UPDATES

പട്ടിണിയുടെ ലോകം വ്യാപിക്കുന്നു; 82 കോടി ജനങ്ങൾക്ക് ഭക്ഷണമില്ല

പട്ടിണി വ്യാപകമായിരിക്കെ തന്നെ, അമിതവണ്ണവും (പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട അസുഖമാണിത്) എല്ലാ പ്രദേശങ്ങളിലും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. സ്കൂൾ പ്രായമുള്ള 338 ദശലക്ഷം കുട്ടികളും കൌമാരക്കാരും അമിത ഭാരം അനുഭവിക്കുന്നു.

ലോകമെമ്പാടുമുള്ള 820 ദശലക്ഷത്തിലധികം ആളുകൾ ഇപ്പോഴും പട്ടിണിയിലാണെന്ന് യുഎൻ റിപ്പോർട്ട്. 2030 ആകുമ്പോഴേക്കും പട്ടിണി തുടച്ചു’നീക്കുക എന്ന ലക്ഷ്യത്തിലെത്തുക എന്നത് ‘വലിയൊരു വെല്ലുവിളിയായിരിക്കു’മെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
കാര്യമായ പുരോഗതി കൈവരിച്ച ഒരു ദശകത്തിനുശേഷം ജനസംഖ്യ കൂടുന്നതിനനുസരിച്ച് ഭക്ഷണം ലഭ്യമല്ലാത്ത ആളുകളുടെ എണ്ണം തുടർച്ചയായി മൂന്നാംവർഷവും കൂടുകയാണ്. ദശലക്ഷക്കണക്കിന് കുട്ടികൾക്ക് ആവശ്യമായ പോഷകാഹാരം ലഭിക്കുന്നില്ല. കുട്ടികളുടെ വളര്‍ച്ചാ മുരടിപ്പ് പകുതിയാക്കുന്നതിനും, ഭാരം കുറഞ്ഞ കുഞ്ഞുങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും വേണ്ടത്ര കഴിയുന്നില്ലെന്നും, ഇത് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിന് വിഘാതം നില്‍ക്കുന്നുവെന്നും ഐക്യരാഷ്ട്ര സംഘടന പറയുന്നു.

യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ, ഇന്‍റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ ഡെവലപ്മെന്‍റ്, യുഎൻ ചിൽഡ്രൻസ് ഫണ്ട് (യൂണിസെഫ്), ലോകാരോഗ്യ പദ്ധതി, ലോകാരോഗ്യ സംഘടന എന്നീ സംഘടനകള്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

പട്ടിണി വ്യാപകമായിരിക്കെ തന്നെ, അമിതവണ്ണവും (പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട അസുഖമാണിത്) എല്ലാ പ്രദേശങ്ങളിലും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. സ്കൂൾ പ്രായമുള്ള 338 ദശലക്ഷം കുട്ടികളും കൌമാരക്കാരും അമിത ഭാരം അനുഭവിക്കുന്നു. 672 ദശലക്ഷം മുതിര്‍ന്നവര്‍ക്കാണ് പൊണ്ണത്തടിയുള്ളത്. അനാരോഗ്യകരമായ ഭക്ഷണരീതികള്‍ മൂലം വളര്‍ച്ച മുരടിച്ച കുട്ടികളിൽ പത്തിൽ ഒമ്പതും, അമിതഭാരമുള്ള കുട്ടികളിൽ മുക്കാൽ ഭാഗവും ഏഷ്യയിലും ആഫ്രിക്കയിലുമാണ് ഉള്ളത്. 2015-ൽ ലോകമെമ്പാടുമുള്ള ഏഴ് കുഞ്ഞുങ്ങളിൽ ഒരാൾ ഭാരം കുറഞ്ഞുകൊണ്ടാണ് ജനിക്കുന്നത്. അമ്മമാര്‍ ഭൂരിഭാഗവും കൗമാരക്കാരാണ്.

ലോകജനസംഖ്യ വലിയതോതിൽ വളർന്നുകൊണ്ടിരിക്കുകയാണ്. ഭൂരിഭാഗം ആളുകളും നഗരപ്രദേശങ്ങളിലാണ് താമസിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം കാർഷിക മേഖലയെ ബാധിക്കുകയും കർഷകരുടെ എണ്ണം കുറയുകയും ചെയ്തു. സാമ്പത്തിക വളർച്ച കുറയുകയും വരുമാന അസമത്വം നിലനിൽക്കുകയും ചെയ്യുന്ന രാജ്യങ്ങളിൽ പട്ടിണി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ ധീരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയാലേ ഈ വിനാശകരമായ പ്രവണതകളില്‍നിന്നും രക്ഷപ്പെടാന്‍ കഴിയൂ എന്ന് ഐക്യരാഷ്ട്ര സംഘടനയുടെ നേതാക്കള്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍