UPDATES

വിദേശം

‘നാര്‍ക്കോസ്’ ഷോയുടെ ലൊക്കേഷന്‍ മാനേജര്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍

കാര്‍ലോസ് മുനോസ് പോര്‍ട്ടലിന്റെ വിയോഗത്തെ കുറിച്ച് ഞങ്ങള്‍ അറിഞ്ഞു. അദ്ദേഹം ലൊക്കേഷനില്‍ ഏറെ ആദരണീയനായ രംഗ നിരീക്ഷകനായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിനു പിന്നിലുളള കാരണം ഞങ്ങള്‍ക്കറിയില്ല. അന്വേഷണം നടക്കുന്നുണ്ട്

മയക്കുമരുന്നുമായി ബന്ധപെട്ട കുറ്റകൃത്യങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച് മെക്‌സിക്കോയില്‍ മയക്കുമരുന്ന് പ്രമേയമാക്കിയ ‘നാര്‍ക്കോസ്’ എന്ന പരിപാടിയുടെ ലൊക്കേഷന്‍ മാനേജര്‍ വെടിയേറ്റ കൊല്ലപ്പെട്ടതായി കണ്ടെത്തി. അദ്ദേഹത്തിന്റെ ശരിരത്തില്‍ നിരവധി വെടിയുണ്ടകളേറ്റതായും റിപ്പോര്‍ട്ടുണ്ട്.

കാര്‍ലോസ് മുനോസ് പോര്‍ട്ടല്‍ (37) ആണ് കൊല്ലപെട്ടതായി കണ്ടെത്തിയത്. മെക്‌സിക്കോയിലെ ഹിദാല്‍ഗോക്കരികെ ഷൂട്ടിങ് സെറ്റിനടുത്താണ് വെടിയേറ്റ നിലില്‍ ഇയാളെ കാറിനകത്തുനിന്നും കണ്ടെത്തുകയായിരുന്നു. 2015 മുതല്‍ ‘നാര്‌ക്കോസ്’ പരിപാടിയുടെ നാലാം സീസണിന്റെ ഷൂട്ടിങ് വേളയിലാണ് സംഭവം. കൊളംമ്പിയന്‍ മയക്കുമരുന്ന രാജാവ് പാബ്ലോ എസ്‌കോബാറിന്റെ ഭീകരതയെ കുറിച്ചായിരുന്നു ‘നാര്‍ക്കോ’ ആദ്യ എപ്പിസോഡുകള്‍. ഷോയുടെ പുതിയ എപ്പിസോഡ് സെപറ്റംമ്പര്‍ ഒന്നു മുതല്‍ സംപ്രേക്ഷണം ചെയ്തുവരികയാണ്. എസ്‌കോബാര്‍ ഗാങിനു ശേഷമുയര്‍ന്നുവന്ന കാലികാര്‍ട്ടറിനെ ചുറ്റിപറ്റിയായിരുന്നു പുതിയ എപ്പിസോഡ്.

”കൊല്ലപെട്ട മുനോസ് അമേരിക്കാസ് സര്‍വ്വകലാശാലയില്‍ നിന്നും ബിരുദ്ധമുളള സിനിമാ പ്രവര്‍ത്തകനാണ്. ലൊക്കേഷന്‍ മാനേജറായി ഒരു ദശാബ്ദത്തിലേറയായി പ്രവര്‍ത്തിച്ചുവരുന്നു.” ഡെഡലൈന്‍ ന്യുസ് റിപ്പോര്‍ട്ട് ചെയ്തു.

നെറ്റ്ഫിക്‌സ് അദ്ദേഹത്തിന്റെ ദാരുണ അന്ത്യത്തിന് അനുശോചന കുറിപ്പ് ഇറക്കി.

” കാര്‍ലോസ് മുനോസ് പോര്‍ട്ടലിന്റെ വിയോഗത്തെ കുറിച്ച് ഞങ്ങള്‍ അറിഞ്ഞു. അദ്ദേഹം ലൊക്കേഷനില്‍ ഏറെ ആദരണീയനായ രംഗ നിരീക്ഷകനായിരുന്നു. ഞങ്ങളെ അദ്ദേഹത്തിന്റെ കുടംമ്പത്തെ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ മരണത്തിനു പിന്നിലുളള കാരണം ഞങ്ങള്‍ക്കറിയില്ല. അന്വേഷണം നടക്കുന്നുണ്ട്”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍