്തല്‍” എന്നാണ് സ്റ്റോമിയുടെ പുസ്തകത്തിന്റെ പേര്. പേരു പോലെത്തന്നെ എല്ലാം വെളിപ്പെടുത്തുമോ എന്ന ആകാംക്ഷയിലാണ് യുഎസ്.
യുഎസ്സിൽ ഇടക്കാല തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് പോൺ താരത്തിന്റെ പുസ്തകം വരുന്നതെന്നതും ശ്രദ്ധേയമാണ്. 2006ൽ തനിക്ക് ട്രംപുമായി ബന്ധമുണ്ടായിരുന്നെന്നാണ് സ്റ്റോമി പറയുന്നത്. ഈ സമയത്ത് ട്രംപിന്റെ ഭാര്യ മെലാനിയ മകൻ ബാരണിനെ പ്രസവിച്ച് കിടക്കുകയായിരുന്നു. ഒരു റിയാലിറ്റി ഷോ നടത്തുന്നുണ്ടായിരുന്നു ട്രംപ്. സിബിഎസ് ഷോയിലെ അഭിമുഖത്തിൽ സ്റ്റോമി ഡാനിയൽസ് പറഞ്ഞ കാര്യങ്ങളിൽ അറുപത് മിനിറ്റോളം ഭാഗം എഡിറ്റ് ചെയ്ത് മാറ്റിയിരുന്നു. ഈ ഭാഗങ്ങളിൽ താൻ പറഞ്ഞ കാര്യങ്ങൾ പുസ്തകത്തിലുണ്ടാകുമെന്നാണ് സ്റ്റോമി ഇപ്പോൾ പറയുന്നത്.
സമാനമായ ആരോപണങ്ങൾ നേരത്തെയും ട്രംപിനു നേരെ ഉയർന്നിട്ടുണ്ട്. അത്തരം ആരോപണങ്ങൾ പുസ്തകരൂപത്തിലോ മറ്റേതെങ്കിലും രേഖകളായോ പുറത്തിറങ്ങും മുമ്പ് ട്രംപ് അതിനെ വില കൊടുത്ത് വാങ്ങുന്നതാണ് പതിവ്. ഇത്തവണയും അത് സംഭവിക്കുമോയെന്നാണ് കാണേണ്ടത്.