UPDATES

വിദേശം

ഡോറിയനിൽ സർവ്വവും നശിച്ച് ബഹമാസ്, കരീബിയൻ ദ്വീപിൽ 75,000 ത്തിലധികം പേർക്ക് അടിയന്തിര സഹായം ആവശ്യമെന്ന് യുഎൻ

മരണസംഖ്യ കുത്തനെ ഉയരുമെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നു.

ബഹമാസിൽ സർവ്വ നാശം വിതച്ച് വീശിയടിക്കുകയും 20തോളം പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്ത ഡോറിയൻ ചുഴലിക്കാറ്റ് തെക്ക്-കിഴക്കൻ യുഎസ് കടൽത്തീരത്തേക്ക് നീങ്ങന്നു. വ്യാഴാഴ്ച വൈകുന്നേരം നോർത്ത് കരോലിന തീരം തൊട്ട ചുഴലിക്കാറ്റ് മേഖലയിൽ കനത്ത നാശം  വിതച്ചിരുന്നു.  അതേസമയം, യുഎസ് സംസ്ഥാനങ്ങൾക്ക് കടുത്ത ഭീഷണിയായി ഇപ്പോഴും തുടരുന്ന ചുഴലിക്കാറ്റ് കരീബിയൻ ദ്വീപായ ബഹമാസിൽ അതി ഭയങ്കരമായ നാശനഷ്ടങ്ങൾ വരുത്തിവച്ചു. ദുരിതബാധിത പ്രദേശങ്ങളിൽ സഹായം എത്തിക്കാൻ പോലും അധികാരികൾ പാടുപെടുന്ന അവസ്ഥയാണുള്ളത്. ഈ സാഹചര്യങ്ങൾ നിലനിൽക്കെ മരണസംഖ്യ കുത്തനെ ഉയരുമെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നു.

കാറ്റഗറി 5ൽ പെടുന്ന ഡോറിയൻ ചുഴലിക്കാറ്റ്‌ ഞായറാഴ്ച അബാക്കോയ്ക്കും ഗ്രാൻഡ് ബഹാമയ്ക്കും ഇടയിലായിരുന്നു തീരം തൊട്ടത്. മണിക്കൂറിൽ 185 മൈൽ വരെ വേഗത്തിൽ വീശിയടിച്ച കാറ്റ് ബഹാമാസിന്റെ അയൽ‌പ്രദേശങ്ങളിലും നാശ നഷ്ടങ്ങൾ സൃഷ്ടിക്കുകയും മനുഷ്യ ജീവിതം ദുസ്സഹമാക്കുകയും ചെയ്തിരുന്നു.

എൻ‌ജി‌ഒ ഡയറക്റ്റ് റിലീഫിന്റെ പ്രോഗ്രാം മാനേജർ ലൂയിസ് ഡേവിഡ് റോഡ്രിഗസ് വ്യാഴാഴ്ച നല്‍കിയ വിവരങ്ങൾ പ്രകാരം അബാക്കോയിലെ മാർഷ് ഹാർബറിനടുത്തുള്ള ദ്വീപിന്റെ പ്രധാന ഭാഗങ്ങളിൽ ഉൾപ്പെടെ സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്നാണ് വ്യക്തമാക്കുന്നത്. ഇവിടെയുള്ള 20 ഓളം പേരെ മാത്രം ഉൾക്കൊള്ളാനാവുന്ന ഒരു ക്ലിനിക്കിൽ കണക്കാക്കുന്നത് 1,500 മുതൽ 2,000 വരെ ആളുകൾ അഭയം തേടിയിയുട്ടുണ്ടെന്നും വ്യക്തമാക്കുന്നു. ഇത്തരത്തിൽ നിരവധി പേരാണ് ദ്വീപിൽ കുടുങ്ങിക്കിടക്കുന്നത്. ജനങ്ങൾ കടുത്ത ആശങ്കയിലാണെന്നും അദ്ദേഹം പറയുന്നു.

കടുങ്ങിക്കിടക്കുന്നവരുടെ പലരുടെും ആരോഗ്യനില വളരെ മോശമാണ്, പലരും തളർന്നുപോയതായി അദ്ദേഹം പറഞ്ഞു. നാശ നഷ്ടങ്ങളുടെ തോത് വളരെ ആധികമായതിനാൽ സഹായവുമായെത്തുന്ന സംഘടനകൾ പ്രാധമിക സഹായങ്ങൾ പോലും എത്തിക്കാൻ പാടുപെടുകയാണെന്നും അദ്ദേഹം പറയുന്നു. മേഖലയില്‍ “എല്ലാം നശിപ്പിക്കപ്പെടുന്നു,” റോഡ്രിഗസ് പറഞ്ഞു. അതേസമയം, ബഹമാസിലെ വെള്ളപ്പൊക്കത്തിന്റെ തോത് ഭൂരഭാഗവും കുറഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു. വ്യാഴാഴ്ച ചില വിമാനങ്ങൾക്ക് ഇറങ്ങാൻ കഴിഞ്ഞിട്ടുണ്ടെന്നും റോഡ്രിഗസ് പറയുന്നു.

എന്നാൽ. 75,000 ത്തിലധികം ആളുകൾക്ക് ബഹമാസിൽ ഭക്ഷണവും മറ്റ് സഹായങ്ങളും ആവശ്യമാണെന്ന് യുഎന്നിന്റെ ലോക ഫുഡ് പ്രോഗ്രാ വ്യാഴാഴ്ച അറിയിച്ചു. എട്ട് ടൺ സാധനങ്ങൾ എത്തിച്ചേരാൻ തയ്യാറായിട്ടുണ്ട് ഇതിനുള്ള വഴികൾ തേടുകയാണെന്നും അവർ വ്യക്തമാക്കുന്നു.

എന്നാൽ, ചുഴലിക്കാറ്റ് മൂലം അബാക്കോയിൽ മാത്രം മരണസംഖ്യ വളരെ ഉയർന്നേക്കാമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. മൃതദേഹങ്ങൾ നീക്കം ചെയ്യുന്നതിനായി കുറഞ്ഞത് 200 ബോഡി ബാഗുകളെങ്കിലും സർക്കാർ വിതരണം ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതായും ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. അബാക്കോ ദ്വീപുകളിലെ നാശനഷ്ടങ്ങള്‍ വിലയിരുത്താൻ തലസ്ഥാനമായ നസ്സാവുവിലെ ബഹമാസ് നാഷണൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി ആസ്ഥാനത്തുനിന്നും നേതാക്കളുടെ ഒരു സംഘം യാത്രതിരിച്ചതായും റിപ്പോർട്ട് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍