UPDATES

കായികം

ലോകകപ്പ് ക്രിക്കറ്റ്; ശ്രീലങ്കക്ക് തുടക്കത്തിലേ തിരിച്ചടി

അഴിമുഖം പ്രതിനിധി

ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ ക്വാര്‍ട്ടര്‍ഫൈനലില്‍ ശ്രീലങ്ക ദക്ഷിണാഫ്രിക്കയെ നേരിടുന്നു.  ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായി. അഞ്ചോവര്‍ പൂര്‍ത്തിയാകും മുന്‍പ് രണ്ട് ഓപ്പണര്‍മാരെയാണ് ലങ്കയ്ക്ക് നഷ്ടപ്പെട്ടത്.

കുശാല്‍ പെരേര മൂന്ന് റണ്ണെടുത്തപ്പേള്‍ ദില്‍ഷന് സ്‌കോറിങ് തുടങ്ങാനായില്ല. ടീം സ്‌കോര്‍ നാലു റണ്ണിലെത്തിയപ്പോഴാണ് രണ്ടാം വിക്കറ്റ് നഷ്ടമായത്. പെരേരയെ അബ്ബോട്ടും ദില്‍ഷനെ സ്‌റ്റെയ്‌നുമാണ് മടക്കിയത്. പത്തൊന്പതാം ഓവറിൽ മൂന്നാം വിക്കറ്റും നഷ്ടമായത് ലങ്കയെ കൂടുതൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.   പരിക്കേറ്റ രങ്കണ ഹെരാത്തിന് പകരം ഓഫ് സ്പിന്നര്‍ തരിന്‍ഡു കൗശലിനെ ഉള്‍പ്പെടുത്തിയാണ് ശ്രീലങ്ക കളിക്കുന്നത്.

നാളെ നടക്കുന്ന രണ്ടാം ക്വാർട്ടറിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ടൂർണമെന്റിൽ ഇതുവരെ തോൽവി വഴങ്ങാതെ കളിക്കുന്നടീമാണ് ഇന്ത്യ. എന്നാൽ ഏത് ടീമിനേയും അട്ടിമറിക്കാൻ കരുത്തുള്ള ബംഗ്ലാദേശിനോട് ഏറ്റ് മുട്ടുമ്പോള്‍ ഫലം പ്രവചനാതീതമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍