UPDATES

വിദേശം

ട്രംപിനും മക്കൾ‌ക്കും തിരിച്ചടി: ട്രംപ് ഫൗണ്ടേഷൻ അടയ്ക്കുന്നു; ആസ്തികൾ നല്ലരീതിയിൽ നടക്കുന്ന സ്ഥാപനങ്ങൾക്ക് നൽകുമെന്ന് ന്യൂയോർക്ക് സ്റ്റേറ്റ്

അറ്റോർണി ജനറൽ കേസിനെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുകയാമെന്നാരോപിച്ച് ഡോണൾഡ് ജെ ട്രംപ് ഫൗണ്ടേഷന്റെ വക്കീൽ രംഗത്തു വന്നു.

അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ ജീവകാരുണ്യ സ്ഥാപനം അടയ്ക്കുന്നു. ട്രംപും മക്കളും ചേർന്ന് നിയമവിരുദ്ധമായ രീതിയിൽ പണം കൈകാര്യം ചെയ്യാൻ ഈ സ്ഥാപനത്തെ ഉപയോഗിക്കുന്നതായി ആരോപണമുയർന്നതാണ് അടയ്ക്കാൻ കാരണമെന്നറിയുന്നു. ന്യൂയോർക്ക് സ്റ്റേറ്റിന്റെ അറ്റോർണി ജനറൽ ബാർബറ അണ്ടർവുഡ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ സ്ഥാപനത്തിന്റെ പേരിലുള്ള ബാക്ക് തുക എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കുകയും ഇവരാണ്.

അതെസമയം അറ്റോർണി ജനറൽ കേസിനെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുകയാമെന്നാരോപിച്ച് ഡോണൾഡ് ജെ ട്രംപ് ഫൗണ്ടേഷന്റെ വക്കീൽ രംഗത്തു വന്നു. ട്രംപിന്റെ മക്കളായ ഇവാങ്ക, എറിക്, ഡോണൾഡ് ജൂനിയർ എന്നിവരാണ് ഫൗണ്ടേഷന്റെ നടത്തിപ്പുകാർ.

ട്രംപിന്റെ നിരവധിയായ നിയമവിരുദ്ധ നീക്കങ്ങളിൽ ഒന്നുമാത്രമാണിത്. നിരവധി കേസുകൾ ഇപ്പോൾ കോടതികളുടെ പരിഗണനയിലുണ്ട്. ഇപ്പോഴത്തെ കേസിൽ, ഡോണൾഡ് ട്രംപിന്റെ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം നിരവധി ക്രമക്കേടുകൾ ട്രംപ് ഫൗണ്ടേഷനെ മുൻനിർത്തി നടത്തിയിട്ടുണ്ടെന്നായിരുന്നു ആരോപണം.

ട്രംപ് ഫൗണ്ടേഷന്റെ ആസ്തികൾ വിതരണം ചെയ്യുന്നതു സംബന്ധിച്ച വിവരങ്ങളും ബാർബറ അണ്ടർവുഡ് നൽകി. നല്ല രീതിയിൽ നടന്നുപോകുന്ന സ്ഥാപനങ്ങൾക്ക് ഇവ കൈമാറുകയാണ് ചെയ്യുക. നിയമവാഴ്ചയുടെ ചരിത്രത്തിലെ ഒരു പ്രധാന വിജയമാണ് ഈ കേസിൽ സംഭവിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. ട്രംപ് ഫൗണ്ടേഷൻ ഡോണൾഡ് ട്രംപിന്റെ രാഷ്ട്രീയ താൽപര്യങ്ങൾ പരിപാലിക്കാനായി സൃഷ്ടിക്കപ്പെട്ടതാണെന്നും ബാര്‍ബറ ആരോപിച്ചു. സംസ്ഥാനത്തിന്റെ നിയമവ്യവസ്ഥയെ നിരന്തരമായി ലംഘിച്ചതിന് ട്രംപ് ഫൗണ്ടേഷന്റെ ഡയറക്ടർമാർ ഉത്തരം പറയേണ്ടി വരുമെന്നും അതിനു വേണ്ടിയുള്ള കോടതി വ്യവഹാരങ്ങൾ ഇനിയും നടക്കുമെന്നും അവർ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍