UPDATES

വിദേശം

കീടങ്ങളെ ജൈവായുധമാക്കാൻ പെന്റഗൺ നടത്തിയ പരീക്ഷണം അമേരിക്കക്കാരെ നിത്യരോഗികളാക്കി?

വർഷാവർഷം ശരാശരി 400,000 ജനങ്ങളെയാണ് ലൈം രോഗം ബാധിക്കുന്നത്

കീടങ്ങളെ ഉപയോഗിച്ച് പെന്റഗൺ നടത്തിയ പരീക്ഷണം ലൈം രോഗത്തിന്റെ വ്യാപനത്തിന് കാരണമായോ എന്ന് അന്വേഷിക്കാൻ യുഎസ് പ്രതിനിധിസഭ ആവശ്യപ്പെട്ടു. ന്യൂജേഴ്‌സിയിൽ നിന്നുള്ള റിപ്പബ്ലിക്കൻ കോൺഗ്രസുകാരൻ ക്രിസ് സ്മിത്ത് മുന്നോട്ടുവച്ച ഭേദഗതിക്ക് സഭ അംഗീകാരം നൽകി. 1950-നും 1975-നും ഇടയിൽ ചെള്ളുകള്‍ ഉള്‍പ്പടെയുള്ള ചെറു പ്രാണികളെ ഒരു ജൈവായുധമായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പരീക്ഷണങ്ങള്‍ നടത്തിയോ എന്ന് അവലോകനം നടത്താന്‍ പ്രതിരോധ വകുപ്പിലെ ഇൻസ്പെക്ടർ ജനറലിനോട് സഭ നിർദ്ദേശിച്ചു.

അവലോകനത്തില്‍ പരീക്ഷണത്തിന്റെ വ്യാപ്തിയും കൃത്യമായി വിലയിരുത്തേണ്ടതുണ്ടെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അത്തരം പരീക്ഷണത്തിൽ ഉപയോഗിച്ച ഏതെങ്കിലും പ്രാണികളെ ആകസ്മികമായോ പരീക്ഷണാടിസ്ഥാനത്തിലോ ലബോറട്ടറിക്ക് പുറത്തേക്ക് വിട്ടിട്ടുണ്ടോ എന്ന് വ്യക്തമായി പരിശോധിക്കണം. ഭേദഗതി സഭ വോയ്‌സ് വോട്ടിലൂടെ അംഗീകരിക്കുകയും അത് പ്രതിരോധ ചെലവുകളുടെ ബില്ലിൽ ചേർക്കുകയും ചെയ്തു. ‘ഫോർട്ട് ഡിട്രിക്, മേരിലാൻഡ്, ന്യൂയോർക്കിലെ പ്ലം ഐലന്റ് തുടങ്ങിയ യുഎസ് സർക്കാർ കേന്ദ്രങ്ങളിൽ ചെള്ളുകള്‍ ഉള്‍പ്പടെയുള്ള ചെറു പ്രാണികളെ ഒരു ജൈവായുധമായി ഉപയോഗിച്ച് ഗവേഷണങ്ങൾ നടത്തിയിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന നിരവധി പുസ്തകങ്ങളും ലേഖനങ്ങളും പുറത്തു വന്നിട്ടുണ്ട്’ അതാണ്‌ ഭേദഗതി ബില്‍ അവതരിപ്പിക്കാന്‍ പ്രചോദനമായതെന്ന് സ്മിത്ത് പറഞ്ഞു.

സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള സയൻസ് എഴുത്തുകാരനും മുൻപ് ലൈം ബാധിതനുമായിരുന്ന ക്രിസ് ന്യൂബി മെയ് മാസത്തിൽ പ്രസിദ്ധീകരിച്ച പുതിയ പുസ്തകത്തില്‍ ഈ രോഗത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പല ചോദ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. ഓരോ വർഷവും 400,000 അമേരിക്കക്കാരാണ് ലൈംഡിസീസ് പിടിപെട്ട് മരണപ്പെടുന്നത്. ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് അമേരിക്കൻ ഐക്യനാടുകളിലെ ലൈം നഗരത്തിലാണെന്നതുകൊണ്ട് ഇതിനെ ലൈം രോഗം എന്ന് വിളിക്കുന്നതുതന്നെ. ഇക്സോഡെസ് എന്ന ചെള്ളാണ് രോഗവാഹകകാരി. പനി, തലവേദന, ക്ഷീണം, വിഷാദം, ത്വഗ്രക്തിമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍